വിക്ടോറിയയില്‍ കൊവിഡ് പരിശോധനയ്ക്ക് ശേഷം ഐസൊലേറ്റ് ചെയ്യുന്നവര്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിച്ചു

വിക്ടോറിയയിൽ കൊറോണ പരിശോധനക്ക് ശേഷം സ്വയം ഐസൊലേറ്റ് ചെയ്യേണ്ടി വരുന്നവർക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം വര്ധിപ്പിക്കുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.

Victorian Premier Daniel Andrews arrives to a press conference in Melbourne

Victoria has recorded eight new coronavirus deaths, one day after Daniel Andrews confirmed the state's highest daily death toll of 21. Source: AAP

സംസ്ഥാനത്ത് കൊറോണ വൈറസ് പരിശോധനക്ക് വിധേയരാകുന്നവർക്ക് മെഡിക്കൽ ലീവ് ഇല്ലാത്ത സാഹചര്യത്തിലാണ് സർക്കാർ ധനസഹായം നൽകുന്നത്.

നിലവിൽ 300 ഡോളറാണ് ഇവർക്ക് ധനസഹായമായി നൽകുന്നത്.

ഇത് 450 ഡോളറാക്കി ഉയർത്തുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു. 

കൊറോണ പരിശോധനക്ക് വിധേയരാവുന്നവർക്കും, ഫലം ലഭിക്കുന്നത് വരെ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടവർക്കും, മെഡിക്കൽ ലീവ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ സർക്കാർ 300 ഡോളർ ധനസഹായം നൽകുമെന്ന് ജൂലൈ അവസാനം സർക്കാർ അറിയിച്ചിരുന്നു.

രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ഐസൊലേറ്റ് ചെയ്യാത്തതാണ് രോഗബാധ വർധിക്കാൻ കാരണമെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് ധനസഹായം പ്രഖ്യാപിച്ചത്. 

ധനസഹായം ലഭിച്ചവരും, തൊഴിലുടമകളും യൂണിയനുമായുള്ള ചർച്ചക്ക് ശേഷമാണ് ഇപ്പോൾ 150 ഡോളർ വർദ്ധപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

വിക്ടോറിയയിൽ നാലാം ഘട്ട ലോക്ക്ഡൗൺ നടപ്പാക്കി രണ്ടാഴ്ച പിന്നിട്ടപ്പോൾ കൊറോണബാധ 300ൽ കുറഞ്ഞു. 278 പേർക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്.

എന്നാൽ സ്ഥിതി മെച്ചപ്പെടുന്നോ എന്നു പറയാറായിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു.

ജൂലൈ 20നു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഈ ആഴ്ചയിൽ തുടർച്ചയായി മൂന്ന് ദിവസം രോഗബാധ 400ൽ താഴേക്ക് പോയെങ്കിലും ബുധനാഴ്ച ഇത് വീണ്ടും കൂടുകയും 410 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ എട്ട് മരണമാണ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 275 ആയി.

ബുധനാഴ്ച 21 പേർ വൈറസ് ബാധിച്ച് മരണമടഞ്ഞിരുന്നു. കൂടാതെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 19 പേർ വീതം മരണമടഞ്ഞിരുന്നു.

അതേസമയം, രാജ്യത്ത് ഏജ്ഡ് കെയറുകളുമായി ബന്ധപ്പെട്ട് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വര്ധനവുള്ളതുകൊണ്ട്തന്നെ മരണസംഖ്യ ഇനിയും കൂടുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ മുന്നറിയിപ്പ് നൽകി.

രാജ്യത്തെ ഏജ്ഡ് കെയറുകളിലെ കൊറോണബാധയുമായി ബന്ധപ്പെട്ട് റോയൽ കമ്മീഷൻ അന്വേഷണം പുരോഗമിക്കുകയാണ്. രോഗം ബാധിച്ച് മരിച്ചവരിൽ 68 ശതമാനത്തിലേറെയും ഏജ്ഡ് കെയർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണെന്നാണ് കമ്മീഷൻ വാദം കേട്ടത്.
സംസ്ഥാനത്തിന്റെ ഉൾനാടൻ പ്രദേശത്തും രോഗബാധ കൂടുന്നതിനാൽ ഇവിടെ കൂടുതൽ പരിശോധന നടത്തുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു. 

കഴിഞ്ഞ രണ്ടാഴ്ചയിൽ 176 കേസുകളാണ് ജീലോംഗിൽ റിപ്പോർട്ട് ചെയ്തത്. 

ബലാററ്റ്, ജീലോംഗ്, ബെൻഡിഗോ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച മുതൽ അധിക ടെസ്റ്റിംഗ്  സൈറ്റുകൾ തുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.  

മാത്രമല്ല സംസ്ഥാനത്തിന്റെ ഉൾപ്രദേശനങ്ങളിൽ നാലാം ഘട്ട നിയന്ത്രണം നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ഹെൽത് ഓഫീസർ അലൻ ചെങ് സൂചിപ്പിച്ചു

ഇതിനിടെ ന്യൂ സൗത്ത് വെയിൽസിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ 80 വയസ്സിനും 90 വയസ്സിനും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയാണ് മരിച്ചത്.

ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53 ആയി.

ന്യൂ സൗത്ത് വെയിൽസിൽ കഴിഞ്ഞ 24 മണിക്കൂറിൽ 12 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ ഹോട്ടൽ ക്വറന്റൈനിൽ കഴിയുന്നവരാണ്.

Metropolitan Melbourne residents are subject to Stage 4 restrictions and must comply with a curfew between the hours of 8pm and 5am.

During the curfew, people in Melbourne can only leave their house for work, and essential health, care or safety reasons. Between 5am and 8pm, people in Melbourne can leave the home for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative.

All Victorians must wear a face covering when they leave home, no matter where they live.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. 

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. 

News and information is available in 63 languages at sbs.com.au/coronavirus


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service