ആരോഗ്യമേഖലാ ജോലികൾക്കുള്ള OET പരീക്ഷയുടെ സ്കോറിംഗ് രീതിയിൽ മാറ്റം വരുത്തി

ആരോഗ്യ മേഖലയിലെ തൊഴിലുകൾക്ക് ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനാവശ്യമായ ഇംഗ്ലീഷ് ഭാഷാ പരീക്ഷ ആയ OET യുടെ ഫലം വിലയിരുത്തുന്നതിന് പുതിയ രീതി നിലവിൽ വന്നു. നേരത്തേയുണ്ടായിരുന്ന ഗ്രേഡിംഗ് രീതിക്കു പുറമേ സ്കോറും കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ ഫലം പ്രസിദ്ധീകരിക്കുന്നത്.

nurse OET

Source: SBS

ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷൻ ലഭിക്കാൻ വേണ്ട മാനദണ്ഡങ്ങളിൽ ഒന്നാണ് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം. ഇതിനായി അപേക്ഷിക്കുന്നവർ OET, IELTS, TOEFL iBT, Pearson എന്നീ ഇംഗീഷ് ഭാഷാ പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ ആവശ്യമായ സ്‌കോർ നേടേണ്ടതുണ്ട്.

ഇതിൽ OET യുടെ പരീക്ഷാ ഫലം വിലയിരുത്തുന്നതിനാണ് പുതിയ രീതി നടപ്പാക്കിയിരിക്കുന്നത്.

നിലിവൽ A മുതൽ E വരെയുള്ള വിവിധ ഗ്രേഡുകളായാണ് ഫലം വന്നിരുന്നത്. ഇതിനു പുറമെ സംഖ്യാ സ്കെയിലിലും സ്‌കോർ നിശ്ചയിക്കാൻ തുടങ്ങിയതായി OET അധികൃതർ അറിയിച്ചു.

രജിസ്ട്രേഷൻ ലഭിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ സ്കോർ B ആണ്. പുതുതായി നടപ്പിലാക്കിയ സംഖ്യാ സ്കെയിൽ പ്രകാരം 350 ആണ് ഇതിനു തുല്യമായ സ്‌കോർ. രജിസ്ട്രേഷൻ ലഭിക്കാൻ റീഡിങ്, റൈറ്റിംഗ്, ലിസ്സണിങ്, സ്പീക്കിങ് എന്നീ നാല് ഘടകങ്ങളിലും ഗ്രേഡ് B അല്ലെങ്കിൽ സ്കോർ 350 വീതം ആവശ്യമാണ്.

സെപ്റ്റംബർ ഒമ്പത് മുതൽ ഈ പുതിയ രീതി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഒക്ടോബർ രണ്ടു മുതൽ പുറത്തു വരുന്ന പരീക്ഷാ ഫലങ്ങളാണ് ഇത്തരത്തിൽ കൂടി വിലയിരുത്തുന്നത്.

new result format for OET
Source: OET

ഓസ്‌ട്രേലിയൻ ആരോഗ്യ മേഖലയിലെ 15 തൊഴിലുകൾക്കാണ് ഇംഗ്ലീഷ് ഭാഷാ പരീക്ഷ ആവശ്യമായിട്ടുള്ളത്. 

അതേസമയം, രജിസ്‌ട്രേഷൻ രീതികൾക്കും മാനദണ്ഡങ്ങൾക്കും മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് APHRA അറിയിച്ചു.


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക 


വിദേശത്തു നിന്നുള്ള നഴ്‌സുമാര്‍ക്ക് ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. കൂടാതെ ഓസ്‌ട്രേലിയയിൽ പാരാമെഡിക്കായി ജോലി ചെയ്യാൻ രജിസ്‌ട്രേഷന്‍ നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. 

 

 

 

 


Share

1 min read

Published

Updated

By Salvi Manish



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now