ക്വീൻസ്‌ലാന്റിലെ ബ്ലാക്ക് വാട്ടറിലുള്ള 30കാരനാണ് കൊറോണവൈറസ് ബാധിച്ച് ചൊവ്വാഴ്ച മരിച്ചത്. മരണ ശേഷമാണ് ഇയാളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.
അതേസമയം ആഴ്ചകളായി ഇദ്ദേഹം രോഗലക്ഷണങ്ങൾ കാണിച്ചിരുന്നതായാണ് അറിയാൻ കഴിഞ്ഞതെന്ന് പ്രീമിയർ അനസ്തഷ്യ പലാഷെ വ്യക്തമാക്കി.
ഓസ്‌ട്രേലിയയിൽ കൊറോണ ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഇദ്ദേഹം.
ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ് വീട്ടിലെത്തിയ പങ്കാളിയാണ് അവശനായ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് ആംബുലൻസ് എത്തുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാൽ ഇദ്ദേഹത്തിന് രോഗം എങ്ങനെ ബാധിച്ചു എന്നത് വ്യക്തമായിട്ടില്ല. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച ആശങ്ക നിലനിൽക്കുകയാണ്.
ഫെബ്രുവരി മുതൽ ഇദ്ദേഹം ബ്ലാക്ക് വാട്ടർ വിട്ട് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും, കൂടുതൽ സമയവും വീടിനുള്ളിൽ തന്നെയാണ് കഴിഞ്ഞിരുന്നതെന്നുമാണ് അധികൃതർക്ക് അറിയാൻ കഴിഞ്ഞത്.
ബ്ലാക്ക് വാട്ടറിൽ ഒരു രോഗബാധ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും രോഗം എങ്ങനെ ബാധിച്ചു എന്നതിലുള്ള ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.
ഇദ്ദേഹത്തിന്റെ പങ്കാളിക്കും രോഗലക്ഷണങ്ങൾ ഉണ്ട്. ഇവരെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും ഫലം നെഗറ്റീവാണ്. ഇവർ ഇപ്പോൾ ഐസൊലേഷനിലാണ്.
ഇവരുടെ വീട്ടിലെത്തിയ പൊലീസുകാരെയും ആംബുലൻസ് ഉദ്യോഗസ്ഥരെയും ക്വറന്റൈൻ ചെയ്തിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്ത് ഏഴ് ആക്റ്റീവ് കേസുകൾ മാത്രമാണ് ഉള്ളത്. ക്വീൻസ്ലറ് നിയന്ത്രണങ്ങളിൽ ഇളവുകൾ നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നതിനിടെയാണ് ഈ സംഭവം. ഇത് മൂലം കൂടുതൽ ഇളവുകൾ നൽകണമോ എന്ന കാര്യം സർക്കാർ വീണ്ടും ആലോചിക്കുമെന്ന് പ്രീമിയർ അറിയിച്ചു.
വൈറസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഫ്ലൂവിന് സമാനമായ രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്താൻ മുൻപോട്ടു വരുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തണമെന്നും പ്രീമിയർ പറഞ്ഞു.
മരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം അധികൃതർ തുടരുകയാണ്.
ഓസ്‌ട്രേലിയിൽ രോഗം ബാധിച്ച് മാറിവരുടെ എണ്ണം 103 ആയി.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.