വിക്ടോറിയയിൽ കൊറോണ വ്യാപനം രൂക്ഷമായതോടെ മലയാളികൾ ഉൾപ്പെടെ നിരവധി ആരോഗ്യപ്രവർത്തകർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് രോഗബാധ തുടങ്ങിയത് മുതൽ 1,000ലേറെ ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിൽ 730ലേറെ പേർക്ക് നിലവിൽ രോഗബാധയുണ്ട്.
രണ്ടാം വ്യാപനത്തിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി നിരവധി ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ ഏജ്ഡ് കെയർ മേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരിലും വൈറസ് ബാധ കണ്ടെത്തിയിരുന്നു.
ഇതേതുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ മെച്ചപ്പെട്ട PPE കിറ്റുകൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ പ്രവർത്തകർ. ഡോക്ടർമാരും, പാരാമെഡിക്‌സും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെ മറ്റ് ആരോഗ്യ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
ഇത് സംബന്ധിച്ച് വിക്ടോറിയൻ കോളേജ് ഓഫ് മെന്റൽ ഹെൽത് നഴ്സസിലെ അംഗം പ്രീമിയർ ഡാനിയേൽ ആൻഡ്രൂസിന് കത്തയച്ചു. നിരവധി നഴ്സുമാരുടെ അനുഭവങ്ങളും ഉൾപ്പെടുത്തിയ കത്താണ് പ്രീമിയർക്ക് സമർപ്പിച്ചത്.
എല്ലാ ആരോഗ്യ പ്രവർത്തകർക്കും N95 മാസ്കുകൾ പോലുള്ള മെച്ചപ്പെട്ട PPE കിറ്റുകൾ നൽകണമെന്നാണ് കത്തിലൂടെ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
മാത്രമല്ല, കൊറോണബാധിച്ചവരെ ശുശ്രൂഷിക്കുന്നവർക്കും N95 മാസ്കുകൾ നിര്ബന്ധമാക്കണമെന്ന് വിക്ടോറിയൻ ആംബുലൻസ് യൂണിയനും ആവശ്യപ്പെട്ടു.
രോഗം ബാധിച്ച് ഏജ്ഡ് കെയറിൽ കഴിയുന്ന നിരവധി പേരെയാണ് ദിവസവും ആശുപത്രിയിലേക്ക് മാറ്റുന്നത്.
രോഗിയോട് കൂടുതൽ സമ്പർക്കം പുലർത്തുന്നത് കൊണ്ട് തന്നെ ഈ സമയത്ത് രോഗം പിടികൂടുമോ എന്ന ആശങ്ക ഇവരിൽ നിലനിൽക്കുന്നുണ്ടെന്നും യൂണിയൻ സെക്രട്ടറി ഡാനി ഹിൽ ചൂണ്ടിക്കാട്ടി.
ഇവരുടെ ആവശ്യം പിന്തുണച്ച് ഓസ്ട്രലേഷ്യൻ കോളേജ് ഓഫ് എമർജൻസി മെഡിസിനും രംഗത്തെത്തിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗം വ്യാപനം വർധിക്കുന്നത് ആശങ്കാജനകമാണെന്നും, കൂടുതൽ സംരക്ഷണം നൽകുന്ന N95 മാസ്കുകളും, ഫേസ് ഷീൽഡുകളുമെല്ലാം ലഭ്യമാക്കണമെന്നും കോളേജ് പ്രസിഡന്റ് ജോൺ ബോനിംഗ് ആവശ്യപ്പെട്ടു.
മെൽബണിലെ നോർത്തേൺ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലുള്ള 30 കാരനായ ഒരു ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
റോയൽ മെൽബൺ ആശുപത്രിയിൽ മാത്രം 108 ആരോഗ്യ പ്രവർത്തകർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Metropolitan Melbourne residents are subject to Stage 4 restrictions and must comply with a curfew between the hours of 8pm and 5am. During the curfew, people in Melbourne can only leave their house for work, and essential health, care or safety reasons.
Between 5am and 8pm, people in Melbourne can leave the home for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative. The full list of restrictions can be found here.
All Victorians must wear a face covering when they leave home, no matter where they live.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
News and information is available in 63 languages at sbs.com.au/coronavirus