ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് ബാധ രൂക്ഷമായതോടെ നിരവധി പേർക്കാണ് ജോലി നഷ്ടമായത്. രാജ്യം ഭാഗികമായി അടച്ചിട്ടതോടെ പത്ത് ലക്ഷത്തോളം പേർക്ക് ജോലി നഷ്ടമായേക്കുമെന്ന് ഫെഡറൽ സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
രാജ്യത്ത് കൊറോണ നിയന്ത്രണങ്ങൾ നിലനിന്നിരുന്ന ഏപ്രിൽ മാസത്തിലെ തൊഴിലില്ലായ്മാ നിരക്കിന്റെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS) ഇപ്പോൾ.
രാജ്യത്ത് 594,300 പേർക്കാണ് ഏപ്രിൽ മാസത്തിൽ ജോലി നഷ്ടമായതെന്നാണ് ABSന്റെ കണക്കുകൾ വെളിപ്പെടുത്തുന്നത്.
220,500 ഫുൾടൈം ജോലികളും 373,800 പാർട്ട് ടൈം ജോലികളുമാണ് ഈ സമയത്ത് നഷ്ടമായിരിക്കുന്നത്.
ഇതോടെ തൊഴിലില്ലായ്മാ നിരക്കിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതും. മാർച്ച് മാസത്തിൽ 5.2 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്കെങ്കിൽ, ഏപ്രിലിൽ ഇത് 6.2 ശതമാനമായി ഉയർന്നിരിക്കുകയാണെന്നും ABSന്റെ കണക്കുകൾ പറയുന്നു.
രാജ്യത്ത് ആറ് ലക്ഷത്തോളം പേർക്ക് ജോലി നഷ്ടമായി എന്നത് ഹൃദയഭേദകമാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
കൊറോണവൈറസ് പ്രതിസന്ധി രാജ്യത്തിൻറെ സാമ്പത്തിക രംഗത്തിന് ഉണ്ടാക്കിയ വേദനിപ്പിക്കുന്ന പ്രത്യാഘാതമാണ് ഈ തൊഴിലില്ലായ്മാ നിരക്ക് വെളിപ്പെടുത്തുന്നതെന്ന് ട്രെഷറർ ജോഷ് ഫ്രൈഡൻബർഗ് പറഞ്ഞു.

Prime Minister Scott Morrison said the unemployment figures were shocking but Australia was well placed to bounce back. Source: AAP
അതേസമയം, ഈ ഉയര്ന്ന തൊഴിലില്ലായ്മാ നിരക്ക് ഞെട്ടിക്കുന്നതാണെന്നും ദുരിതത്തിലായവർക്ക് സർക്കാർ കൂടുതൽ സഹായം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആന്തണി അൽബനീസി ആവശ്യപ്പെട്ടു.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. Testing for coronavirus is now widely available across Australia.
If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.