കിർഗിസ്ഥാൻറെ ഐസുലു ടിനിബെകോവയെ തോൽപ്പിച്ചാണ് സാക്ഷി മാലിക് ഇന്ത്യൻ മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ടത്.
ഒരു ഘട്ടത്തിൽ 0-5 ന് പിന്നിട്ട് നിന്ന ശേഷമാണ് സാക്ഷി ശക്തമായി തിരിച്ചടിച്ചത്. നിശ്ചിത സമയത്തിൽ 7-5 എന്ന പോയിൻറുമായി സാക്ഷി വിജയവും വെങ്കലവും സ്വന്തമാക്കി.
ഹര്യാനയിലെ റോത്തക് സ്വദേശിയായ സാക്ഷി, ഇതോടെ ഇന്ത്യയ്ക്കായി ഗുസ്തിയിൽ ഒളിംപിക്സ് മെഡൽ നേടുന്ന ആദ്യ വനിതയായി. 2014 ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും 2015 ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടിയിട്ടുണ്ട്. നിരവധി തവണ ഇന്ത്യയിൽ ദേശീയ ചാംപ്യനുമായിരുന്നു.

