വീടില്ലാത്തതുകൊണ്ട് കാറിൽ ജീവിച്ചു: ഇന്ത്യാക്കാരൻ രക്ഷപ്പെട്ടത് $1.14 ലക്ഷം പിഴയിൽ നിന്ന്..

സ്വന്തമായി വീടില്ലാത്തതുകൊണ്ട് കാറിൽ താമസിക്കേണ്ടിവന്ന വിക്ടോറിയിയലെ ഇന്ത്യൻ വംശജന്, അതുകാരണം ഒഴിവായിക്കിട്ടിയത് 1.14 ലക്ഷം ഡോളറിൻറെ പിഴ ശിക്ഷ. റോഡ് നിയമങ്ങൾ പാലിക്കാത്തതിൻറെ പേരിൽ ചുമത്തിയിരുന്ന പിഴയിൽ നിന്നാണ് ജീലോംഗ് കോടതി ഇയാളെ ഒഴിവാക്കിയത്.

fine revoked

Source: Public

കേസിലുൾപ്പെട്ട ഇന്ത്യൻ വംശജൻറെ പേരും മറ്റു വിശദാംശങ്ങളും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

സ്വന്തമായി വീടോ മേൽവിലാസമോ ഇല്ലാതെ കാറിനുള്ളിൽ ജീവിച്ചു പോന്ന ഇയാൾക്ക് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിച്ചിട്ടില്ല എന്ന് അഭിഭാഷകൻ ബേണി ബാമർ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിലാണ് കോടതി പിഴയിൽ നിന്നും ഇയാളെ ഒഴിവാക്കിയത്.

റോഡ് നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിലും, പാർക്കിങ്, ടോൾ ഇനത്തിലും  114,000 ഡോളറോളമാണ് ഇയാളുടെ മേൽ പിഴ ചുമത്തിയിരുന്നത്. 2012-13 കാലഘട്ടത്തിൽ നിരവധി റോഡ് നിയമലംഘനങ്ങൾ ഇയാളുടെ പേരിൽ കണ്ടെത്തിയിരുന്നു. എന്നാൽ പിഴയൊന്നും അടയ്ക്കാത്ത സാഹചര്യത്തിൽ ഇതൊരു വലിയ തുകയായി തീർന്നു.

ഇന്ത്യയിൽ ടോൾ ബൂത്തുകളിൽ നേരിൽ ചെന്നാണ് ടോൾ അടയ്‌ക്കേണ്ടതെന്നും അതിനാൽ ഓട്ടമാറ്റിക് സംവിധാനമായ ഇ-ടാഗിനെക്കുറിച്ച് അറിവില്ലെന്നും ഇയാൾ കോടതിയിൽ അറിയിച്ചതായി 9 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.


 

കൂടുതൽ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


1 min read

Published

Updated



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now