കള്ളംപറഞ്ഞ് ബോർഡർ പാസെടുത്തു: കൊവിഡ് സ്ഥിരീകരിച്ച ദമ്പതികൾക്ക് QLDയിൽ 8,000 ഡോളർ പിഴ

വിക്ടോറിയയിൽ നിന്ന് ക്വീൻസ്ലാന്റിലേക്കെത്തിയ ശേഷം കൊവിഡ് ബാധ സ്ഥിരീകരിച്ച ദമ്പതികളിൽ നിന്ന് 4,000 ഡോളർ വീതം പിഴയീടാക്കി.

A vehicle stops at a checkpoint on the Pacific Highway on the Queensland - New South Wales border

A vehicle stops at a checkpoint on the Queensland - New South Wales border. Source: Getty Images

ഈ മാസമാദ്യം മെൽബണിൽ നിന്ന് ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിലേക്കെത്തിയ ദമ്പതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്  സംസ്ഥാനത്ത് കടുത്ത ആശങ്ക പടർത്തിയിരുന്നു.

ഇതോടെ വ്യാപകമായ പരിശോധനയാണ് ക്വീൻസ്ലാന്റിൽ നടത്തിയത്.

ഇവർക്ക് യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിരുന്നില്ലെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.

മെൽബണിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷമായിരുന്നു ഇവർ അവിടെ നിന്ന് കാറിൽ യാത്ര തിരിച്ചത്.

കൊവിഡ് ബാധയ്ക്കു ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഇവരെ, പൊലീസ് പിന്നീട് ചോദ്യം ചെയ്തു.

അതിനു പിന്നാലെയാണ് രണ്ടു പേർക്കും 4,003 ഡോളർ വീതം പിഴശിക്ഷ നൽകിയത്.

കൊവിഡ് 19മായി ബന്ധപ്പെട്ട അതിർത്തി നിയന്ത്രണങ്ങൾ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികളിൽ നിന്ന് പിഴയീടാക്കുന്നത്.
കള്ളം പറഞ്ഞാണ് ഇവർ അതിർത്തി പാസ് നേടിയതെന്ന് ക്വീൻസ്ലാന്റ് പൊലീസ് ആരോപിച്ചു.
മെൽബണിൽ നിന്ന് ക്വീൻസ്ലാന്റിലേക്ക് പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നെങ്കിലും, യാത്രയുടെ യഥാർത്ഥ വിവരങ്ങൾ ഈ ദമ്പതികൾ മറച്ചുവച്ചു എന്നാണ് പൊലീസിന്റെ ആരോപണം.

അതിനിടെ, സിഡ്നിയിൽ കൊവിഡ് ബാധ കൂടുന് സാഹചര്യത്തിൽ നഗരത്തിലെ ഒരു മേഖലയെ ക്വീൻസ്ലാന്റ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.
വേവർലി മേഖലയെയാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.

ശനിയാഴ്ച പുലർച്ചെ മുതൽ വേവർലി മേഖലയിൽ നിന്ന് ക്വീൻസ്ലാന്റിലേക്കെത്തുന്നവർ 14 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈന് വിധേയരാകണമെന്ന് പ്രീമിയർ അനസ്താഷ്യ പലാഷേ പറഞ്ഞു.


Share

Published


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service