കൊറോണവൈറസ് ബാധയുണ്ടെങ്കില്‍ സ്വയം ചികിത്സക്ക്‌ ibuprofen ഉപയോഗിക്കരുതെന്ന് ലോകാരോഗ്യസംഘടന

കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ പനി കുറയ്ക്കാനായി പാരസെറ്റമോള്‍ മാത്രം ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു.

A file photo of ibuprofen painkillers on a pharmacy shelf.

A file photo of ibuprofen painkillers on a pharmacy shelf. Source: AAP

കൊറോണവൈറസ് ബാധയുള്ളവര്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നായ ഐബുപ്രോഫന്‍ ഉപയോഗിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളാകാം എന്ന് ഫ്രാന്‍സിലെ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ഐബുപ്രോഫന്‍ ഉപയോഗിക്കരുത് എന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയത്.

ഇതേക്കുറിച്ച് ഇതുവരെയും വ്യക്തമായ തെളിവുകളൊന്നുമില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകാരോഗ്യസംഘടനയുടെ  നിര്‌ദ്ദേശം. കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ നടക്കുന്നുണ്ടെന്നും, തെളിവുകള്‍ ലഭിക്കും വരെ സ്വയം ചികിത്സക്കായി ibuprofen ഉപയോഗിക്കുന്നത് കൊറോണബാധ സംശയിക്കുന്നവര്‍ ഒഴിവാക്കണമെന്നും, പാരസെറ്റമോള്‍ മാത്രം ഉപയോഗിക്കണമെന്നും WHO വക്താവ് പറഞ്ഞു.

ലാന്‍സറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്ട്ടിലാണ് കൊറോണവൈറസ് ബാധിതര്‍ക്ക് ibuprofen ദോഷകരമാകാമെന്ന് ചൂണ്ടിക്കാട്ടിയത്. ഈ മരുന്നുമൂലം ശരീരത്തില്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന ഒരു എന്‍സൈം കൊറോണ ലക്ഷണങ്ങള്‍ വഷളാക്കാം എന്നാണ് പഠനത്തില്‍ പറയുന്നത്.

എന്നാല്‍ ഡോക്ടര്‍മാര്‍ ഐബുപ്രോഫന്‍ നിര്‍ദ്ദേശിക്കുന്നുണ്ടോ എന്ന കാര്യം അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും WHO വക്താവ് അഭിപ്രായപ്പെട്ടു.

പാരസെറ്റമോള്‍ ഉപയോഗിക്കുമ്പോഴും നിര്‍ദ്ദിഷ്ട അളവില്‍ കൂടുതല#് ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

നിര്‍ദ്ദേശത്തെ എതിര്‍ത്തും വിദഗ്ധര്‍

അതേസമയം, ഈ നിര്‍ദ്ദേശത്തിന് ശാസ്ത്രീയ പിന്തുണയില്ല എന്ന വാദവും ആരോഗ്യരംഗത്തു നിന്ന് തന്നെ ഉയരുന്നുണ്ട്.

ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് കൊറോണ വൈറസ് മൂലമുള്ള പനിക്കെതിരെ പാരസെറ്റമോളും ഐബുപ്രോഫനും ഉപയോഗിക്കാം എന്നായിരുന്നു ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തിയിരുന്നു.

'ഐബുപ്രോഫന്‍ ഉപയോഗിക്കുന്നത് കൊറോണബാധിതരുടെ സ്ഥിതി വഷളാക്കും എന്നതിന് വ്യക്തമായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കൂടുതല്‍ തെളിവ് ലഭിക്കുന്നതുവരെ പാരസെറ്റമോള്‍ ഉപയോഗിക്കുക' എന്നാണ് പുതിയ നിര്‍ദ്ദേശം.

എന്നാല്‍ ഡോക്ടര്‍മാരുടെ നിര#്‌ദ്ദേശപ്രകാരം ഐബുപ്രോഫന്‍ കഴിക്കുന്നവര്‍ അത് നിര്‍ത്തരുതെന്നും NHS നിര്‍ദ്ദേശിക്കുന്നു.

അതേസമയം, ഇത്തരമൊരു നിര്‍ദ്ദേശം ഇപ്പോള്‍ നല്കാന്‍ പാടില്ലെന്നാണ് ആരോഗ്യമേഖലയിലെ മറ്റു പല വിദഗ്ധരും പറയുന്നത്.

ഐബുപ്രോഫന്‍ ദോഷകരമാണെന്ന് ഇതുവരെയും തെളിവുകിട്ടാത്തതിനാല്‍, അത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കരുത് എന്ന് യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ഫാര്‍മക്കോളജി വിഭാഗം മേധാവി ഡോ. ഗാരറ്റ് ഫിറ്റ്‌സ്‌ജെറാള്‍ഡും, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ഇന്നൊവേഷന്‍ ഡയറക്ടര്‍  ഡോ. മൈക്കല്‍ ബാരിയും പറഞ്ഞു.

ഐബുപ്രോഫന്റെ ഉപയോഗം മൂലം കൊറോണബാധിതര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി എന്ന് ചൂണ്ടിക്കാട്ടി നിരവധി സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും, ഇത് വ്യാജമാണെന്നും അയര്‍ലണ്ടിലെ ആരോഗ്യവകുപ്പും അറിയിച്ചു.

As of Tuesday afternoon, only people who have recently travelled from overseas or have been in contact with a confirmed COVID-19 case and experienced symptoms within 14 days are advised to be tested.

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000


Share

Published

Updated

Source: AFP, SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service