കോമൺവെൽത്ത് ബാങ്കാണ് ആണ് ഇത് സംബന്ധിച്ച തീരുമാനം ഞായറാഴ്ച രാവിലെ ആദ്യം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ANZ , Westpac, NAB എന്നീ പ്രമുഖ ബാങ്കുകളും ഫീസ് നിർത്തലാക്കാൻ തീരുമാനിച്ചു.
ഇതര ബാങ്കുകളുടെ എ ടി എം ഉപയോഗിക്കുമ്പോൾ രണ്ടു ഡോളറോ രണ്ടര ഡോളറോ ആണ് ഫീസ് ഈടാക്കിയിരുന്നത്. ഇതുവഴി 500 മില്യൺ ഡോളർ ആണ് കഴിഞ്ഞ സാമ്പത്തിക വർഷം ഓസ്‌ട്രേലിയയിലെ ബാങ്കുകൾക്ക് ലഭിച്ചിരുന്നത്.
ബാങ്കുകളുടെ ഈ തീരുമാനത്തെ ഫെഡറൽ ട്രെഷറർ സ്കോട്ട് മോറിസൺ സ്വാഗതം ചെയ്തു. ബാങ്കിങ് മേഖല കൂടുതൽ മത്സര ക്ഷമമാക്കാൻ സർക്കാർ പ്രമുഖ ബാങ്ക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയൻ ബാങ്കേഴ്സ് അസോസിയേഷനും ബാങ്കുകളുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് ഉപഭോക്താകൾക്ക് ബാങ്കിടപാടുകൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നടത്താൻ സഹായകരമാകുമെന്ന്
ബാങ്കേഴ്സ് അസോസിയേഷൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
എന്നാൽ വിദേശ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്നവരിൽ നിന്നും ഫീസ് തുടർന്നും ഈടാക്കും.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

