ടെറിട്ടറിയിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പുതുതായി രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ ടെറിട്ടറി സർക്കാർ തീരുമാനിച്ചത്.
ഇതോടെ കൊറോണവൈറസ് മൂലം നിലവിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്ന ആദ്യ സ്ഥലമായി മാറുകയാണ് നോർത്തേൺ ടെറിട്ടറി.
മൂന്ന് ഘട്ടങ്ങളായിട്ടാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി കളിസ്ഥലങ്ങൾ, പാർക്കുകൾ, നീന്തൽകുളങ്ങൾ എന്നിവ വെള്ളിയാഴ്ച (മെയ് ഒന്ന് )മുതൽ തുറന്ന് പ്രവർത്തിക്കും.
കൂടാതെ കെട്ടിടങ്ങൾക്ക് പുറത്ത് നടത്തുന്ന മരണാനന്തര ചടങ്ങുകൾ, വിവാഹങ്ങൾ ഉൾപ്പെടെയുള്ള മതപരമായ ചടങ്ങുകൾ, ഓപ്പൺ ഹൗസ് ഇൻസ്‌പെക്ഷൻ തുടങ്ങിയവയും അനുവദനീയമാണ്.
ഓസ്‌ട്രേലിയയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് ഇപ്പോൾ നോർത്തേൺ ടെറിട്ടറിയെന്നും അതുകൊണ്ടുതന്നെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മുൻപ് തന്നെ ഇവിടെ ഇത് പ്രാവർത്തികമാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി മൈക്കൽ ഗണ്ണർ പറഞ്ഞു.
ഇതിന് ശേഷം മെയ് 15 നാണ് നിയന്ത്രണം നീക്കം ചെയ്യുന്നതിന്റെ രണ്ടാം ഘട്ടത്തിനായുള്ള പദ്ധതി. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച മുതൽ COVID-19 സേഫ്റ്റി പ്ലാൻ തയ്യാറാക്കാൻ ബിസിനസുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്.
മെയ് 15ന് റസ്റ്റോറന്റുകൾ, കഫേകൾ, ക്ലബ്ബകൾ, ബാറുകൾ എന്നിവ തുറന്ന് പ്രവർത്തിക്കും. കൂടാതെ കെട്ടിടത്തിനുള്ളിൽ നടത്തുന്ന മതപരമായ ചടങ്ങുകളും, പബ്ലിക് ലൈബ്രറികളുമെല്ലാം തുറക്കാനാണ് പദ്ധതി.
ജൂൺ അഞ്ചിനാണ് നിയന്ത്രണം നീക്കം ചെയ്യുന്നതിന്റെ മൂന്നാം ഘട്ടം.
അന്ന് മുതൽ എല്ലാ കായിക മത്സരങ്ങളും നടത്തിത്തുടങ്ങും. കൂടാതെ കാസിനോ, നൈറ്റ് ക്ലബ്ബ്കൾ, സിനിമ തീയേറ്ററുകൾ എന്നിവ തുറന്നു പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഗണ്ണർ അറിയിച്ചു.
ടെറിറ്ററിൽ ആകെ രോഗം ബാധിച്ചത് 28 പേർക്കാണ്. ഇതിൽ 25 പേർക്കും രോഗം ഭേദമായിരുന്നു. മൂന്ന് പേർ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ള രോഗബാധിതർ. ഏപ്രിൽ 19 നായിരുന്നു ടെറിട്ടറിയിൽ അവസാനം റിപ്പോർട്ട് ചെയ്ത കൊറോണബാധ.
People in Australia must stay at least 1.5 metres away from others and gatherings are limited to two people unless you are with your family or household.
If you believe you may have contracted the virus, call your doctor (don’t visit) or contact the national Coronavirus Health Information Hotline on 1800 020 080. If you are struggling to breathe or experiencing a medical emergency, call 000.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.