കൊറോണ വ്യാപനം രൂക്ഷമാകുന്ന വിക്ടോറിയയിൽ രോഗബാധയുടെ എണ്ണം വീണ്ടും 400 കടന്നു. മരണ നിരക്കിലും റെക്കോർഡ് വർദ്ധനവാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിൽ 21 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചത്. രോഗബാധ പൊട്ടിപ്പുറപ്പെട്ടത് മുതൽ രാജ്യത്ത് റെക്കോർഡ് ചെയ്ത ഏറ്റവും ഉയർന്ന മരണനിരക്കാണിത്.
ഇതിൽ 16 മരണം ഏജ്ഡ് കെയറുമായി ബന്ധപ്പെട്ടാണ്.
ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 267 ആയി. ദേശീയ തലത്തിൽ 352 പേരാണ് മരണമടഞ്ഞിരിക്കുന്നത്.
അതേസമയം, വിക്ടോറിയയിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം വീണ്ടും 400 കടന്നു. 410 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 331 പേർക്കും തിങ്കളാഴ്ച 322 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തുടർച്ചയായി മൂന്ന് ദിവസം 400ൽ താഴെയായിരുന്നു പുതിയ കൊവിഡ് കേസുകൾ. എന്നാൽ ബുധനാഴ്ച വീണ്ടും നേരിയ വർദ്ധനവ് രേഖപ്പെടുത്തി.
കൊറോണ പ്രതിരോധത്തിൽ സംസ്ഥാനം കൈക്കൊണ്ട നടപടികളെ പാർലമെന്ററി കമ്മിറ്റി ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു.
നിലവിൽ നടപ്പാക്കിയിരിക്കുന്ന ആറാഴ്ച നീളുന്ന നാലാം ഘട്ട ലോക്ക്ഡൗൺ വഴി രോഗ വ്യാപനം കുറയ്ക്കാൻ കഴിയുമെന്ന് ഉറപ്പില്ലെന്ന് പ്രീമിയർ ഡാനിയേൽ വ്യക്തമാക്കിയിരുന്നു.
ന്യൂ സൗത്ത് വെയിൽസിൽ ഹോട്ടൽ ക്വറന്റൈൻ സൗജന്യം
സംസ്ഥാനത്ത് 18 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
വിക്ടോറിയയിൽ നിന്ന് ന്യൂ സൗത്ത് വെയിൽസിലേക്ക് തിരിച്ചെത്തുന്നവർക്ക് സൗജന്യ ഹോട്ടൽ ക്വറന്റൈൻ തുടരുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ അറിയിച്ചു. ഒരു മാസത്തേക്കാണ് സർക്കാർ ചിലവിൽ ഹോട്ടൽ ക്വറന്റൈൻ.
സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാവർക്കും സർക്കാർ ചിലവിലായിരുന്നു നേരത്തെ ഹോട്ടൽ ക്വറന്റൈൻ. പിന്നീട് സ്വന്തം ചിലവിൽ ക്വറന്റൈൻ ചെയ്യണമെന്ന നിലയിലേക്ക് മാറ്റം വരുത്തിയിരുന്നു.
ഇത് വീണ്ടും മരവിപ്പിച്ചുകൊണ്ടാണ് വിക്ടോറിയയിൽ നിന്നും സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവർക്കുള്ള നിർബന്ധിത ഹോട്ടൽ ക്വറന്റൈൻ സൗജന്യമാക്കിയത്. മാത്രമല്ല നിലവിൽ സംസ്ഥാനത്ത് ക്വറന്റൈൻ ചെയ്യുന്നവർക്ക് പണം തിരികെ നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
എന്നാൽ അതിർത്തി കടന്ന് സംസ്ഥാനത്തേക്ക് എത്തുന്ന ആശുപത്രി ജീവനക്കാർ ക്വറന്റൈൻ ചെയ്യേണ്ടതില്ലെന്ന് സംസ്ഥാന ചീഫ് മെഡിക്കൽ ഓഫീസർ കെറി ചാന്റ് പറഞ്ഞു.
വടക്കൻ സിഡ്‌നിയിലും തെക്ക്-വടക്കൻ സിഡ്‌നിയിലുമുള്ളവർ പരിശോധനക്കായി മുൻപോട്ടു വരണമെന്ന് പ്രീമിയർ അറിയിച്ചു.
ന്യൂ സൗത്ത് വെയിൽസിൽ നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വൈറസ് ബാധാ നിരക്കാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 22 പേർക്കാണ് ചൊവ്വാഴ്ച രോഗം കണ്ടെത്തിയത്.
ചെറിബ്രൂക്കിലെ ടംഗാര ഗേൾസ് സ്കൂളുമായി ബന്ധപ്പെട്ട ക്ലസ്റ്ററാണ് രോഗബാധ വർധിക്കാൻ കാരണമായത്. ഈ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 19 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി സ്കൂളുകളാണ് രോഗബാധ മൂലം അടയ്‌ക്കേണ്ടി വന്നത്
സ്കൂളുകളിൽ വൈറസ് ബാധ വർദ്ധിക്കുന്നതിനാൽ സംസ്ഥാനത്തെ ഹൈ സ്കൂളുകളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര വിദ്യാഭ്യാസ യൂണിയൻ രംഗത്തെത്തി.
സ്കൂളുകളിലെ മുതിർന്ന വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാസ്ക് നിർബന്ധമാക്കുന്നത് വഴി സ്കൂളിൽ രോഗബാധ ഉണ്ടാകുന്നത് തടയാൻ സാധിക്കുമെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു.
ന്യൂ സൗത്ത് വെയിൽസ് കൊറോണബദ്ധയിൽ വര്ധനവുണ്ടാകുന്ന സാഹര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പിലാക്കാമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Metropolitan Melbourne residents are subject to Stage 4 restrictions and must comply with a curfew between the hours of 8pm and 5am. The only reasons for Melbourne residents to leave home during these hours are for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative.
All Victorians must wear a face covering when they leave home, no matter where they live.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus