SKIP TO MAIN CONTENT

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ എന്തുകൊണ്ട് ഇന്ത്യൻ വംശജർക്ക് എത്തിച്ചേരാൻ കഴിയുന്നില്ല: SBS അന്വേഷിക്കുന്നു...

Colours of cricket episode one 16-9.jpg
Gurinder Sandhu, Alana King and Usman Khawaja Credit: Getty AAP

ഓസ്ട്രേലിയൻ ക്ലബ് ക്രിക്കറ്റിനെ ഇപ്പോൾ സജീവമാക്കി നിലനിർത്തുന്നത് ഇന്ത്യാക്കാരും മറ്റ് ദക്ഷിണേഷ്യൻ വംശജരുമാണ്. എന്നിട്ടും, ഓസ്ട്രേലിയൻ ദേശീയ ടീമിൽ വിരലിലെണ്ണാവുന്ന ഇന്ത്യൻ വംശജർക്ക് മാത്രമാണ് ഇതുവരെ എത്തിച്ചേരാൻ കഴിഞ്ഞത്. എവിടെയാണ് യുവതാരങ്ങൾ കൊഴിഞ്ഞുപോകുന്നത്? പ്രാതിനിധ്യം കൂടാൻ ഇനിയും എത്ര കാലം കാത്തിരിക്കണം? ഇക്കാര്യമാണ് കളേഴ്സ് ഓഫ് ക്രിക്കറ്റിന്റെ ഈ ആദ്യഭാഗത്തിൽ പരിശോധിക്കുന്നത്.


Published

By Deeju Sivadas, Sahil Makkar, Abhas Parajuli, Vatsal Patel

Presented by Preeti Jabbal, Kulasegaram Sanchayan

Source: SBS



Skip to podcast episode content

ഓസ്ട്രേലിയൻ ക്ലബ് ക്രിക്കറ്റിനെ ഇപ്പോൾ സജീവമാക്കി നിലനിർത്തുന്നത് ഇന്ത്യാക്കാരും മറ്റ് ദക്ഷിണേഷ്യൻ വംശജരുമാണ്. എന്നിട്ടും, ഓസ്ട്രേലിയൻ ദേശീയ ടീമിൽ വിരലിലെണ്ണാവുന്ന ഇന്ത്യൻ വംശജർക്ക് മാത്രമാണ് ഇതുവരെ എത്തിച്ചേരാൻ കഴിഞ്ഞത്. എവിടെയാണ് യുവതാരങ്ങൾ കൊഴിഞ്ഞുപോകുന്നത്? പ്രാതിനിധ്യം കൂടാൻ ഇനിയും എത്ര കാലം കാത്തിരിക്കണം? ഇക്കാര്യമാണ് കളേഴ്സ് ഓഫ് ക്രിക്കറ്റിന്റെ ഈ ആദ്യഭാഗത്തിൽ പരിശോധിക്കുന്നത്.


ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ ക്ലബ് ക്രിക്കറ്റർമാരിൽ 32 ശതമാനവും കുടിയേറിയെത്തിയവരോ, കുടിയേറ്റ കുടുംബങ്ങളിലെ രണ്ടാം തലമുറയോ ആണ്.

ക്ലബ് തലത്തിൽ ഏറ്റവും കൂടുതൽ കളിക്കാരുടെ കുടുംബപ്പേര് “സിംഗ്” ആണെന്ന് 2019ൽ വന്ന മറ്റൊരു റിപ്പോർട്ട് പറയുന്നു. “പട്ടേൽ” ആണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

എന്നാൽ ഓസ്ട്രേലിയൻ പുരുഷ ടെസ്റ്റ് ടീമിൽ ഇതുവരെയെത്തിയ 470ലേറെ കളിക്കാരിൽ നാലു പേർ മാത്രമാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ജനിച്ചവർ.

എന്തുകൊണ്ടാകും ഇത്?

എന്റെ വളർച്ച അത്ര സുഗമമായിരുന്നില്ല. ഒരു പാകിസ്ഥാനിക്ക്, ഇരുണ്ട നിറമുള്ളയാൾക്ക്, പലവിധ പ്രതിസന്ധികളുമുണ്ടായിരുന്നു. എന്നാൽ പലപ്പോഴും അത് നേട്ടമായിട്ടുമുണ്ട്. ചെയ്യുന്ന ഒരു കാര്യം വിജയിച്ചാലും പരാജയപ്പെട്ടാലും അത് കൂടുതൽ ശ്രദ്ധിക്കപ്പെടുമായിരുന്നു
ഉസ്മാൻ ഖവാജ, ഓസ്ട്രേലിയൻ ടെസ്റ്റ് താരം

വളർച്ചയ്ക്കുള്ള കൃത്യമായ പടവുകളില്ലാത്തതാണോ കുടിയേറ്റ കുടുംബങ്ങളിലെ കുട്ടികളെ ബാധിക്കുന്നത്? അതോ, സാംസ്കാരികവും, സാമ്പത്തികവുമായ തടസ്സങ്ങളോ?

വിവേചനവും, വംശീയതയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടോ?

സംസ്കാരം, മതം, പ്രായം, ലിംഗം തുടങ്ങിയ വേർതിരിവുകളില്ലാതെ എല്ലാവർക്കും ഉയർന്നുവരാൻ ക്രിക്കറ്റ് ഓസ്ട്രേലിയ അവസരമൊരുക്കുന്നുണ്ട്. കൂടുതൽ ദക്ഷിണേഷ്യൻ കളിക്കാർ വൈകാതെയെത്തും എന്ന് ഉറപ്പാണ്.
ലിസ സ്ഥലേക്കർ, ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ

ഉസ്മാൻ ഖവാജ, ലിസ സ്ഥലേക്കർ, ഗുരീന്ദർ സന്ധു, അർജുൻ നായർ തുടങ്ങി നിരവധി കളിക്കാരും, ക്രിക്കറ്റിൽ ഉയർന്നുവരുന്ന പുതിയ താരങ്ങളും, ക്രിക്കറ്റ് വിദഗ്ധരും, പരിശീലകരുമെല്ലാം ഇക്കാര്യങ്ങൾ വിലയിരുത്തുന്നത് കേൾക്കാം.

Colours of Cricket വെബ്സൈറ്റിലും, SBS റേഡിയോ ആപ്പിലും, ആപ്പിൾ പോഡ്കാസ്റ്റ്, ഗൂഗിൾ പോഡ്കാസ്റ്റ്, സ്പോട്ടിഫൈ തുടങ്ങി നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന ഏത് പ്ലാറ്റ്ഫോമിലും ഈ പോഡ്കാസ്റ്റ് ലഭ്യമാകും.

അവതാരകർ: പ്രീതി ജബ്ബൽ, കുലശേഖരം സഞ്ചയൻ

ലീഡ് പ്രൊഡ്യൂസർ: ദീജു ശിവദാസ്

പ്രൊഡ്യൂസർമാർ: സഹീൽ മക്കർ, വത്സൽ പട്ടേൽ, അബാസ് പരജുളി

ശബ്ദമിശ്രണം: മാക്സ് ഗോസ്ഫർഡ്

പ്രോഗ്രാം മാനേജർ: മൻപ്രീത് സിംഗ്


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now