ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് ബാധ ഏറ്റവും രൂക്ഷമായ വിക്ടോറിയയിൽ 24 മണിക്കൂറിൽ 374 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോക്ക് ഡൗൺ നടപ്പിലാക്കി 12 ദിവസങ്ങൾ പിന്നിട്ട ശേഷമാണിത്.
ഇതിൽ 62 പേർ ഇതിനകം വൈറസ് സ്ഥിരീകരിച്ച കേസുകളുമായി ബന്ധമുള്ളവരാണ്. 310 കേസുകളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സർക്കാർ.
സംസ്ഥാനത്ത് രോഗം ബാധിച്ച് മൂന്ന് പേർ മരണമടഞ്ഞതായി പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് സ്ഥിരീകരിച്ചു. പ്രായം 80 കളിലും, 90 കളിലും, 100ലും ഉള്ള മൂന്ന് സ്ത്രീകളാണ് വൈറസ് ബാധിച്ച് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി.
സംസ്ഥാനത്തെ ഒരു ചൈൽഡ് കെയറിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ചൈൽഡ് കെയർ അടച്ചു. പോർട്ട് മെൽബണിലുള്ള Ada Mary A’Beckett ചിൽഡ്രൻസ് സെന്റർ ആണ് അടച്ചത്.
ഇവിടെ ഒരു കുഞ്ഞിനും രണ്ട് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയെത്തുടർന്ന് മൂന്ന് സ്കൂളുകളും അടച്ചിട്ടുണ്ട്.
രോഗബാധയിൽ വർദ്ധനവ് ഉണ്ടെങ്കിലും നാലാം ഘട്ട ലോക്ക് ഡൗണിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ സമയമായിട്ടില്ലെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് വ്യക്തമാക്കി.
NSWൽ 13 പേർക്ക് രോഗബാധ
ന്യൂ സൗത്ത് വെയിസിൽ 13 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ
12 എണ്ണം സമ്പർക്കത്തിലൂടെ പകർന്നതാണ്. പത്ത് പേർ തായ് റോക്ക് റെസ്റ്റോറന്റിൽ പൊട്ടിപ്പുറപ്പെട്ട കേസുകളുമായി ബന്ധമുള്ളവരാണ്.
രണ്ട് പേർ ക്രോസ്സ് റോഡ്സ് ഹോട്ടലിലെ കേസുകളുമായി ബന്ധമുള്ളവരാണ്. ഹോട്ടൽ ക്വാറന്റൈനിൽ കഴിയുന്ന ഒരാൾക്കാണ് രോഗം കണ്ടെത്തിയത്.
ഇതോടെ ക്രോസ്സ് റോഡ്സ് ഹോട്ടലുമായി ബന്ധപ്പെട്ട് രോഗം ബാധിച്ചവരുടെ എണ്ണം 50 ആയി. തായ് റോക്ക് റെറ്റോറന്റുമായി ബന്ധപ്പെട്ട് 26 കേസുകളും, ബേറ്റ്‌സ്മാൻ ബേ സോൾജിയേഴ്സ് ക്ലബുമായി ബന്ധപ്പെട്ട് എട്ടു കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ രോഗബാധ പൊട്ടിപ്പുറപ്പെട്ടത് മുതലുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 3,410 പേർക്കാണ് രോഗം കണ്ടെത്തിയത്.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
News and information is available in 63 languages at