SKIP TO MAIN CONTENT

ഭീകരപ്രവര്‍ത്തനത്തിൽ ഏർപ്പെടുന്നവരുടെ പൗരത്വം റദ്ദാക്കും: നിയമം കടുപ്പിക്കാൻ ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയില്‍ ഭീകരവാദ കേസുകളില്‍ കുറ്റം തെളിയുന്നവരെ പൗരത്വം റദ്ദാക്കി നാടുകടത്തുന്നതിന് കൂടുതല്‍ കടുപ്പമേറിയ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചു. ഈ വർഷം തന്നെ നിയമം പാസാക്കാൻ പദ്ധതിയിടുകയാണ് സർക്കാർ.

tougher laws for terrorists
Source: SBS News

1 min read

Published

Updated

By SBS Malayalam

Source: SBS



Skip to article content

നിലവിലെ നിയമപ്രകാരം ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്തിന് ആറ് വർഷത്തിനു മേൽ തടവ് ശിക്ഷ ലഭിക്കുന്നവരുടെ പൗരത്വം മാത്രമേ റദ്ദാക്കാൻ അനുവാദമുള്ളൂ.

എന്നാൽ പുതിയ നിയമം നടപ്പിലായാൽ പൗരത്വം റദ്ദാക്കുന്നതിന് ആറ് വർഷം തടവ് ശിക്ഷ ആവശ്യമില്ല. മറിച്ച് കുറഞ്ഞ ശിക്ഷ ലഭിക്കുന്നവരെയും പൗരത്വം റദ്ദാക്കി നാടുകടത്താൻ സർക്കാരിന് കഴിയും.

പ്രതിക്ക് ഇരട്ട പൗരത്വം അഥവാ  മറ്റൊരു രാജ്യത്തെ  പൗരത്വം ഉണ്ട് എന്നത് ഉറപ്പു വരുത്തിയ ശേഷമേ ഇത്തരത്തിലൊരു തീരുമാനം ആഭ്യന്തരമന്ത്രി കൈക്കൊള്ളുകയുള്ളു.

Peter Dutton
Source: AAP

ക്രിസ്മസിന് മുൻപായി ഈ നിയമം പാസാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും സമൂഹത്തിന് ദോഷം ചെയ്യുന്നവരെയും രാജ്യത്തിന് ആവശ്യമില്ല. അതിനാൽ ഇവരുടെ പൗരത്വം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

വിദേശരാജ്യങ്ങളില്‍ ഭീകരസംഘടനകളില്‍ പ്രവര്‍ത്തിച്ച ശേഷം ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ശ്രമമുണ്ട്. സര്‍ക്കാരില്‍ നിന്ന് വ്യക്തമായ അനുമതി ലഭിക്കാതെ തിരിച്ചുവരുന്നത് ക്രിമിനല്‍ കുറ്റമാക്കും. അതിനായി താല്‍ക്കാലിക എക്‌സ്‌ക്ലൂഷന്‍ ഓര്‍ഡറുകള്‍ നടപ്പാക്കാനാണ് ശ്രമം.



കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ്  ലൈക് ചെയ്യുക 


 

മെൽബണിൽ കഴിഞ്ഞ ഒരു വർഷത്തിൽ മൂന്ന് തവണയാണ്  ആക്രമണങ്ങൾ നടന്നത്. നവംബർ ഒമ്പതിന് നടന്നത് ഭീകരാക്രമണമായാണ് പൊലീസ് കണക്കാക്കുന്നത്. കൂടാതെ നഗരത്തിൽ ഭാകരാക്രമണത്തിന് പദ്ധതിയിട്ടത്തിന് മൂന്ന് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നത്.  

അതേസമയം സർക്കാർ കൊണ്ടുവരാൻ പദ്ധതിയിടുന്ന പുതിയ നിയമത്തെ ലോ കൗൺസിൽ എതിർത്തു. നിലവിലുള്ള നിയമത്തിന്റെ പഴുതുകൾ എന്താണെന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.

 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now