ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കുടുക്കാൻ ലോകത്തിലെ ആദ്യ സാങ്കേതിക വിദ്യയുമായി NSW

വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാൻ സംസ്ഥാനത്തെ റോഡുകളിൽ ഹൈ ഡെഫനിഷൻ ക്യാമറ സ്ഥാപിക്കുമെന്ന് ന്യൂ സൗത്ത് വെയിൽസ് സർക്കാർ അറിയിച്ചു. ലോകത്തിലെ തന്നെ ആദ്യത്തെ സാങ്കേതികവിദ്യ ജനുവരി മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ പദ്ധതിയിടുകയാണ് സംസ്ഥാന സർക്കാർ .

high definition camera NSW

Source: NSW Goverment

ന്യൂ സൗത്ത് വെയിൽസിലെ റോഡുകളിൽ ഒക്ടോബർ മുതൽ ഒരു മാസത്തേക്ക് ഈ പുതിയ ഹൈ ഡെഫനിഷൻ ക്യാമറകൾ പരീക്ഷിച്ചിരുന്നു. ഇത് വഴി ഏതാണ്ട് 11,000ത്തിൽ പരം ആളുകളാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയതെന്ന് ഗതാഗതമന്ത്രി മെലിൻഡ പാവേയ് അറിയിച്ചു.

റോഡ് അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ക്യാമറ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിട്ടത്. അടുത്ത വർഷം ജനുവരി മുതൽ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറ സ്ഥാപിക്കാനാണ് സർക്കാരിന്റെ തീരുമാനം.

എന്നാൽ ഈ കാലയളവിൽ ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയാലും പിഴ ഈടാക്കുകയില്ല. പകരം നിയമം ലംഘിക്കുന്നവർക്ക് മുന്നറിയിപ്പായി ഒരു കത്ത് അയയ്ക്കും.

പദ്ധതി വിജയിക്കുന്ന പക്ഷം ഈ ക്യാമറ സ്ഥിരമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. സ്ഥിരമായി ക്യാമറ സ്ഥാപിച്ചു കഴിഞ്ഞാൽ നിയമ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും.


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ്  ലൈക് ചെയ്യുക



300 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന വാഹനത്തിന്റെ ഉള്ളിൽ നിന്നും ദൃശ്യങ്ങൾ പകർത്തി അവ സൂക്ഷിച്ച് വയ്ക്കാൻ ഈ ക്യാമറക്ക് കഴിയും.  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇവ വിലയിരുത്തിയ ശേഷം പുനഃപരിശോധനക്കായി അയയ്ക്കും. 

ഏതൊരു കാലാവസ്ഥയിലും രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കാനും ഈ ക്യാമറക്ക് സാധിക്കും.

ഓസ്‌ട്രേലിയൻ കമ്പനിയായ അക്യുസെൻസസിലെ അലക്സ് ജെന്നിങ്ക് ആണ് ഈ പുതിയ ക്യാമറ വികസിപ്പിച്ചത്. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതുമൂലം അദ്ദേഹത്തിന്റെ  സുഹൃത്ത് റോഡ് അപകടത്തിൽ മരണമടഞ്ഞിരുന്നു. ഇതാണ് ഇത്തരത്തിലൊരു ക്യാമറ വികസിപ്പിക്കാൻ അലക്സിനെ പ്രേരിപ്പിച്ചത്.

 

 


Share

1 min read

Published

Updated

By SBS Malayalam

Source: SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now