അടുക്കളയിൽ മൃഗങ്ങൾക്കു കൊടുക്കാനുള്ള ഇറച്ചി: പെർത്തിലെ ഇന്ത്യൻ റെസ്റ്റോറന്റിന് $14,000 പിഴ

പെർത്തിൽ ഇന്ത്യൻ റെസ്റ്റോറന്റിന്റെ അടുക്കളയിൽ നിന്ന് വളർത്തുമൃഗങ്ങൾക്ക് നൽകാനുള്ള ഇറച്ചി കണ്ടെത്തി. റെസ്റ്റോറന്റിന് വെസ്റ്റേൺ ഓസ്ട്രേലിയ ആരോഗ്യ വകുപ്പ് $14,000 പിഴ വിധിച്ചു.

indian restaurant fined

Sydney-based Indian restaurant faces court for alleged compensation breach Source: Pixabay

പെർത്തിലെ കാനിങ് വെയ്ലിലുള്ള കഫെ മാരിക്ക എന്ന ഇന്ത്യൻ റെസ്റ്റോറന്റിനാണ് ആരോഗ്യ വകുപ്പ് പിഴ ചുമത്തിയത്.

വളർത്തുമൃഗങ്ങൾക്കുള്ള മാംസം എന്നെഴുതിയ ബാഗിലുള്ള ഇറച്ചി റെസ്റ്റോറന്റ് ഉടമ കോപികിരൺ കൃഷ്ണസ്വാമി ഉപയോഗിക്കുന്നതായി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. മനുഷ്യന് കഴിക്കാൻ യോജ്യമല്ല എന്നെഴുതിയ ബാഗിലായിരുന്നു ഈ മാംസം.  

ഇതേതുടർന്ന് ഫുഡ് ആക്ട് ലംഘനത്തിന്  കഫെ ഉടമ കോപികരൺ കൃഷ്ണസ്വാമിക്കും കഫെ മാരിക്ക എന്ന പേരിൽ പ്രവർത്തിക്കുന്ന കലൈമുത്തം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുമെതിരെ 12,000 ഡോളർ പിഴ ഈടാക്കി.

ഇതിനു പുറമെ റെസ്റ്റോറന്റിലേക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നിടത്ത് വളർത്തുമൃഗങ്ങൾക്കുള്ള മാംസം കൈകാര്യം ചെയ്തതിനു 1382.30 ഡോളറും ഈടാക്കി.

എന്നാൽ ഈ പ്ലാസ്റ്റിക് ബാഗിൽ ആട്ടിറച്ചി ആയിരുന്നു സൂക്ഷിച്ചിരുന്നതെന്നും ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന ഷെഫിനു ഇതിനു മേൽ എഴുതിയിരുന്നത് വായിക്കാൻ കഴിയാഞ്ഞതാണ് ഇതിനു കാരണമായതെന്നും കഫെ വക്താവ് ന്യായീകരിച്ചു.   

തങ്ങൾക്ക് മാംസം എത്തിച്ചിരുന്ന സപ്ലൈയറുടെ കൈയിലുണ്ടായ തെറ്റാണെന്നും, ആ സപ്ലൈയറിൽ നിന്ന് ഇറച്ചി വാങ്ങുന്നത് നേരത്തേ തന്നെ അവസാനിപ്പിച്ചെന്നും കഫെ ഉടമ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു. 

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


Share

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service