SKIP TO MAIN CONTENT

NSW തീരത്ത് കാണാതായ ഇന്ത്യൻ വംശജനെ കണ്ടെത്താനായില്ല; തിരച്ചിൽ അവസാനിപ്പിച്ചു

ന്യൂ സൗത്ത് വെയിൽസിലെ കോഫ്സ് ഹാർബറിൽ കാണാതായ ഇന്ത്യൻ വംശജനു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. രണ്ട് ദിവസങ്ങൾ നീണ്ട തിരച്ചിലിൽ 28 കാരനായ അബ്ദുൾ ജുനൈദിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തിരച്ചിൽ അവസാനിപ്പിച്ചത്.

Coffs Harbour death
Source: Nine Network

1 min read

Published

Updated

By SBS Malayalam

Source: SBS



Skip to article content

തിങ്കളാഴ്ചയാണ് കോഫ്സ് ഹാർബറിനടുത്തുള്ള മൂണീ കടപ്പുറത്ത് ഹൈദരാബാദ് സ്വദേശിയായ അബ്ദുൾ ജുനൈദിനെ കാണാതായത്. ബന്ധുക്കൾക്കൊപ്പം അവധിയാഘോഷിക്കാൻ എത്തിയ ഈ 28കാരനെ   തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു.

കോഫ്സ് /ക്ലാരൻസ് പൊലീസ് ഡിസ്ട്രിക്ട്, മറൈൻ ഏരിയ കമാൻഡ്, സർഫ് ലൈഫ് സേവിങ് അസോസിയേഷൻ, പൊലീസ്, പോൾഎയർ എന്നിവർ ചേർന്ന് രണ്ട് ദിവസം ഇദ്ദേഹത്തെ കണ്ടെത്താനായി തിരച്ചിൽ നടത്തി.

എന്നാൽ അബ്ദുളിനെ രക്ഷപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷ മങ്ങിയതോടെ ബുധനാഴ്ച ഉച്ചയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

Coffs Harbour death
Source: Supplied

അബ്ദുലിനൊപ്പം അപകടത്തിൽപ്പെട്ട സിഡ്‌നിയിലെ ഓബണിലുള്ള 45കാരനായ മുഹമ്മദ് ഗൗസുദ്ദീനെയും  35കാരനായ സയ്ദ് രഹത്തിനെയും തിങ്കളാഴ്ച തന്നെ രക്ഷാപ്രവർത്തകർ കണ്ടെത്തി കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ ജീവൻ രക്ഷിക്കാനായില്ല . 


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


ടീനേജുകാരായ മൂന്ന് കുട്ടികളും അപകടത്തിൽപെട്ടിരുന്നു. ഇവരെ രക്ഷിക്കാനായി മറ്റ് രണ്ട് ബന്ധുക്കൾക്കുമൊപ്പം കടലിലേക്ക് ചാടിയതാണ് അബ്ദുൾ.

രക്ഷാപ്രവർത്തകർ കുട്ടികളെ രക്ഷപ്പെടുത്തി. എന്നാൽ ഇവരെ രക്ഷിക്കാനായി കടലിലേക്ക് ചാടിയ മൂന്ന് പേരും മുങ്ങി മരിച്ചു. മരിച്ച മൂവരും  ഹൈദരാബാദ് സ്വദേശികളാണ്.

Coffs Harbour death
Source: Nine Network

ഈ വർഷം ഡിസംബർ 17ആം തിയതി വരെയുള്ള കണക്ക് പ്രകാരം 17 പേരാണ് ഈ വേനൽക്കാലത്ത് ഓസ്‌ട്രേലിയയിൽ മുങ്ങി മരിച്ചത്. തീരത്തെത്തുന്നവർ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ ഇറങ്ങരുതെന്ന് സർഫ് ലൈഫ് സേവിങ് അധികൃതർ അറിയിച്ചു.

സംഭത്തെത്തുടർന്ന് പുതിയ കുടിയേറ്റക്കാർക്കും അഭ്യാർത്ഥികൾക്കുമായി സിഡ്നി സർഫ് ലൈഫ് സേവിങ്ങിലെ അംഗങ്ങൾ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now