ഓസ്ട്രേലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്നു മുതൽ വോട്ടു ചെയ്യാം

ഓസ്‌ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പിൽ വോട്ടവകാശം ഉള്ളവർക്ക് തിങ്കളാഴ്ച മുതൽ വോട്ട് ചെയ്യാൻ അവസരമുണ്ടാകുമെന്ന് ഓസ്‌ട്രേലിയൻ ഇലക്ട്‌റൽ കമ്മീഷൻ അറിയിച്ചു. ഇതിനായി രാജ്യത്ത് 500 വോട്ടിംഗ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു.

Wapiga kura ndani ya kituo chakupiga kura.

Wapiga kura ndani ya kituo chakupiga kura. Source: AAP

മെയ് 18 നു നടക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിന്റെ പ്രചാരണം പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ശക്തമാക്കുകയാണ്. ഇതിനിടെ ഏപ്രിൽ 29 തിങ്കളാഴ്‌ച മുതൽ ഓസ്‌ട്രേലിയൻ പൗരന്മാർക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കും. 

ഇതിനായി രാജ്യത്ത് 500 ഏർലി വോട്ടിംഗ് കേന്ദ്രങ്ങളാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയൻ നിയമപ്രകാരം 18 വയസ്സിന് മേൽ പ്രായമായ എല്ലാ പൗരന്മാരും അവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കണം എന്നത് നിർബന്ധമാണ്.
ഗുരുതര രോഗങ്ങൾ ബാധിച്ചവർ, ഗർഭിണികൾ തുടങ്ങി പോളിംഗ് ദിവസത്തെ തിരക്ക് ഒഴിവാക്കാൻ താത്പര്യപ്പെടുന്നവർക്കും പോളിംഗ് ദിവസം വോട്ട് ചെയ്യാൻ കഴിയാത്തവർക്കുമായാണ് ഈ ഏർലി വോട്ടിംഗ് സംവിധാനം.

വോട്ടവകാശം ഉള്ളവർക്ക് തിങ്കളാഴ്ച മുതൽ വോട്ട് രേഖപ്പെടുത്താവുന്നതാണെന്ന് ഓസ്‌ട്രേലിയൻ ഇലക്ട്‌റൽ കമ്മീഷൻ അറിയിച്ചു.

നിങ്ങളുടെ വോട്ടിംഗ് കേന്ദ്രം ഏതെന്നും അവിടെ മത്സരിക്കുന്ന സ്ഥാനാര്ഥികളാരെന്നും ഇവിടെ അറിയാം.

മുൻ വർഷങ്ങളെ അപേക്ഷിച്ച് വോട്ടിംഗിനായി എൻറോൾ ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. കണക്കുകൾ പ്രകാരം 96.8 ശതമാനമാണ് എൻറോൾമെൻറ് നിരക്ക്. അതായത് 1.6 കോടിയിൽ കൂടുതൽ ഓസ്ട്രലിയക്കാർ ഇത്തവണ വോട്ടു രേഖപ്പെടുത്തുമെന്നതാണ് പ്രതീക്ഷ.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ്ലൈക് ചെയ്യുക


 

 


Share

Published

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service