വിക്ടോറിയന്‍ ബീച്ചുകളില്‍ മനുഷ്യവിസര്‍ജ്യം അടിഞ്ഞു; നീന്താനെത്തുന്നവര്‍ക്ക് മുന്നറിയിപ്പ്‌

വിക്ടോറിയയിലെ കടല്‍ത്തീരങ്ങളില്‍ മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും വിസര്‍ജ്ജ്യങ്ങള്‍ അടിഞ്ഞതായി കണ്ടെത്തി. ഇതുകാരണം കടലില്‍ നീന്താനിറങ്ങുന്നവര്‍ക്ക് ഉദരരോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പരിസ്ഥിതിവകുപ്പ് മുന്നറയിപ്പ് നല്‍കി.

Beachgoers are seen at St. Kilda beach in Melbourne in Melbourne, Tuesday, Dec. 13, 2016. A blast of summer heat has hit Sydney, Canberra, Melbourne and Adelaide with temperatures soaring past 30C. (AAP Image/Julian Smith) NO ARCHIVING

Source: AAP

വേനൽക്കാലത്ത് ഏറ്റവുമധികം ആളുകൾ നീന്താനിറങ്ങുന്ന 21 ബീച്ചുകളിലാണ് മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങൾ അടിയുന്നതായി കണ്ടെത്തിയത്.

കഴിഞ വ്യാഴാഴ്ച പെയ്ത മഴയും ശക്‌തിയായ കാറ്റും മൂലം പലയിടങ്ങളിൽ നിന്നും മാലിന്യങ്ങൾ ബീച്ചുകളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ഇതോടെയാണ് 21 തീരങ്ങളിലെ കടല്‍വെള്ളം മലിനമായതായി തിങ്കളാഴ്ച പരിസ്ഥിതി വകുപ്പ് കണ്ടെത്തിയത്.

അതിനാൽ ബീച്ചുകളിൽ കുളിക്കാനിറങ്ങുന്നത് അസുഖങ്ങൾക്ക് കാരണമായേക്കാമെന്ന്‌ പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു.

കുളിക്കാനിറങ്ങുന്നവർക്ക്, പ്രത്യേകിച്ചും കുട്ടികൾക്ക്, വയര്‍ സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നാണ് പരിസ്ഥിതി വകുപ്പ് വക്താവ് ആന്റണി ബോക്‌സ്‌ഷെല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വരും ദിവസങ്ങളിൽ കൂടുതല്‍ മഴ പെയ്താല്‍ സ്ഥിതി വഷളായേക്കുമെന്നും പരിസ്ഥിതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി ചാനല്‍ നയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാലിന്യത്തിന്റെ അംശം കുറഞ്ഞു എന്ന് ഉറപ്പു വരുത്താനായി ഈ ആഴ്ചയിൽ വെള്ളം പരിശോധിക്കുമെന്നും ഇതിന്റെ ഫലം എൻവയൺമെൻറ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (ഇ പി എ ) വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ബോക്സ്ഷെൽ പറഞ്ഞു.

മുന്നറിയിപ്പുള്ള ബീച്ചുകൾ:

St Kilda

Elwood

Frankston

Seaford

Carrum

Aspendale

Mordialloc

Mentone

Beaumaris

Black Rock

Half Moon Bay

Sandringham

Hampton

Brighton

South Melbourne

Port Melbourne

Sandridge

Williamstown

Altona

Werribee

Werribee South


Share

1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now