കൊവിഡ്-19 അപ്ഡേറ്റ്: കെട്ടിടത്തിന് പുറത്ത് മാസ്ക് വേണ്ട, എല്ലാ കുട്ടികൾക്കും സ്കൂളിൽ പോകാം; വിക്ടോറിയയിൽ അടുത്തയാഴ്ച കൂടുതൽ ഇളവുകൾ

2021 ഒക്ടോബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം...

Kiongozi wa Victoria Daniel Andrews, amesema anataka idadi ya watu 80,000 wahudhurie mechi ya kriketi ya Boxing Day Test.

Kiongozi wa Victoria Daniel Andrews, amesema anataka idadi ya watu 80,000 wahudhurie mechi ya kriketi ya Boxing Day Test katika uwanja wa MCG, Melbourne. Source: AAP

  • വിക്ടോറിയയിലെ വാക്‌സിനേഷൻ 80% ആകുന്നതോടെ അടുത്തയാഴ്ച ഇളവുകൾ നടപ്പാക്കും
  • ആദിമവർഗക്കാർക്കുള്ള പുതിയ വാക്‌സിനേഷൻ പദ്ധതി ഫെഡറൽ സർക്കാർ പുറത്തുവിട്ടു
  • ക്വീൻസ്ലാൻറ് ബീച്ചുകളിൽ പോപ്പ്-അപ് വാക്‌സിനേഷൻ ക്ലിനിക്കുകൾ തുടങ്ങുന്നു

വിക്ടോറിയ

വിക്ടോറിയയിലെ രണ്ട് ഡോസ് വാക്‌സിനേഷൻ നിരക്ക് അടുത്തയാഴ്ച 80 ശതമാനം ആകും. ഇതോടെ ഒക്ടോബർ 29 വെള്ളിയാഴ്ച മുതൽ സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നടപ്പാക്കും. പ്രതീക്ഷിച്ചതിലും നേരത്തെയാണിത്.

വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതലാണ് ഇളവുകൾ നടപ്പാക്കുന്നത്.

ഇളവുകൾ:

  • മെൽബൺകാർക്ക് ഉൾനാടൻ വിക്ടോറിയയിലേക്ക് യാത്ര ചെയ്യാം
  • കെട്ടിടത്തിന് പുറത്ത് മാസ്ക് നിർബന്ധമല്ല
  • റസ്റ്റോറന്റുകൾ, പബുകൾ, ജിമ്മുകൾ, ഹെയർഡ്രെസ്സർ എന്നിവ, നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥയിൽ തുറക്കാം (പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശിക്കാവുന്നത്)
  • വിവാഹം മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയിൽ കെട്ടിടത്തിനകത്ത് നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥയിൽ പങ്കെടുക്കാം
  • നവംബർ ഒന്ന് തിങ്കളാഴ്ച മുതൽ എല്ലാ കുട്ടികൾക്കും സ്കൂളിലേക്ക് മടങ്ങാം
നവംബർ 24 ഓടെ സംസ്ഥാനത്ത് 12 വയസിന് മേൽ പ്രായമായ 90 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചുകഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ഇതിന് ശേഷം കൂടുതൽ ഇളവുകൾ നടപ്പാക്കും. വീടുകളിലും കെട്ടിടത്തിനും പുറത്തും ഒത്തുചേരാവുന്നവരുടെ എണ്ണത്തിലുള്ള പരിധി നീക്കം ചെയ്യും. എന്നാൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കാണ് ഇളവുകൾ ബാധകമാകുന്നത്.

മെൽബണിൽ ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റ് പരമ്പര നടക്കുമ്പോൾ 80,000 ത്തിലധികം കാണികൾക്ക് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പ്രവേശിക്കാൻ കഴിഞ്ഞേക്കുമെന്നാണ് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസിന്റെ പ്രതീക്ഷ.    

സംസ്ഥാനത്ത് 1,935 പ്രാദേശിക കൊവിഡ്ബാധയും 11 മരണങ്ങളും സ്ഥിരീകരിച്ചു.

ന്യൂ സൗത്ത് വെയിൽസ്

സംസ്ഥാനത്ത് 296 പുതിയ കേസുകളും നാല് മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. 16ന് മേൽ പ്രായമായ 84 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു.

നിയന്ത്രണങ്ങൾ ഇളവ് ചെയ്ത് സംസ്ഥാനം തുറന്നതോടെ, ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനായി സംസ്ഥാന സർക്കാർ പുതിയ പ്രചാരണ പരിപാടി തുടങ്ങി. 'ഫീൽ ന്യൂ സൗത്ത് വെയിൽസ്' എന്ന പേരിലാണ് പുതിയ പ്രചാരണ പരിപാടി.

നിങ്ങളുടെ സമീപത്തുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഏതൊക്കെയെന്ന് അറിയാം

ക്വീൻസ്ലാൻറ്

ക്വീൻസ്‌ലാന്റിൽ പുതിയ കേസുകളില്ല. സംസ്ഥാനത്തെ ബീച്ചുളിൽ പോപ്പ്-അപ് വാക്‌സിനേഷൻ ക്ലിനിക്കുകൾ തുടങ്ങാൻ സർഫ് ലൈഫ്സേവിംഗ് ക്വീൻസ്ലാൻറുമായി ചേർന്ന് പ്രവർത്തിക്കുകയാണ് സംസ്ഥാന സർക്കാർ.

ഓസ്‌ട്രേലിയയിൽ കഴിഞ്ഞ 24 മണിക്കൂറിൽ

  •  ACT യിൽ ഒമ്പത് പുതിയ കേസുകൾ
  • ആദിമവർഗക്കാർക്കിടയിൽ വാക്‌സിനേഷൻ നിരക്ക് വർദ്ധിക്കാത്ത സാഹചര്യത്തിൽ ഫെഡറൽ സർക്കാർ പുതിയ പ്രചാരണ പരിപാടി തുടങ്ങുന്നു. 'ഓൾ ഓഫ് അസ്' എന്ന പേരിലാണ് പരിപാടി.
  • 86% ഓസ്‌ട്രേലിയക്കാരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. എന്നാൽ ആദിമവർഗക്കാരുടെ ഇടയിൽ ഇത് 60 ശതമാനമാണ്.

Quarantine, travel, testing clinics and pandemic disaster payment

Quarantine and testing requirements are managed and enforced by state and territory governments:

If you want to travel overseas, you may be able to apply online for an exemption. Click here for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the Smart Traveller website.



Visit the translated resources published by NSW Multicultural Health Communication Service:


Testing clinics in each state and territory:

NSW 
ACT 

Pandemic disaster payment information in each state and territory:

NSW 
ACT 

Share

Published


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service