ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് യു കെ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റ് സംവിധാനം ഉപയോഗിക്കാൻ അനുവാദം നൽകുമെന്ന് സർക്കാർ അറിയിച്ചത്.
ഇതിനായി യു കെ യിലെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഹീത്രോയും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങൾ തുറന്നു കൊടുക്കും.
ഇ-ഗേറ്റ് സംവിധാനം പ്രവർത്തനനിരതമാണെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷൻ തിങ്കളാഴ്ച സ്ഥിരീകരിച്ചു.
ഓസ്‌ട്രേലിയയിലെ ഇ-ഗേറ്റ് സംവിധാനത്തിന് സമാനമായ സംവിധാനമാണിത്.
ഇതോടെ വിമാനത്താവളങ്ങളിൽ ബോർഡർ അധികൃതർക്ക് നേരിട്ട് പരിശോധന നടത്തേണ്ട. പകരം ഫേഷ്യൽ റെക്കഗ്നിഷനിലൂടെയായിരിക്കും പരിശോധന നടത്തുന്നത്
യൂറോപ്യൻ ഇക്കണോമിക് ഏരിയ (EEA) യിൽ വരുന്ന രാജ്യങ്ങൾക്ക് മാത്രമേ ഈ സംവിധാനം ഉപയോഗിക്കാൻ നേരത്തെ അനുവാദമുണ്ടായിരുന്നുള്ളു.
2018 ലെ ബജറ്റ് പ്രഖ്യാപനത്തിലാണ് ബ്രിട്ടീഷ് സർക്കാർ ഇക്കാര്യം ആദ്യം പ്രഖ്യാപിച്ചത്.
യു കെ യിലേക്ക് സന്ദർശനത്തിനും ബിസിനസ് ആവശ്യത്തിനും വരുന്നവർക്ക് തിരക്കേറിയ വിമാനത്താവളങ്ങളിൽ നിന്നും എളുപ്പത്തിൽ പുറത്തിറങ്ങാനാണ് ഈ മാറ്റം കൊണ്ടുവരുന്നതെന്ന് ബ്രിട്ടീഷ് എക്സ്ചെക്കറുടെ ചാൻസലർ ഫിലിപ്പ് ഹാമാൻഡ് വ്യക്തമാക്കി.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്കും വിശേഷങ്ങൾക്കും എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക
ഇതിനു പുറമെ ഓസ്‌ട്രേലിയൻ പൗരന്മാർക്ക് പാസഞ്ചർ കാർഡുകളും നിർത്തലാക്കാൻ യു കെ പദ്ധതിയിടുന്നുണ്ട്. ഇത് വഴി ഇവിടേക്കുള്ള യാത്ര സുഗമമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രിട്ടീഷ് സർക്കാർ പറഞ്ഞു

