മെൽബണിൽ നാളെ മുതൽ മാസ്ക് നിർബന്ധം: മാസ്‌ക് ലഭിച്ചില്ലെങ്കില്‍ പകരം എന്തൊക്കെ ചെയ്യാം...

News

People are seen wearing masks in Union lane in Melbourne, Sunday, July 19, 2020. Source: AAP Image/David Crosling

വിക്ടോറിയയിൽ മൂന്നാം ഘട്ട ലോക്ക്ഡൗൺ നടപ്പിലാക്കിയിരിക്കുന്ന പ്രദേശങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുയാണ്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഈ നടപടി നിർണായകമായിരിക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ കണക്കാക്കുന്നു. ഏതെല്ലാം മുഖാവരണം ഉപയോഗിക്കാം എന്ന് മെൽബണിൽ ജിപിയായ ഡോ ജോജി തോമസ് വിശദീകരിക്കുന്നത് മുകളിലെ പ്ലെയറിൽ നിന്ന് കേൾക്കാം.



വിക്ടോറിയയിൽ കൊറോണവൈറസ് ബാധ കൂടിയതിനെ തുടർന്ന്  ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുയാണ്.

ബുധനാഴ്ച്ച അർദ്ധരാത്രി മുതൽ ഇത് പ്രാബല്യത്തിൽ വരും. 

ഇതിന് പുറമെ ന്യൂ സൗത്ത് വെയിൽസിലും മാസ്ക് ഉപയോഗിക്കാൻ അധികൃതർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൊവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്.

എന്ത് കൊണ്ട് മാസ്ക് ഉപയോഗിക്കണം

ഓസ്‌ട്രേലിയയിൽ കൊവിഡ് വ്യാപനം കുറവായിരുന്ന സാഹചര്യത്തിൽ മാസ്കുകൾ നിർദ്ദേശിച്ചിരുന്നില്ല.
 
എന്നാൽ മെൽബണിലും മെൽബണിന്റെ പരിസര പ്രദേശത്തും കൊവിഡ്  രോഗികളുടെ എണ്ണം കൂടിയിരിക്കുന്നത് വലിയ രീതിയിൽ സമൂഹ വ്യാപനത്തിന് കാരണമാകും എന്നാണ് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. 
 
ഈ സാഹചര്യത്തിൽ മാസ്കുകളുടെ ഉപയോഗം രോഗബാധ തടയുന്നതിന് നിർണായകമാണെന്നാണ് മെൽബണിൽ ജിപിയായ ഡോ ജോജി തോമസ് പറയുന്നത്.
 
ലോകാരോഗ്യ സംഘടനയും മാസ്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ജൂൺ മാസത്തിൽ പുതുക്കിയ വിവരങ്ങൾ പുറത്ത് വിട്ടു. കൊറോണവൈറസ്  സമൂഹ വ്യാപനം കൂടുന്ന രാജ്യങ്ങളിൽ മാസ്കുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ്  ലോകാരോഗ്യ സംഘടന.
 
ശരിയായ രീതിയിൽ മാസ്കുകൾ ഉപയോഗിക്കുന്നത് രോഗപ്രതിരോധത്തിൽ സഹായിക്കുന്നതായാണ് പല രാജ്യങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകളെന്നും ഡോ ജോജി ചൂണ്ടിക്കാട്ടുന്നു. 
സമൂഹ വ്യാപനം കൂടുമ്പോൾ രോഗ ലക്ഷണങ്ങൾ ഉള്ളവർ മാത്രമല്ല ലക്ഷണങ്ങൾ ഇല്ലാത്തവരും മാസ്കുകൾ ധരിക്കുന്നത് പ്രതിരോധത്തിൽ സഹായിക്കും
വീട്ടിൽ മാസ്കുകൾ എങ്ങനെ തയ്യാറാക്കാമെന്നും, മാസ്കില്ലെങ്കിൽ മറ്റെന്തെല്ലാം എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കാമെന്നും ഡോ ജോജി തോമസ് വിശദമാക്കുന്നു. അത് കേൾക്കാം പ്ലെയറിൽ നിന്ന്.

ഏതെല്ലാം മാസ്കുകൾ ഉപയോഗിക്കാം

 
മെഡിക്കൽ ഗ്രേഡ് മാസ്കുകൾ തന്നെ ഉപയോഗിക്കണമെന്ന് നിർബന്ധമില്ല.
 
ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കുന്ന മാസ്കുകൾ വാങ്ങിക്കുകയോ സ്വന്തമായി മാസ്കുകൾ വീട്ടിൽ ഉണ്ടാക്കുകയോ ചെയ്യാമെന്നാണ് നിർദ്ദേശം.
 
സ്വന്തമായി എങ്ങനെ മാസ്ക് വീട്ടിലുണ്ടാക്കാം എന്ന നിർദേശവും ഓസ്‌ട്രേലിയൻ ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്.
 
കൊവിഡ് രോഗവ്യാപനം തടയാൻ മുഖം മറക്കുന്നതിനായി സ്കാർഫുകൾ വരെ ഉപയോഗിക്കാമെന്നാണ് നിർദ്ദേശം. 
 
രോഗം പടരുന്നത് കുറക്കാൻ ഇത്തരം മാസ്കുകൾ വരെ സഹായിക്കുമെന്നാണ് ഡോ ജോജി തോമസ് പറയുന്നത്.
 

ചില സാഹചര്യങ്ങളിൽ ഇളവുകൾ ഉണ്ട്

  • 12 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് മാസ്ക് ധരിക്കുന്നത് നിർബന്ധം.
  • വ്യായാമത്തിന്റെ ഭാഗമായി ഓടുമ്പോൾ മാസ്ക് വേണമെന്നില്ല. എന്നാൽ വ്യായാമത്തിനും മുൻപും ശേഷവും മാസ്ക് ധരിക്കണം. 
  • ജോലി സംബന്ധമായ പ്രത്യേക സാഹചര്യങ്ങളിൽ ഇളവുകൾ ഉണ്ട്
  • സ്കൂളുകളിൽ മാസ്ക് ധരിക്കണമെങ്കിലും, പഠിപ്പിക്കുന്ന സമയത്ത് അധ്യാപകർക്ക് മാസ്ക് നിർബന്ധമല്ല.
  • ഓരോ സാഹചര്യത്തിന്റെയും ഔചിത്യം കണക്കിലെടുത്ത് വേണം മാസ്ക് ധരിക്കുന്ന കാര്യം തിരുമാനിക്കാനെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് നിർദ്ദേശിച്ചു.   
 
വിക്ടോറിയയിലെ അടിയന്തരാവസ്ഥ ഓഗസ്റ്റ് 16 വരെ നീട്ടി


  • ബുധനാഴ്ച്ച അർദ്ധരാതി മുതൽ മാസ്ക് നിർബന്ധം  
  • വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാസ്കുമായി പുറത്തിറങ്ങാനാണ് നിർദ്ദേശം.
  • മാസ്കുകൾ ഉപയോഗിക്കുമ്പോഴും സാമൂഹിക അകലം പാലിക്കുന്നത് തുടരണം
  • ഉൾനാടൻ മേഖലകളിൽ നിന്നുള്ളവർ ഹോട്സ്പോട്ടുകളിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ മാസ്ക് ധരിക്കണം 
  • മാസ്ക് ധരിക്കാനുള്ള നിർദ്ദേശം ലംഘിച്ചാൽ $200 പിഴ ലഭിക്കാം 
മാസ്ക് നിർബന്ധമാക്കിയിരിക്കുന്ന മെൽബൺ മെട്രോപോളിറ്റൻ മേഖലയിലും മിച്ചൽ ഷയർ മേഖലയിലും ജീവിക്കുന്നവർ ഈ നിയമം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു. 
 
അതുകൊണ്ട് തന്നെ പിഴ ഈടാക്കുന്ന സാഹചര്യം ഉണ്ടാകില്ല എന്ന പ്രതീക്ഷയിലാണ് എന്നും അദ്ദേഹം പറഞ്ഞു.
 
കഴിഞ്ഞ ആഴ്ചയിൽ തുടർച്ചയായി കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ സംഖ്യ ഉയർന്ന നിലയിൽ ആയതിന് പിന്നാലെയാണ് മൂന്നാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഈ പ്രദേശങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയത്. 
 
ഇതിന് പുറമെ വിക്ടോറിയയുടെ ഉൾനാടൻ പ്രദേശങ്ങളിൽ ഉള്ളവരും സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ മാസ്ക് ധരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. വിക്ടോറിയയുടെ ഉൾനാടൻ പ്രദേശങ്ങളിലും കൊവിഡ് കേസുകൾ കൂടുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണിത്.
 
Residents in metropolitan Melbourne are subject to stay-at-home orders and can only leave home for essential work, study, exercise or care responsibilities. People are also advised to wear masks in public.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at  




 


Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service