മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
പ്രിൻസസ് അലക്‌സാൻഡ്ര ആശുപത്രിയിലെ ജീവനക്കാരനാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
വൈറസ്ബാധയുള്ള രോഗികളിൽ നിന്നാണ് ജീവനക്കാരന് വൈറസ് ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഒരു ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് എ ബി സി റിപ്പോർട്ട് ചെയ്തു.
വൈറസ് ബാധയുള്ളപ്പോൾ ഈ ജീവനക്കാരൻ സമൂഹവുമായി സമ്പർക്കത്തിലായിരുന്നുവെന്ന് ക്വീൻസ്ലാൻറ് ആരോഗ്യവകുപ്പ് വെള്ളിയാഴ്‌ച രാത്രി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഇതേതുടർന്ന് ആശുപത്രി ലോക്ക്ഡൗൺ ചെയ്തു.
അതിനാൽ ഇദ്ദേഹവുമായി സമ്പർക്കത്തിലായ രോഗികളെയും, ജീവനക്കാരെയും, കുടുംബാംഗങ്ങളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
ഇയാൾ സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശനിയാഴ്ച രാവിലെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അത്യാവശ്യമല്ലാത്ത സന്ദർശനം ആശുപത്രി അനുവദിക്കുന്നില്ല. പ്രിൻസസ് അലക്‌സാൻഡ്ര ആശുപത്രി സന്ദർശിക്കുന്നവർ മാസ്ക് ധരിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
അടിയന്തരമല്ലാത്ത ഔട്ട് പേഷ്യന്റ് ബുക്കിംഗുകളും ഇലക്റ്റിവ് ശസ്ത്രക്രിയകളും മാറ്റിവച്ചു.
ആശുപത്രിയുടെ എമർജൻസി വിഭാഗം അടച്ചിട്ടില്ല. കൂടുതൽ സംരക്ഷണം ആവശ്യമായവർ മറ്റ് ആശുപത്രികളിലോ ജി പി യെയോ സന്ദർശിക്കണമെന്നും അധികൃതർ അറിയിച്ചു.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.