ഓസ്‌ട്രേലിയയിലെ കൊറോണനിയന്ത്രണങ്ങളിൽ അയവ് വരുത്തുന്ന കാര്യം വെള്ളിയാഴ്ച ചേരുന്ന ദേശീയ കാബിനറ്റിൽ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചിരുന്നു.
ഇതിന് മുൻപ് തന്നെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചില സംസ്ഥാനങ്ങൾ.
ക്വീൻസ്‌ലാന്റാണ് ഈ വാരാന്ത്യത്തോടെ നിലവിലെ നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നത്. കൊറോണബാധയുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ അയവ്.
സംസ്ഥാനത്ത് അഞ്ച് പേർക്ക് ഒരു വീട് സന്ദർശിക്കാനുള്ള അനുവാദമാണ് ഞായറാഴ്ച മുതൽ ലഭിക്കുക.
എന്നാൽ മറ്റ് വീടുകൾ സന്ദര്ശിക്കുമ്പോഴും സാമൂഹിക അകലം പാലിക്കൽ ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന ചീഫ് മെഡിക്കൽ ഓഫീസർ ജാനെറ്റ് യംഗ് ആവശ്യപ്പെട്ടു.
കൂടാതെ, നിലവിൽ വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെ വരെ ഡ്രൈവ് പോകാൻ ക്വീൻസ്ലാന്റുകാർക്ക് കഴിയും. ഇതിലും സർക്കാർ അയവ് വരുത്തിയിട്ടുണ്ട്.
മറ്റൊരു വീട് സന്ദർശിക്കാൻ 50 കിലോമീറ്ററിലധികം യാത്രചെയ്യുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്.
എന്നാൽ ഷോപ്പിംഗിനോ, ബീച്ചിലോ പോകാൻ അനുവാദമില്ല.
ഞായറാഴ്ച മാതൃ ദിനം ആഘോഷിക്കാനിരിക്കെ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനമാണിത്.
സൗത്ത് ഓസ്ട്രേലിയ
കഴിഞ്ഞ 12 ദിവസമായി പുതിയ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
നിലവിൽ പത്തു പേർക്ക് വരെ ഒത്തുചേരാനുള്ള അനുമതി സംസ്ഥാനത്തുണ്ട്. ഇതി മാറ്റങ്ങൾ വരുത്തിയിട്ടില്ല.
പത്തു പേർക്ക് വരെ ഒത്തുചേരാമെങ്കിലും സാമൂഹിക അകലം പാലിക്കൽ നിർബന്ധമാണ്. ഒത്തുകൂടുമ്പോഴും ഒന്നര മീറ്റർ അകലം പാലിക്കണമെന്ന് ചീഫ് ഹെൽത്ത് ഓഫീസർ പ്രൊഫ. നിക്കോള സ്പറിയർ നിർദ്ദേശം നൽകി.
ന്യൂ സൗത്ത് വെയിൽസ്
രോഗം ഏറ്റവും കൂടുതൽ ബാധിച്ച ന്യൂ സൗത്ത് വെയിൽസിൽ നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതൽ അയവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
രണ്ടു പേർക്ക് മറ്റൊരു വീട്ടിലേക്ക് സന്ദർശനം നടത്താനുള്ള അനുമതി കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നൽകിയിട്ടുണ്ട്. കൂടുതൽ ഇളവുകൾ മാതൃദിനത്തിന് മുന്പായി നൽകുന്ന കാര്യം സംശയമാണെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ അറിയിച്ചു.

NSW Premier Gladys Berejiklian. Source: AAP
വിക്ടോറിയ
സംസ്ഥാനത്ത് മെയ് പതിനൊന്ന് വരെയാണ് നിലവിൽ സാമൂഹിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുന്പായി നിയന്ത്രണങ്ങളിൽ അയവ് വരുത്തില്ലെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് വ്യക്തമാക്കി. ഈ മാതൃദിനത്തിൽ താനും അമ്മയെ സന്ദർശിക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
രോഗബാധ കുറഞ്ഞതിനെത്തുടർന്ന് പല രാജ്യങ്ങളും നിയന്ത്രണത്തിൽ ഇളവ് നൽകിയെങ്കിലും വീണ്ടും രോഗം പടർന്നു തുടങ്ങുന്നതാണ് കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ നിലവിൽ നിയന്ത്രണത്തിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ രോഗബാധ കുറഞ്ഞിരുന്ന മെൽബണിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം വീണ്ടും വർധിക്കുകയാണ് . ബ്രൂക്ലിനിലെ സെഡാർ മീറ്റ് പ്ലാന്റിൽ പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് നിലവിൽ 62 പേരെയാണ് ബാധിച്ചിരിക്കുന്നത്.
കൂടാതെ രണ്ട് ഏജ്ഡ് കെയറിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ബാക്കസ് മാഷിലും ഫുട്‍സ്ക്രെയിലുമുള്ള രണ്ട് ഏജ്ഡ് കെയറുകളും അടച്ചിട്ടിരിക്കുകയാണ്.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus