ഇന്ത്യയിലേക്കുള്ള വിമാനയാത്രാവിലക്ക് നീട്ടി; പൗരൻമാർക്ക് മടങ്ങിപ്പോകാൻ കൂടുതൽ കാത്തിരിക്കണം

രാജ്യാന്തര വിമാനസർവീസുകൾക്ക് ഇന്ത്യിലേക്ക് ഏർപ്പെടുത്തിയിരിക്കുന്ന യാത്രാവിലക്ക് ദീർഘിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

Representational image of a passenger

Representational image of a passenger Source: iStockphoto

വിദേശത്തു നിന്നെത്തുന്നവർ വഴി ഇന്ത്യയിലേക്ക് കൂടുതൽ കൊറോണവൈറസ് ബാധിതർ എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ വിമാനയാത്രാവിലക്ക് പ്രഖ്യാപിച്ചത്.

ഏപ്രിൽ 14 വരെ ഈ വിലക്ക് തുടരുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

വിദേശത്തു നിന്നുള്ള ഒരു വാണിജ്യ-യാത്രാ വിമാനങ്ങൾക്കും ഈ കാലയളവിൽ ഇന്ത്യയിലേക്ക് എത്താൻ കഴിയില്ല.

നേരത്തേ മാർച്ച് 22 അർദ്ധരാത്രി മുതൽ മാർച്ച് 29 വരെയായിരുന്നു യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നത്. ഇത് ഏപ്രിൽ 14 വൈകിട്ട് ആറര വരെ തുടരുമെന്നാണ് പുതിയ ഉത്തരവ്.

India extends flight ban
Source: DGCA

ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഇന്ത്യ പൂർണ്ണ ലോക്ക്ഡൗണിലാണ്. 21 ദിവസമാണ് ഈ ലോക്ക്ഡൗൺ തുടരുന്നത്.

ഈ കാലയളവിൽ ആഭ്യന്തര യാത്രകൾക്കും വിലക്ക് നിലവിലുണ്ട്.

വിമാനയാത്രാവിലക്ക് ദീർഘിപ്പിച്ച സാഹചര്യത്തിൽ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരൻമാർക്ക് രാജ്യത്തേക്ക്  ഇപ്പോൾ മടങ്ങിയെത്താൻ കഴിയില്ല. വിദേശപൗരൻമാരുടെയും OCI കാർഡുള്ളവരുടെയും യാത്ര നേരത്തേ തന്നെ സർക്കാർ മരവിപ്പിച്ചിരുന്നു.

അതേസമയം, ഈ വിമാനയാത്രാവിലക്ക് കാർഗോ വിമാനങ്ങൾക്ക് ബാധകമാകില്ല.


Share

1 min read

Published

By Deeju Sivadas



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now