കൊവിഡ് ബാധിതൻ പറഞ്ഞത് കള്ളമെന്ന് തെളിഞ്ഞു: സൗത്ത് ഓസ്ട്രേലിയയിലെ ലോക്ക്ഡൗൺ പിൻവലിക്കുന്നു

സൗത്ത് ഓസ്ട്രേലിയയിൽ ആറു ദിവസത്തെ കനത്ത ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് കാരണമായത് രോഗബാധ സ്ഥിരീകരിച്ച ഒരാൾ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണെന്ന് സർക്കാർ വെളിപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു.

South Australia Premier Steven Marshall arriving to address the media during a press conference in Adelaide.

South Australia Premier Steven Marshall arriving to address the media during a press conference in Adelaide. Source: AAP

അഡ്ലൈഡിലെ പുതിയ ക്ലസ്റ്ററിൽ കൊവിഡ് ബാധ കൂടിയപ്പോഴാണ് വ്യാഴാഴ്ച പുലർച്ചെ മുതൽ സൗത്ത് ഓസ്ട്രേലിയയിൽ കനത്ത ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.

ഓസ്ട്രേലിയയിൽ ഇതുവരെ ഏർപ്പെടുത്തിയ ഏറ്റവും ശക്തമായ ലോക്ക്ഡൗണായിരുന്നു ഇത്. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തുകയും, പുറത്തുള്ള വ്യായാമം ഉൾപ്പെടെ നിരോധിക്കുകയും ചെയ്തു.

എന്നാൽ രോഗം ബാധിച്ച ഒരാൾ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും കടുത്ത ലോക്ക്ഡൗണിലേക്ക് പോകേണ്ടിവന്നതെന്ന് പ്രീമിയർ സ്റ്റീവൻ മാർഷൽ വെളിപ്പെടുത്തി.

വുഡ് വിൽ പിസ ബാർ ഹോട്ട്സ്പോട്ടിൽ രോഗം സ്ഥിരീകരിച്ച ഒരാളാണ് ആരോഗ്യവകുപ്പ് അധികൃതരോട് കള്ളം പറഞ്ഞത്.

അഡ്ലൈഡിലെ മെഡി-ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഇയാൾ, വുഡ്വിൽ പിസ ബാറിൽ നിന്ന് പിസ വാങ്ങിയിരുന്നു എന്നാണ് കോൺടാക്റ്റ് ട്രേസിംഗ് സംഘത്തോട് പറഞ്ഞത്.

ഇതോടെയാണ്, ഇവിടെ പിസ വാങ്ങാനെത്തിയ നിരവധി പേർക്ക് വൈറസ്ബാധിച്ചിരിക്കാമെന്നും, അത് കൂടുതൽ പടരാമെന്നും ആശങ്കയുയർന്നത്.

ഇവിടെയെത്തിയവരുമായി സമ്പർക്കത്തിലെത്തിയിട്ടുള്ള പതിനായിരക്കണക്കിന് പേരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യപ്രവർത്തകർ തുടങ്ങുകയും ചെയ്തു.

എന്നാൽ, ഇയാൾ ഈ പിസ ബാറിൽ ജോലി ചെയ്തിരുന്നയാൾക്കാണ് രോഗം ബാധിച്ചതെന്നും, ഇവിടെ പിസ വാങ്ങാൻ മാത്രം എത്തി എന്ന് ഇയാൾ പറഞ്ഞത് കള്ളമാണെന്നും തെളിഞ്ഞതായി പ്രീമിയർ അറിയിച്ചു.
പിസ വാങ്ങാനെത്തിയ കൂടുതൽ പേരിലേക്ക് വൈറസ് പടർന്നിരിക്കാം എന്ന ആശങ്ക ഇതോടെ കുറഞ്ഞിരിക്കുകയാണ്.
ഒരാൾ സ്വാർത്ഥതാൽപര്യങ്ങളുടെ പേരിൽ കള്ളം പറഞ്ഞത് ഒരു സംസ്ഥാനത്തെ മുഴുവൻ ലോക്ക്ഡൗണിലാക്കിയിരിക്കുയാണെന്നും, അപലപനീയമായ കാര്യമാണ് ഇതെന്നും പ്രീമിയർ കുറ്റപ്പെടുത്തി.

എന്നാൽ കോൺടാക്റ്റ് ട്രേസിംഗ് സംഘത്തോട് കള്ളം പറഞ്ഞ് വഴിതെറ്റിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന് പൊലീസ് കമ്മീഷണർ ഗ്രാനറ് സ്റ്റീവൻസ് പറഞ്ഞു.

ലോക്ക്ഡൗണിൽ ഇളവ്

ആറു ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന കടുത്ത ലോക്ക്ഡൗൺ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇളവു ചെയ്യാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വീട്ടുകാർക്കൊപ്പം പുറത്തിറങ്ങി വ്യായാമം ചെയ്യാൻ സംസ്ഥാനത്തെ ജനങ്ങളെ അനുവദിക്കും.
മാസ്ക് നിർബന്ധമാക്കില്ലെന്നും പ്രീമിയർ അറിയിച്ചു.
എന്നാൽ മാസ്ക് ധരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച അർദ്ധരാത്രി മുതൽ ലോക്ക്ഡൗൺ പിൻവലിക്കും. നേരത്തേ തീരുമാനിച്ചതിനെക്കാൾ മൂന്നു ദിവസം മുമ്പാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായിരുന്ന അതേ നിയന്ത്രണങ്ങളുടെ സാഹചര്യത്തിലേക്ക് ശനീയാഴ്ച അർദ്ധരാത്രി മുതൽ സംസ്ഥാനം നീങ്ങും.

സ്വകാര്യ ചടങ്ങുകളിൽ 50 പേരെ വരെ അനുവദിക്കുകയും, പത്തു പേർക്ക് വരെ വീടു സന്ദർശനത്തിന് അനുമതി നൽകുകയും ചെയ്യും.

അതേസമയം, സംസ്ഥാനത്തെ വൈറസ്ഭീഷണി ഇപ്പോഴും ഒഴിഞ്ഞിട്ടില്ല എന്ന കാര്യം ജനങ്ങൾ ഓര്ക്കണമെന്നും സർക്കാർ വ്യക്തമാക്കി.

പിസ ബാർ ക്ലസ്റ്ററിൽ ഇനിയും സമ്പർക്കപ്പട്ടിക കണ്ടെത്താനുണ്ട്.

വുഡ്വിൽ ക്ലസ്റ്ററിനു പുറമേ മറ്റൊരു കുടുംബ ക്ലസ്റ്റർ കൂടിയുണ്ടെന്നും, ആ ക്ലസ്റ്ററിലെ സമ്പർക്കപ്പട്ടിക കണ്ടെത്താനാകും ഇനി കൂടുതൽ ശ്രമമെന്നും അധികൃതർ അറിയിച്ചു

Additional reporting by AAP.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at https://sbs.com.au/coronavirus

Please check the relevant guidelines for your state or territory: NSW,VictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania.


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service