ഉപഭോക്താക്കൾ ദിവസേന കയറിയിറങ്ങുന്ന കഫെ, പെട്രോൾ പമ്പുകൾ തുടങ്ങിയ ചെറുകിട വ്യാപാരങ്ങളെയാണ് വ്യാജ നോട്ടിറക്കുന്നവർ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ഡോളർ കൈകാര്യം ചെയ്യുന്നവർ ജാഗരൂകരായിരിക്കണമെന്ന് പോലീസ് അറിയിച്ചു.
മെൽബണിൽ മിൽ പാർക്ക്, ഹൈഡൽ ബർഗ്, ബൺഡൂര, തോമസ് ടൌൺ എന്നീ വടക്കൻ സബർബുകളിലാണ് വ്യാജ നോട്ടുകൾ വ്യാപകമായി കണ്ടുവരുന്നത്. 2014-2015 കാലയളവിൽ 33,000 -ത്തിൽ പരം വ്യാജ നോട്ടുകൾ കണ്ടുപിടിച്ചിരുന്നു. ഇത് 2012-2013 കാലയളവിൽ പിടിക്കപ്പെട്ടതിലും മുന്നിരട്ടിയാണെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു.
വ്യാജ നോട്ടുകൾ എങ്ങനെ തിരിച്ചറിയാമെന്ന് റിസേർവ് ബാങ്ക് നൽകുന്ന അറിയിപ്പ് ഇങ്ങനെ :


