സിഡ്‌നിയിൽ വീണ്ടും കൊവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ക്രിസ്ത്മസിനോട് അടുത്ത ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
എന്നാൽ തുടർച്ചയായ പത്ത് ദിവസങ്ങൾ രോഗബാധ ഒന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തി.
സൂപ്പർമാർക്കറ്റുകളിലും റീടൈൽ ഷോപ്പുകളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലാതാക്കി.
എന്നാൽ പൊതുഗതാഗത സംവിധാനങ്ങൾ, ആരാധനാലയങ്ങൾ, സലൂണുകൾ, ഗേമിംഗ് മുറികൾ, എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാണ്.
വെള്ളിയാഴ്ച വെളുപ്പിനെ 12 മണി മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരുന്നത്.
ഇതിന് പുറമെ മറ്റ് നിയന്ത്രണങ്ങളിലുള്ള ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
കെട്ടിടത്തിന് പുറത്ത് 50 പേർക്കും വീടുകളിൽ 30 പേർക്കും ഒത്തുകൂടാം. വിവാഹത്തിനും സംസ്കാര ചടങ്ങുകൾക്കും 300 പേർക്ക് പങ്കെടുക്കാം. എന്നാൽ ഇവിടെ നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന നിയന്ത്രണം പാലിക്കണം.
മാത്രമല്ല വിവാഹങ്ങളിൽ 20 പേർക്ക് മാത്രമേ നൃത്തം ചെയ്യാൻ അനുവാദമുള്ളൂ.
റെസ്റ്റോറന്റുകളിലും ആരാധനാലയങ്ങളിലും പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമില്ല.
അതേസമയം ഇവിടെയും ജനങ്ങൾ നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ത പാലിക്കേണ്ടതാണ്.
ആരാധനാലയങ്ങളിലെ ഗായകസംഘത്തിൽ അഞ്ച് പേർക്ക് മാത്രമേ അനുവാദമുള്ളൂ.
പരിശോധനക്കായി കൂടുതൽ പേർ മുൻപോട്ട് വരണമെന്ന് ന്യൂ സൗത്ത് വെയിൽസ് ചീഫ് ഹെൽത്ത് ഓഫീസർ ഡോ കെറി ചാന്റ് പറഞ്ഞു. എന്നാൽ മാത്രമേ രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന നിലയിലേക്ക് നിയന്ത്രണം ഇളവ് ചെയ്യാൻ കഴിയുകയുള്ളൂവെന്നും ഡോ ചാന്റ് പറഞ്ഞു.
നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കൂടുതൽ പേർക്ക് തൊഴിലിടങ്ങളിലേക്ക് തിരികെ മടങ്ങാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
രണ്ടാഴ്ക്കുള്ളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നും പ്രീമിയർ അറിയിച്ചു.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.