വിക്ടോറിയയിൽ പലയിടത്തും ക്രമസമാധാന നില തകാറിലാവുന്നു എന്ന പ്രതിപക്ഷത്തിന്റെ ശക്തമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഡാനിയൽ ആൻഡ്ര്യൂസ് സർക്കാരിന്റെ പുതിയ തീരുമാനം.
പുതിയ തീരുമാനമനുസരിച്ചു വിക്ടോറിയ കോടതികൾക്ക് ഇനി വാഹന മോഷണം, വീടുകയറിയുള്ള അതിക്രമം എന്നീ കുറ്റകൃത്യങ്ങൾക്ക് കമ്മ്യൂണിറ്റി സർവീസ് ശിക്ഷയായി നൽകാനാവില്ല. ഈ കുറ്റകൃത്യങ്ങൾക്ക് നിർബന്ധിത ജയിൽ ശിക്ഷ മാത്രമേ നൽകാനാവൂ എന്ന് അറ്റോർണി ജനറൽ മാർട്ടിൻ പക്കുല അറിയിച്ചു.
കുറ്റകൃത്യം നടന്ന സമയത്തു മയക്കുമരുന്നിന്റെ പിടിയിലായിരുന്നു, മാനസിക സമ്മർദ്ദത്തിലായിരുന്നു തുടങ്ങിയ നിയമത്തിൻറെ പഴുതുകൾ ഉപയോഗിച്ച് കുറ്റവാളികൾ രക്ഷപെടുന്നതിന് പുതിയ നിയമം തടയിടുമെന്നു സർക്കാർ അറിയിച്ചു.

