Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

'മരുന്ന് ഉപയോഗത്തിൽ പിശുക്ക്'; ഉയർന്ന വില താങ്ങാനാവാതെ ഓസ്ട്രേലിയക്കാർ

A female pharmacist in a white lab coat reviews a prescription document with an elderly woman at a bright pharmacy counter.

"Nearly half of all Australians are prescribed medicines that aren’t on the PBS [Pharmaceutical Benefits Scheme], and for many of them the situation is dire," McKell Institute chief executive Edward Cavanough has said. Source: Getty / Morsa Images

ഓസ്‌ട്രേലിയയിൽ സാമ്പത്തിക പ്രതിസന്ധി മൂലം അഞ്ചിലൊരാൾ മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടുന്നുവെന്ന് 'മക്കെൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ' (McKell Institute) റിപ്പോർട്ട്. വില കൂടിയ മരുന്നുകൾ വാങ്ങാൻ കഴിയാതെ വരുമ്പോൾ, ചിലർ കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും....


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

നിങ്ങൾ കേൾക്കുന്നത് എസ്ബിഎസ് മലയാളം.

ജീവിതച്ചെലവ് ചുരുക്കാൻ ഒട്ടേറെ കാര്യങ്ങൾ വെട്ടിക്കുറയ്ക്കും നമ്മളിൽ അധികം പേരും.

വിനോദം, ഷോപ്പിംഗ് അങ്ങനെ പലതും. അതേസമയം നിത്യേന കഴിക്കുന്ന മരുന്നുകളുടെ കാര്യത്തിൽ

ആളുകൾ വിട്ടുവീഴ്ച വരുത്തുമോ?

സാമ്പത്തിക പ്രതിസന്ധി മരുന്നുകൾ വേണ്ടെന്ന് വയ്ക്കാൻ ആളുകളെ

പ്രേരിപ്പിക്കുന്നുണ്ടെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചെലവ് കുറയ്ക്കാനായി

പലരും കാലാവധി കഴിഞ്ഞ മരുന്നുകൾ പോലും ഉപയോഗിക്കുന്നുണ്ടെന്നും പഠനം

വ്യക്തമാക്കുന്നു.

മക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ കേൾക്കാം.

പ്രിയ ശ്രോതാക്കളെ, ഓസ്ട്രേലിയയുടെ ദേശീയ പൊതുമേഖല മാധ്യമ സ്ഥാപനമായ എസ്ബിഎസ്

മലയാളത്തിൽ പോഡ്കാസ്റ്റുമായി

ഞാൻ അഖില ശ്രീ. ഇതുപോലെയുള്ള വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഞങ്ങളുടെ പോഡ്കാസ്റ്റുകൾ

പിന്തുടരുക.

നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന ഏത് പ്ലാറ്റ്ഫോമിലും എസ്ബിഎസ് മലയാളം ലഭ്യമാണ്.

അല്ലെങ്കിൽ എസ്ബിഎസ് ഓഡിയോ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ നിന്നും

ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ നിങ്ങൾക്ക് കേൾക്കാം.

രാജ്യത്ത് ഏതാണ്ട് അഞ്ചിൽ ഒരാൾക്ക് തങ്ങൾക്ക് ആവശ്യമുള്ള മരുന്നുകൾ വാങ്ങാനുള്ള

പണം ഇല്ലെന്നാണ് മക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഏറ്റവും പുതിയ സർവേ റിപ്പോർട്ട്.

വിലകൂടിയ മരുന്നുകൾ വാങ്ങാൻ കഴിയാതെ വരുമ്പോൾ ചിലർ കാലാവധി കഴിഞ്ഞ മരുന്നുകൾ

ഉപയോഗിക്കുന്നു എന്നും മറ്റു ചിലർ ഡോസുകൾക്കിടയിൽ വലിയ ഇടവേള എടുക്കുന്നു

എന്നും സർവേയിൽ പറയുന്നു. മാത്രമല്ല ചിലർ പ്രിസ്ക്രിപ്ഷൻ ഉണ്ടായിട്ടും മരുന്ന്

വാങ്ങാറില്ല എന്നും സർവേയിൽ വ്യക്തമാക്കി. സർക്കാർ സബ്സിഡി നൽകുന്ന പിബിഎസ് ലിസ്റ്റിൽ

ഇല്ലാത്ത മരുന്നുകളുടെ കാര്യത്തിലാണ് ഈ ബുദ്ധിമുട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ലളിതമായി പറഞ്ഞാൽ ജീവൻ രക്ഷാ മരുന്നുകളും മറ്റ് പ്രധാന മരുന്നുകളും സാധാരണക്കാർക്ക്

താങ്ങാവുന്ന വിലയിൽ ലഭ്യമാക്കാൻ സർക്കാർ പണം നൽകുന്ന സംവിധാനമാണ് പിബിഎസ്. ഓസ്ട്രേലിയൻ

ഗവൺമെന്റിന്റെ ഒരു സബ്സിഡി പദ്ധതിയാണ് ഇത്. നിങ്ങൾ ഒരു മരുന്ന് വാങ്ങുമ്പോൾ അതിന്റെ

യഥാർത്ഥ വിലയുടെ ഒരു ഭാഗം മാത്രം നൽകിയാൽ മതി. ബാക്കി തുക സർക്കാർ നൽകും. നിലവിൽ

ഇതിന്റെ പരമാവധി വില ഇരുപത്തിയഞ്ച് ഡോളറായി സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ

സർവേയിൽ പങ്കെടുത്ത നാല്പത്തിമൂന്ന് ശതമാനം ഓസ്ട്രേലിയക്കാർക്കും ഡോക്ടർമാർ കുറച്ചു

നൽകുന്നത് പിബിഎസ് ലിസ്റ്റിൽ ഇല്ലാത്ത മരുന്നുകൾ ആണെന്നും ഈ മരുന്നുകൾക്ക് സബ്സിഡി

ലഭിക്കില്ല എന്നും പഠനം പറയുന്നു. അതിനാൽ തന്നെ മുഴുവൻ തുകയും കയ്യിൽ നിന്ന് നൽകേണ്ടി

വരുന്ന അവസ്ഥയിലാണ് രോഗികൾ. ഭക്ഷണം വേണോ അതോ മരുന്ന് വേണോ എന്ന് തീരുമാനിക്കേണ്ടി

വരുന്ന അവസ്ഥയിലാണ് പല കുടുംബങ്ങളും എന്ന് മക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ചീഫ്

എക്സിക്യൂട്ടീവ് എഡ്വേർഡ് കവനോക് പറയുന്നു. എന്തുകൊണ്ടാണ് പുതിയ മരുന്നുകൾ ഈ സബ്സിഡി

ലിസ്റ്റിൽ വരാൻ വൈകുന്നത്? ഓസ്ട്രേലിയയിൽ ഒരു പുതിയ മരുന്ന് അംഗീകരിക്കപ്പെട്ടാൽ അത്

പിബിഎസ് ലിസ്റ്റിൽ വരാൻ ശരാശരി മുന്നൂറ്റിത്തൊണ്ണൂറ്റിയൊന്ന് ദിവസമാണ്

എടുത്തിരുന്നത്. എന്നാൽ രണ്ടായിരത്തി ഇരുപത്തിയഞ്ചോടെ ഈ കാലതാമസം അറുനൂറ്

ദിവസത്തിൽ അധികമായി വർദ്ധിച്ചതാണ് പുതിയ പ്രതിസന്ധി ഉണ്ടാകാൻ കാരണം. മറ്റു

രാജ്യങ്ങളിലെ സമാന പദ്ധതികളുമായി താരതമ്യം ചെയ്താൽ ഈ അന്തരം വളരെ കൂടുതലാണ്.

ഉദാഹരണത്തിന് ജപ്പാനിൽ വെറും നൂറ്റിയൊന്ന് ദിവസവും ജർമ്മനിയിൽ നൂറ്റി ഇരുപത്തിയൊന്ന്

ദിവസവും യുകെയിൽ നൂറ്റി അറുപത്തിയേഴ് ദിവസവും എടുക്കുമ്പോഴാണ് ഓസ്ട്രേലിയയിൽ

ഇത്രയധികം കാലതാമസം. പുതിയ മരുന്നുകൾ വിപണിയിൽ വരുന്നുണ്ടെങ്കിലും സബ്സിഡി

സംവിധാനത്തിന് അതിനൊപ്പം എത്താൻ കഴിയുന്നില്ല എന്നത് ജനങ്ങളെ പ്രതികൂലമായി

ബാധിക്കുന്നു.

ഈ പ്രശ്നത്തിൽ വലിയ ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രി മാർക്ക്

ബട്ട്ലർ പറയുന്നത്. മരുന്നുകളുടെ പരമാവധി വില ഇരുപത്തിയഞ്ച് ഡോളറായി കുറച്ചതും കൺസഷൻ

കാർഡ് ഉട മകൾക്ക് 7.70

ഡോളറിൽ വില മരവിപ്പിച്ചതും വലിയ നേട്ടമായി സർക്കാർ കാണുന്നു. സർക്കാർ

ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ന് ഒരു മരുന്നിന് അമ്പത് ഡോളറിൽ അധികം നൽകേണ്ടി

വരുമെന്നാണ് മന്ത്രിയുടെ പ്രതികരണം.

എന്നാൽ ഈ നടപടികൾ നല്ലതാണെങ്കിലും സബ്സിഡി ഇല്ലാത്ത മരുന്നുകളെ ആശ്രയിക്കുന്ന

പകുതിയോളം വരുന്ന ജനങ്ങൾക്ക് ഇത് ആശ്വാസം നൽകുന്നില്ല എന്നതാണ് മക്കൽ

ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാദം. മരുന്നുകളുടെ വിലക്കയറ്റം ഒരു സാമ്പത്തിക പ്രശ്നം

എന്നതിലുപരി വലിയൊരു പൊതുജനാരോഗ്യ പ്രതിസന്ധിയായി

മാറിക്കൊണ്ടിരിക്കുകയാണെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്.

പ്രിയ ശ്രോതാക്കളെ, ഓസ്ട്രേലിയയിൽ ജീവിതച്ചെലവ് ചുരുക്കാൻ നിത്യേന കഴിക്കുന്ന

മരുന്നുകളുടെ കാര്യത്തിൽ ആളുകൾ വിട്ടുവീഴ്ച വരുത്തുന്നു എന്ന മക്കൽ

ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ടിന്റെ വിശദാംശങ്ങളാണ് നിങ്ങൾ കേട്ടത്.

ഇതുപോലെയുള്ള വിശകലനങ്ങൾക്കും വാർത്തകൾക്കും എല്ലാമായി ഞങ്ങളുടെ പോഡ്കാസ്റ്റുകൾ പതിവായി

പിന്തുടരുക. നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന ഏത് പ്ലാറ്റ്ഫോമിലും എസ്ബിഎസ്

മലയാളം ലഭ്യമാണ്. ഈ പോഡ്കാസ്റ്റ് നിങ്ങൾക്കായി അവതരിപ്പിച്ചത് അഖില ശ്രീ.

END OF TRANSCRIPT

Share

Recommended for you

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now