സിഡ്‌നിക്കാർക്ക് ക്രിസ്ത്മസ് ആഘോഷിക്കാം; നിയന്ത്രണങ്ങളിൽ നേരിയ മാറ്റം പ്രഖ്യാപിച്ചു

ന്യൂ സൗത്ത് വെയിൽസിൽ വീണ്ടും കൊറോണബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഡിസംബർ 24, 25, 26 തീയതികളിലെ നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. നോർത്തേൺ ബീച്ചസ് മേഖലയെ രണ്ടായി തിരിച്ചുകൊണ്ടാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

Premier Gladys Berejiklian.

Premier Gladys Berejiklian has provided a coronavirus update. Source: AAP

വൈറസ് വ്യാപനം കൂടിയ സാഹചര്യത്തിൽ സിഡ്‌നിക്കാരുടെ ക്രിസ്ത്മസ് ആഘോഷം എങ്ങനെ ആയിരിക്കണമെന്നത് തീരുമാനിക്കാനായി ബുധനാഴ്ച രാവിലെ അടിയന്തര ക്രൈസിസ് ക്യാബിനറ്റ് യോഗം ചേർന്നിരുന്നു.

ഇതിന് ശേഷമാണ് നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നേരിയ മാറ്റം വരുത്തിക്കോണ്ട് ക്രിസ്ത്മസ് സമയത്തെ നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചത്.

രോഗബാധ കൂടുതലുള്ള നോർത്തേൺ ബീച്ചസ് മേഖല സർക്കാർ ലോക്ക്ഡൗൺ ചെയ്തിരുന്നു. ബുധനാഴ്ച വരെയാണ് ഇവിടെ ലോക്ക് ഡൗൺ നടപ്പിലാക്കിയത്.

ഈ മേഖലയെ രണ്ടായി തിരിച്ചുകൊണ്ടാണ് ഇപ്പോൾ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെയുള്ളവർക്ക് രണ്ട് തരത്തിലാണ് നിയന്ത്രണങ്ങൾ.

വടക്കൻ പ്രദേശത്ത് ഈ ലോക്ക്ഡൗൺ നിലനിൽക്കും. ഇവിടെയുള്ളവർക്ക് പുറത്തേക്ക് പോകാൻ അനുവാദമില്ല.

എന്നാൽ ഡിസംബർ 24, 25, 26 തീയതികളിൽ അഞ്ച് പേരെ വരെ വീടുകളിലേക്ക് ക്ഷണിക്കാം. എന്നാൽ ഇവർ ആ പ്രദേശത്തുനിന്നുള്ളവരാകണം. 

വടക്കൻ നരാബീൻ ബ്രിഡ്ജിലോ മോണവെയിൽ റോഡിലെ ബഹായി ടെമ്പിളിന് കിഴക്കോ താമസിക്കുന്നവരാണ് വടക്കൻ മേഖലയിലുള്ളവർ. 

ബാക്കിയുള്ള പ്രദേശങ്ങൾ തെക്കൻ പ്രദേശമായാണ് കണക്കാക്കുന്നത്.

തെക്കൻ പ്രദേശത്തുള്ളവർക്ക് ഈ ദിവസങ്ങളിൽ പത്ത് പേരെ വരെ വീട്ടിലേക്ക് ക്ഷണിക്കാൻ അനുവാദം ഉണ്ട്.
മാത്രമല്ല നോർത്തേൺ ബീച്ചസ് വിട്ടു പുറത്തേക്ക് പോകാൻ ഇവർക്ക് അനുവാദമില്ല.
ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ ഉള്ളവർക്കും വീടുകളിലേക്ക് അതിഥികളെ ക്ഷണിക്കാം.

ക്രിസ്ത്മസ് ആഘോഷിക്കാനായി പത്ത് പേർക്ക് ഒരു വീട്ടിൽ ഒത്തുകൂടാം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുറമെയാണ് ഈ പത്ത് പേർ.  

എന്നാൽ ഡിസംബർ 27 നു കുട്ടികൾ ഉൾപ്പെടെ പത്ത് പേർ എന്ന നിലവിലെ നിയന്ത്രണം വീണ്ടും ഏർപ്പെടുത്തും. 

മാത്രമല്ല സിഡ്‌നിയിലേക്കും സിഡ്‌നിയുടെ ഉൾപ്രദേശത്തേക്കുമുള്ള യാത്രകൾക്ക് നിയന്ത്രണമില്ല. എന്നാൽ ഡിസംബർ പത്തിന് ശേഷം നോർത്തേൺ ബീച്ചസ് സന്ദർശിച്ചവർ യാത്രകൾ ഒഴിവാക്കണമെന്ന് പ്രീമിയർ പറഞ്ഞു.

സംസ്ഥാനത്ത് എട്ട് പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഏഴ് പേരും നോർതേൺ ബീച്ചസ് ക്ലസ്റ്ററുമായി ബന്ധമുള്ളവരാണ്.

ഇതോടെ നോർത്തേൺ ബീച്ചസ് ക്ലസ്റ്ററിൽ രോഗം ബാധിച്ചവരുടെ എണ്ണം 97 ആയി.

എന്നാൽ രോഗബാധയുടെ ഉറവിടം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ അറിയിച്ചു.

സംസ്ഥാനത്ത് 42,000 പേരിലാണ് ചൊവാഴ്ച പരിശോധന നടത്തിയത്. കൂടുതൽ പേർ പരിശോധനക്കായി മുൻപോട്ട് വരണമെന്ന് പ്രീമിയർ ആവശ്യപ്പെട്ടു.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at sbs.com.au/coronavirus.

Please check the relevant guidelines for your state or territory: NSWVictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania.

 

 

 


Share

Published

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
സിഡ്‌നിക്കാർക്ക് ക്രിസ്ത്മസ് ആഘോഷിക്കാം; നിയന്ത്രണങ്ങളിൽ നേരിയ മാറ്റം പ്രഖ്യാപിച്ചു | SBS Malayalam