ഏതൊക്കെ ബിരുദമെടുത്താൽ ഓസ്ട്രേലിയയിൽ രണ്ടു വർഷം അധിക പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കും: വിശദമായി അറിയാം

ഓസ്ട്രേലിയയിൽ വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകൾ ചെയ്യുന്നവർക്ക് രണ്ടു വർഷം അധിക പോസ്റ്റ് സ്റ്റഡി വിസ നൽകാനാണ് ഫെഡറൽ സർക്കാർ തീരുമാനം. ഏതെല്ലാം വിഷയങ്ങളിലാണ് ഇത് ലഭിക്കുക എന്നറിയാം.

Rear View Of People At Graduation Ceremony

Credit: Supachok Pichetkul / EyeEm/Getty Images

ഓസ്ട്രേലിയയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യാന്തര വിദ്യാർത്ഥികൾക്കായി ദീർഘകാല പോസ്റ്റ് സ്റ്റഡി വർക്ക് വിസ കൊണ്ടുവന്നത്.

പഠിക്കുന്ന കാത്ത് ജോലി ചെയ്യുന്നതിന് വീണ്ടും സമയപരിധി ഏർപ്പെടുത്തിയതിന് ഒപ്പമാണ്, പഠനം പൂർത്തിയാക്കയിാൽ കൂടുതൽ കാലം ജോലി ചെയ്യാൻ അനുമതി നൽകിയത്.

നിരവധി മേഖലകളിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ, ഗവേഷണമോ പൂർത്തിയാക്കുന്നവർക്ക് ടെംപററി ഗ്രാജ്വേറ്റ് വിസ, അഥവാ സബ്ക്ലാസ് 485 വിസയിൽ രണ്ടു വർഷം കൂടി അധികം സമയം അനുവദിക്കാനാണ് തീരുമാനം.

പ്രധാനമാറ്റങ്ങൾ ഇങ്ങനെയാണ്:

  • ബാച്ചിലർ ഡിഗ്രി: പോസ്റ്റ് സ്റ്റഡി വർക്ക് വിസ രണ്ടു വർഷത്തിൽ നിന്ന് നാലു വർഷമായി കൂടും
  • മാസ്റ്റേഴ്സ് ഡിഗ്രി: പോസ്റ്റ് സ്റ്റഡി വർക്ക് വിസ മൂന്നു വർഷത്തിൽ നിന്ന് അഞ്ചു വർഷമാകും
  • ഗവേഷണ ബിരുദം: പോസ്റ്റ് സ്റ്റഡി വർക്ക് വിസ നാലു വർഷത്തിൽ നിന്ന് ആറു വർഷമാകും

ഗവേഷണബിരുദം ഏതു വിഷയത്തിലായാലും ഈ അധിക കാലാവധി ലഭ്യമാകും.

ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം വിദ്യാർത്ഥികൾക്ക് എങ്ങനെ ലഭ്യമാകുമെന്ന് മെൽബണിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് ഇവിടെ കേൾക്കാം.

ഏതൊക്കെ കോഴ്സുകൾ

ഓസ്ട്രേലിയയിൽ തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളിലാണ് ഈ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.

സ്കിൽസ് പ്രയോറിറ്റി പട്ടികയിലുള്ള 90 തൊഴിൽ മേഖലകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ തൊഴിൽ മേഖലകളിലേക്കെത്താൻ സഹായിക്കുന്ന കോഴ്സുകൾ പഠിക്കുന്നവർക്ക് അധികകാല വിസ ലഭിക്കും.

എഞ്ചിനീയറിംഗ്, മെഡിക്കൽ, IT, നഴ്സിംഗ് മേഖലകളിലെ നിരവധി കോഴ്സുകൾ പട്ടികയിലുണ്ട്.

ഇതിനു പുറമേ അധ്യാപനം, ഫാർമസി, ഡെന്റൽ, ഫിസിയോതെറാപ്പി, കൃഷി, ഭക്ഷ്യസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ കോഴ്സുകൾ ചെയ്താലും രണ്ടു വർഷം അധികം പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കും.

പദ്ധതിയുടെ ഭാഗമായ തൊഴിൽമേഖലകളുടെയും കോഴ്സുകളുടെയും പൂർണവിവരങ്ങൾ ഇവിടെ അറിയാം.

ഈ വർഷം ജൂലൈ ഒന്നിന് കോഴ്സുകളുടെ സമ്പൂർണ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും സർക്കാർ അറിയിച്ചു.


1 min read

Published

Updated

By Deeju Sivadas

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now