കൊവിഡ്-19 അപ്ഡേറ്റ്: വിക്ടോറിയയിൽ 776 കേസുകൾ; സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്

2021 സെപ്റ്റംബർ 23 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം...

Protesters are seen at a demonstration against mandatory Covid-19 vaccinations and a two week shutdown of the construction industry at the Shrine of Remembrance in Melbourne, Wednesday, September 22, 2021.  (AAP Image/James Ross) NO ARCHIVING

Protesters are seen at a demonstration against mandatory vaccinations and the construction industry shutdown in Melbourne, Source: AAP/James Ross

  • വിക്ടോറിയയിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ 
  • ന്യൂ സൗത്ത് വെയിൽസിൽ 1,063 കേസുകൾ. ഗ്ലെൻ ഇന്നസ്, ഓറഞ്ച് എന്നീ പ്രദേശങ്ങളിലെ ലോക്ക്ഡൗൺ അവസാനിക്കുന്നു. 
  • ACTയിൽ 16 പ്രാദേശിക രോഗബാധ 

വിക്ടോറിയ

വിക്ടോറിയയിൽ പുതുതായി 776 പ്രാദേശിക കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് പുറമെ നാല് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊറോണവൈറസ് പൊട്ടിപുറപ്പെട്ടതിന് ശേഷം സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണിത്.

അതെസമയം ന്യൂ സൗത്ത് വെയിൽസിൽ നിന്ന് വിക്ടോറിയക്കാർക്ക് മടങ്ങിവരാൻ അനുമതി ഉണ്ടാകുമെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് വ്യാഴാഴ്ച പറഞ്ഞു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളവർക്കാണ് അനുമതി ഉണ്ടാവുക. 72 മണിക്കൂറിനകമുള്ള നെഗറ്റീവ് കൊവിഡ് പരിശോധനാ ഫലവും ആവശ്യമാണ്. വീട്ടിൽ നിന്ന് ചെയ്യാവുന്ന പതിനാല് ദിവസത്തെ ക്വാറന്റൈൻ ബാധകമായിരിക്കും. സെപ്റ്റംബർ 30 മുതൽ പ്രാബല്യത്തിൽ വരും. 

അതെസമയം ഒക്ടോബർ 18ന് മുൻപ് സംസ്ഥാനത്തെ അധ്യാപകരും ചൈൽഡ് കെയർ ജീവനക്കാരും കുറഞ്ഞത് ഒരു ഡോസ് വാക്‌സിസിനെങ്കിലും എടുത്തിരിക്കണം എന്ന് അധികൃതർ വീണ്ടും വ്യക്തമാക്കി. നവംബർ 29 നകം രണ്ട് ഡോസും സ്വീകരിച്ചിരിക്കണം എന്നാണ് നിർദ്ദേശം. ആരോഗ്യ സംബന്ധമായ ഇളവുകൾ ബാധകമായിരിക്കും.

നിങ്ങളുടെ അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രം എവിടെയെന്നറിയാം

ന്യൂ സൗത്ത് വെയിൽസ്

ന്യൂ സൗത്ത് വെയിൽസിൽ 1,063 പുതിയ പ്രാദേശിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ആറു കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗ്ലെൻ ഇന്നസ്, ഓറഞ്ച് എന്നീ പ്രദേശങ്ങളിലെ ലോക്ക്ഡൗൺ വ്യാഴാഴ്ച അർദ്ധരാത്രി പിൻവലിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. ചില നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. നറമൈനിലെ ലോക്ക്ഡൗൺ സെപ്റ്റംബർ 25 ശനിയാഴ്ച അവസാനിക്കും.

നിങ്ങളുടെ വാക്‌സിനേഷൻ അപ്പോയിന്റ്മെന്റിനായി ഇവിടെ ബുക്ക് ചെയ്യാം

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി

ACT യിൽ 16 പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധ സജീവമായിട്ടുള്ളവരുടെ എണ്ണം 674 ലേക്ക് ഉയർന്നു.

12നും 59 നും ഇടയിൽ പ്രായമുള്ള ടെറിട്ടറിക്കാർക്ക് ഇന്ന് മുതൽ പ്രാദേശിക ഫാർമസിയിൽ നിന്ന് മൊഡേണ വാക്‌സിൻ സ്വീകരിക്കാം.

നിങ്ങളുടെ വാക്‌സിനേഷനായി ഇവിടെ ബുക്ക് ചെയ്യാം.

ഓസ്‌ട്രേലിയയിൽ കഴിഞ്ഞ 24 മണിക്കൂറിൽ

ഓസ്‌ട്രേലിയയുടെ രാജ്യാന്തര അതിർത്തി കുറഞ്ഞത് ക്രിസ്ത്മസിനെങ്കിലും തുറക്കാൻ കഴിയുമെന്ന് കരുതുന്നതായി ടൂറിസം മന്ത്രി ഡാൻ ടെഹാൻ പറഞ്ഞു.

വാക്‌സിനേഷൻ നിരക്ക് കൂടുന്നതിനനുസരിച്ച് അതിർത്തികൾ തുറക്കാനുള്ള പദ്ധതികളും ഒരുങ്ങുന്നതായി ടൂറിസം മന്ത്രി ഡാൻ ടെഹാൻ ചൂണ്ടിക്കാട്ടി.

വാക്‌സിൻ പാസ്പോർട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഓസ്‌ട്രേലിയയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ഹോട്ടൽ ക്വാറന്റൈൻ രഹിത യാത്രകൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Quarantine, travel, testing clinics and pandemic disaster payment

Quarantine and testing requirements are managed and enforced by state and territory governments:

If you want to travel overseas, you may be able to apply online for an exemption. Click here for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the Smart Traveller website.



Visit the translated resources published by NSW Multicultural Health Communication Service:


Testing clinics in each state and territory:

NSW 
ACT 

Pandemic disaster payment information in each state and territory:

NSW 
ACT 

Share

Published

Updated

By SBS/ALC Content
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service