വാക്‌സിനേഷനെക്കുറിച്ച് തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ കർശന നടപടി

ഓസ്‌ട്രേലിയയിലെ കൊവിഡ് വാക്‌സിനേഷൻ പദ്ധതി അട്ടിമറിക്കുന്ന വിധത്തിൽ സമൂഹമാധ്യമത്തിലൂടെയും പരസ്യത്തിലൂടെയും തെറ്റായതും തെറ്റിദ്ധാരണജനിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

vaccination

Source: Getty Images/Thomas Barwick

ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേറ്ററി ഏജൻസിയും (AHPRA) നാഷണൽ മെഡിക്കൽ ബോർഡും (NMBA) ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

രാജ്യത്ത് ഫൈസർ വാക്‌സിന് പുറമെ ആസ്ട്രസെനക്ക വാക്‌സിൻ കൂടി വിതരണം തുടങ്ങിയതോടെയാണ് ഈ പ്രസ്താവന അധികൃതർ പുറത്തിറക്കിയത്.
ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കാണ് ഈ നിർദ്ദേശം ബാധകമാകുന്നത്.
രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ പദ്ധതി അട്ടിമറിക്കുന്ന വിധത്തിൽ സമൂഹമാധ്യമത്തിലൂടെയോ പരസ്യത്തിലൂടെയോ വാക്‌സിനേഷനെക്കുറിച്ച് തെറ്റായതും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങൾ പങ്കുവയ്ക്കുന്ന ആരോഗ്യപ്രവർത്തകർക്കെതിരെയാണ് കർശന നടപടി കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്.

നിലവിലുള്ള ശാസ്ത്രീയമായ തെളിവുകൾ നിഷേധിക്കുന്ന വിധത്തിൽ വാക്‌സിനേഷന് എതിരെയുള്ള പ്രസ്താവനകൾ അഥവാ ആരോഗ്യ ഉപദേശങ്ങൾ നൽകുന്നതും ബോർഡിന്റെ നയങ്ങൾക്ക് എതിരാണ്.

അതിനാൽ ദേശീയ ബോർഡിന്റെ നയങ്ങൾ ലംഘിക്കുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ അന്വേഷണം നടത്തുമെന്നും വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും ഈ പ്രസ്‍താവനയിൽ പറയുന്നു. 



AHPRAയും NMBAയും സംയുക്തമായി ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയെ മെഡിക്കൽ, നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി, ഫാർമസി, ഡെന്റൽ, കൈറോപ്രാക്റ്റർ, ചൈനീസ് മെഡിസിൻ, പാരാമെഡിസിൻ, ഓസ്റ്റിയോപതി ബോർഡ് ഓഫ് ഓസ്‌ട്രേലിയ എന്നിവർ പിന്തുണച്ചു.


രാജ്യത്തെ ചില ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും വാക്‌സിനേഷനെതിരെയുള്ള സന്ദേശങ്ങൾ ചില സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കുന്നതായുള്ള പരാതികൾ കഴിഞ്ഞ സെപ്റ്റംബറിൽ AHPRA ക്ക് ലഭിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

രോഗങ്ങൾ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള ഉത്തരവാദിത്തം ആരോഗ്യപ്രവർത്തകർക്കുണ്ടെന്നും സ്വന്തം കാഴ്ചപ്പാടുകൾ രോഗികളെയോ ഉപഭോക്താക്കളെയോ ബാധിക്കുന്നില്ലെന്ന് ഇവർ ഉറപ്പുവരുത്തണമെന്നും ഈ പ്രസ്താവനയിൽ പറയുന്നു.

 

 

 


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service