എഡ്മണ്ട് ബാർട്ടൻ (1901-1903)
ഓസ്ട്രേലിയയുടെ ആദ്യ പ്രധാനമന്ത്രി. രാജ്യം ഒരു ഫെഡറേഷനായ ശേഷം, 1901 ജനുവരി ഒന്നിനാണ് അദ്ദേഹം സ്ഥാനമേറ്റത്. പ്രൊട്ടക്ഷനിസ്റ്റ് പാർട്ടിയിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിയായത്.

ആൽഫ്രഡ് ഡീക്കിൻ (1903-1904; 1905-1908; 1909-1910)
രണ്ടാം പ്രധാനമന്ത്രി മൂന്നു തവണ രാജ്യം ഭരിച്ചു. പ്രൊട്ടക്ഷനിസ്റ്റ് പാർട്ടി അംഗമായിരുന്നു ഡീക്കിനും

ക്രിസ് വാട്സൻ (1904)
രാജ്യത്തെ ആദ്യ ലേബർ പ്രധാനമന്ത്രി. പക്ഷേ നാലു മാസം മാത്രമാണ് അദ്ദേഹം ആ സ്ഥാനത്തിരുന്നത്.

ജോർജ്ജ് റീഡ് (1904-1905)
ഓസ്ട്രേലിയയുടെ നാലാം പ്രധാനമന്ത്രി. ഫ്രീ ട്രേഡ് പാർട്ടി അംഗമായിരുന്ന അദ്ദേഹം ഒരു വർഷത്തിലേറെ രാജ്യം ഭരിച്ചു.

ആൻഡ്ര്യൂ ഫിഷർ (1908-09; 1910-1913; 1914-1915)
ലേബർ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായാണ് ഫിഷർ അറിയപ്പെടുന്നത്. മൂന്നു തവണ അദ്ദേഹവും പ്രധാനമന്ത്രിയായി.

ജോസഫ് കുക്ക് (1913-1914)
കോമൺവെൽത്ത് ലിബറൽ എന്ന പാർട്ടിയുടെ നേതാവായിരുന്നു ജോസഫ് കുക്ക്. ഫെഡറേഷൻ രൂപീകരിച്ച് 13 വർഷമായപ്പോൾ തന്നെ ആറു പ്രധാനമന്ത്രിമാരെ കണ്ടു.

ബിൽ ഹ്യൂസ് (1915-1923)
ഏഴു വർഷം ഹ്യൂസ് പ്രധാനമന്ത്രിയായിരുന്നു. ലേബർ പാർട്ടിയിൽ തുടങ്ങി, നാഷണൽ ലേബറിലൂടെ നാഷണലിസ്റ്റ് പാർട്ടിയിലെത്തി. ഈ ഏഴു വർഷത്തിനിടയിൽ അഞ്ചു തവണയാണ് അദ്ദേഹം മന്ത്രിസഭ അഴിച്ചുപണിതത്

സ്റ്റാൻലി ബ്രൂസ് (1923-1929)
കൊവാലിഷൻ അഥവാ സഖ്യകക്ഷികൾ തുടങ്ങിയ ശേഷമുള്ള ആദ്യ പ്രധാനമന്ത്രി. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ്. 40 ാം വയസിലാണ് പ്രധാനമന്ത്രിക്കസേരയിലെത്തിയത്.

ജെയിംസ് സ്കള്ളിൻ (1929-1932)
ലേബർ പ്രധാനമന്ത്രി. രാജ്യം നേരിട്ട ഏറ്റവും വലിയ സാന്പത്തിക പ്രതിസന്ധിയിലൂടെയാണ് അദ്ദേഹത്തിൻറെ കാലം കടന്നുപോയത്. ഗ്രേറ്റ് ഡിപ്രഷൻ എന്നറിയപ്പെട്ട കാലഘട്ടം. ഒരു ദുസ്വപ്നമായിരുന്നു പ്രധാനമന്ത്രിസ്ഥാനം എന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.

ജോസഫ് ലയൺസ് (1932-1939)
സഖ്യകക്ഷിയിലെ യുണൈറ്റഡ് ഓസ്ട്രേലിയ പാർട്ടിയിൽ നിന്ന് പ്രധാനമന്ത്രിസ്ഥാനത്തേക്കെത്തി. പ്രധാനമന്ത്രിസ്ഥാനത്തിരുന്ന് അന്തരിക്കുന്ന ആദ്യ നേതാവുമാണ് അദ്ദേഹം

ഏൾ പേജ് (1939)
20 ദിവസം ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായിരുന്ന നേതാവ്. സഖ്യകക്ഷിയിലെ കൺട്രി പാർട്ടിയിൽ നിന്നാണ് പദത്തിലേക്കെത്തിയത്.

റോബർട്ട് മെൻസീസ് (1939-1941; 1949-1966)
ഓസ്ട്രേലിയയിൽ ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരുന്ന നേതാവ്. 18 വർഷത്തിലേറെയാണ് രാജ്യം ഭരിച്ചത്. ലിബറൽ പാർട്ടിയുടെ സ്ഥാപക നേതാവുമാണ്.

ആർതർ ഫാഡൻ (1941)
40 ദിവസം പ്രധാനമന്ത്രിയാരിന്നു ഈ സഖ്യകക്ഷി നേതാവ്.

ജോൺ കർട്ടിൻ (1941-1945)
ലേബർ പാർട്ടി നേതാവായിരുന്ന കർട്ടിൻ, ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യത്തെ നയിച്ചു. പദവിയിലിരുന്ന് അന്തരിച്ചു.

ഫ്രാൻസിസ് ഫോർഡ് (1945)
വെറും എട്ടു ദിവസം പ്രധാനമന്ത്രിക്കസേരയിലിരുന്നു. ജോൺ കർട്ടിൻ അന്തരിച്ചപ്പോൾ താൽക്കാലിക പ്രധാനമന്ത്രിയായതാണ്.

ബെൻ ചിഫ്ലീ (1945-1949)
കർട്ടിൻറെ മരണത്തിന് ശേഷം ലേബർ പാർട്ടി നേതാവായി. ഫ്രാൻസിസ് ഫോർഡിൽ നിന്ന് പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തു.

ഹാരോൾഡ് ഹോൾട്ട് (1966-1967)
റോബർട്ട് മെൻസീസിനു ശേഷം ലിബറൽ പാർട്ടിയിൽ നിന്ന് പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്ത അദ്ദേഹം, 16 വർഷം തുടർച്ചയായി രാജ്യം ഭരിച്ചു. പദവിയിലിരുന്നപ്പോൾ കടലിൽ മുങ്ങമരിക്കുകയാണുണ്ടായത്.

ജോൺ മക്ക്യുവൻ (1967-1968)
ഹാരോൾഡ് ഹോൾട്ട് കടലിൽ മുങ്ങി കാണാതായതിനു ശേഷം ഇദ്ദേഹമാണ് പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തത്. സഖ്യകക്ഷികളിലെ കൺട്രി പാർട്ടി നേതാവായിരുന്നു. 22 ദിവസം താൽക്കാലിക പ്രധാനമന്ത്രിയായി

ജോൺ ഗോർട്ടൻ (1968-1971)
ഹാരോൾഡ് ഹോൾട്ടിനു പകരം ലിബറൽ പാർട്ടി നേതൃസ്ഥാം ഏറ്റെടുത്തത് ഇദ്ദേഹമാണ്. ഓസ്ട്രേലിയയുടെ പത്തൊന്പതാമത് പ്രധാനമന്ത്രിയായി.

വില്യം മക്മഹോൻ (1971-1972)
ലിബറൽ പ്രധാനമന്ത്രി

ഗഫ് വിറ്റ്്ലം (1972-1975)
20 വർഷത്തെ ഇടവേളയ്ക്കു ശേഷം ലേബർ പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിച്ച നേതാവ്. ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ഒരേ ഒരു തവണ ഗവർണർ ജനറൽ പിരിച്ചുവിട്ട പ്രധാനമന്ത്രിയും ഇദ്ദേഹമാണ്.

മാൽക്കം ഫ്രേസർ (1975-1983)
വിറ്റ്്ലം സർക്കാരിനെ പിരിച്ചുവിട്ടപ്പോൾ കാവൽ പ്രധാനമന്ത്രിയായ ലിബറൽ നേതാവ്. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും പ്രധാനമന്ത്രിക്കസേരയിലെത്തി.

റോബർട്ട് ഹോക്ക് (1983-1991)
ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരുന്ന ലേബർ നേതാവ്. ഒറ്റ മാസം പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രിക്കസേരയിലേക്ക് എത്തിയത്.

പോൾ കീറ്റിംഗ് (1991-1996)
25ാം വയസിൽ പാർലമെൻറംഗമായ നേതാവാണ് ലേബർ പാർട്ടി പ്രധാനമന്ത്രിയായ പോൾ കീറ്റിംഗ്.

ജോൺ ഹോവാർഡ് (1996-2007)
റോബർട്ട് മെൻസീസിന് ശേഷം ഏറ്റവുമധികം കാലം നാടു ഭരിച്ച നേതാവ്. ലിബറൽ പ്രധാനമന്ത്രിയായിരുന്ന ഇദ്ദേഹമാണ് ഇറാഖ് യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ 2003ൽ തീരുമാനിച്ചത്.

കെവിൻ റഡ് (2007-2010; 2013)
ഉൾപ്പാർട്ടി അട്ടിമറിയിലൂടെ ഒരിക്കൽ പുറത്താക്കപ്പെട്ടിട്ടും, വീണ്ടും പ്രധാനമന്ത്രിസ്ഥാനത്തേക്കെത്തിയ ലേബർ നേതാവ്.

ജൂലിയ ഗില്ലാർഡ് (2010-2013)
ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രി. കെവിൻ റഡിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഗില്ലാർഡിന്, ഒടുവിൽ സമാനമായ അട്ടിമറിയിലൂടെ പുറത്തു പോകേണ്ടിവന്നു.

ടോണി ആബറ്റ് (2013-2015)
ഓസ്ട്രേലിയയുടെ 28ാം പ്രധാനമന്ത്രി. ഉൾപ്പാർട്ടി നേതൃമാറ്റത്തിലൂടെ സ്ഥാനം നഷ്ടമായി. ഈ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരരംഗത്ത്.

മാൽക്കം ടേൺബുൾ (2015-)
പാർട്ടിക്കുള്ളിൽ ടോണി ആബറ്റിനെ തോൽപ്പിച്ച് പ്രധാനമന്ത്രിയായി. ഈ തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയെ നയിക്കുന്നു.

Source: National Archives of Australia

