കൊറോണവൈറസ് വ്യാപനം രൂക്ഷമായ വിക്ടോറിയയിൽ പുതുതായി 275 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
പ്രായം 80 കളിൽ ഉള്ള ഒരു സ്ത്രീ മരണമടയുകയും ചെയ്തതായി പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് സ്ഥിരീകരിച്ചു. മെൽബണിലെ ഒരു ഏജ്ഡ് കെയറിൽ കഴിഞ്ഞിരുന്ന സ്ത്രീയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 39 ആയി.
നിലവിൽ വിക്ടോറിയയിലെ 40 ഏജ്ഡ് കെയറുകളിലായി 216 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 363 പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച രോഗബാധയുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത് പുതിയ മാറ്റത്തിന്റെ തുടക്കമാണെന്ന് കരുതുന്നില്ലെന്ന് പ്രീമിയർ പറഞ്ഞു.
രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ വിക്ടോറിയയിൽ ഉള്ളവർ മാസ്ക് ധരിക്കുന്നത് സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. ജൂലൈ 22 അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമം പാലിക്കാത്തവരിൽ നിന്ന് 200 ഡോളർ പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
വിക്ടോറിയയിൽ അവധിക്ക് ശേഷം തിങ്കളാഴ്ച സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികൾ ഓൺലൈൻ പഠനം ആരംഭിച്ചു. കിൻഡർഗാർട്ടൻ മുതൽ പത്താം ക്ലാസ് വരെയുള്ള 700,000 ത്തോളം വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് ഓൺലൈൻ ആയി പഠിക്കുന്നത്.
VCE വിദ്യാർത്ഥികൾ സ്കൂളിൽ എത്തണമെന്നാണ് സർക്കാർ നിർദ്ദേശം. ഇവർ മാസ്ക് ധരിക്കേണ്ടതാണെന്നും, സ്വന്തമായി മാസ്ക് ഇല്ലാത്തവർക്കായി ഒറ്റത്തവണ ധരിക്കാവുന്ന 1.2 മില്യൺ മാസ്കുകൾ മെൽബണിലും മിച്ചൽ ഷെയർ മേഖലയിലുമുള്ള സ്കൂളുകളിൽ വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി ജെയിംസ് മെർലിനോ അറിയിച്ചു.
NSWലും രോഗം പടരുന്നു
ന്യൂ സൗത്ത് വെയിൽസിൽ 20 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്.
സംസ്ഥാനത്ത് 96 പേരാണ് ഇപ്പോൾ രോഗം ബാധിച്ച് ആശുപത്രികളിൽ ഉള്ളത്. പ്രായം 30 കളിലുള്ള ഒരാൾ ഉൾപ്പെടെ രണ്ട് പേർ ICU ലാണ്.
സംസ്ഥാനത്ത് ജാഗ്രത തുടരുകയാണെന്നും അടുത്ത രണ്ടാഴ്ച നിർണായകമാണെന്നും പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ അറിയിച്ചു.
NSW അതിർത്തി നിയന്ത്രണം കടുപ്പിക്കുന്നു
NSWൽ രോഗബാധ കൂടി വരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് NSW സർക്കാർ.
ഇതിനായി മുറെ നദി പ്രദേശത്ത് ഒരു പുതിയ ബോർഡർ സോൺ ഏർപ്പെടുത്തുകയും അതിർത്തി കടക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കഠിനമാക്കുകയും ചെയ്യും.
ചൊവ്വാഴ്ച അർധരാത്രി മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.
NSW അതിർത്തിയിലുള്ളവർക്ക് ജോലിക്കായോ, പഠനത്തിനായോ, ആരോഗ്യ സേവനകൾക്കോ വേണ്ടി മാത്രമേ വിക്ടോറിയയിൽ പ്രവേശിക്കാൻ കഴിയൂ.
പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരുന്നതോടെ NSW അതിർത്തിയിൽ താമസിക്കുന്നവർക്ക് ഈ ആവശ്യങ്ങൾക്കായി വിക്ടോറിയയിലേക്ക് കടക്കാമെങ്കിലും നിശ്ചിത പരിധി വിട്ടു പോകുന്നവർ സംസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോൾ 14 ദിവസം സ്വയം ഐസൊലേറ്റ് ചെയ്യണം.
മാത്രമല്ല അതിർത്തി കടക്കാൻ ഇവർക്ക് പെർമിറ്റ് പാസ് ആവശ്യമാണ്. നിലവിലെ എല്ലാ യാത്രാ പെര്മിറ്റുകളുടെയും കാലാവധി ചൊവ്വാഴ്ച അർധരാത്രിയോടെ പൂർത്തിയാകും. ഇത് ആവശ്യമായവർ പെർമിറ്റിനായി വീണ്ടും അപേക്ഷിക്കണം.
കൂടാതെ യൂണിവേഴ്സിറ്റികളിലും ബോർഡിങ് സ്കൂളുകളിലും ഉള്ള ജീവനക്കാരും വിദ്യാർത്ഥികളും രണ്ടാഴ്ച ഐസൊലേറ്റ് ചെയ്യുകയും തിരികെ സ്കൂളിൽ പ്രവേശിക്കും മുൻപ് പരിശോധന നടത്തുകയും ചെയ്യണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട് .
വിക്ടോറിയയിൽ നിന്നുള്ള സീസണൽ ജോലിക്കാർക്ക് ന്യൂ സൗത്ത് വെയിൽസിലേക്ക് പ്രവേശിക്കുന്നതിൽ സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് .
Residents in metropolitan Melbourne are subject to stay-at-home orders and can only leave home for essential work, study, exercise or care responsibilities. People are also advised to wear masks in public.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
News and information is available in 63 languages at