Highlights
- സിഡ്‌നിയിൽ നാല് പുതിയ രോഗബാധ
- NSW ന്റെ ഉൾപ്രദേശത്തുള്ളവർ പരിശോധനക്ക് വിധേയരാവണമെന്ന് സർക്കാർ ആവശ്യപ്പെട്ടു
- ക്രിക്കറ്റ് ടെസ്റ്റ് കാണാൻ ചില സബർബുകളിൽ നിന്ന് SCG യിൽ എത്തുന്നതിൽ വിലക്ക് ഏർപ്പെടുത്തി
സിഡ്‌നിയിൽ തിങ്കളാഴ്ച സ്ഥിരീകരിച്ച രണ്ട് കേസുകൾ ഉൾപ്പെടെ നാല് പുതിയ കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സിഡ്‌നിയിലെ ബെറല ക്ലസ്റ്ററുമായി ബന്ധപ്പെട്ടാണ് പുതിയ മൂന്ന് കേസുകൾ. ഇതോടെ ബെറല ക്ലസ്റ്ററിൽ രോഗബാധയുടെ എണ്ണം 15 ആയി.
മറ്റൊരു കേസ് ക്രോയ്ഡോൺ ക്ലസ്റ്ററുമായി ബന്ധപ്പെട്ടാണ്.
ആകെ എട്ട് പേർക്കാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ നാല് പേർ ക്വാറന്റൈൻ ഹോട്ടലിൽ കഴിയുന്നവരാണ്.
ബെറല ക്ലസ്റ്ററിൽ നിന്ന് കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് തടയാനുള്ള ശ്രമം സർക്കാർ തുടരുകയാണ്.
ഇതിനിടെ ബെറലയിൽ നിന്ന് രോഗബാധ സ്ഥിരീകരിച്ച ഒരു 18 കാരൻ സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് ക്യാമ്പിംഗിനായി പോയത് അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഓറഞ്ച്, നിൻഗൻ (Nyngan), ബ്രോക്കൻ ഹിൽ എന്നിവിടങ്ങളിലേക്കാണ് രോഗം സ്ഥിരീകരിച്ച ശേഷം ഇയാൾ സഞ്ചരിച്ചത്.
അതിനാൽ ഈ പ്രദേശങ്ങളിൽ ഉള്ളവർ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോധനക്ക് വിധേയരാവണമെന്ന് ആക്‌ടിംഗ് പ്രീമിയർ ജോൺ ബറിലറോ അറിയിച്ചു.
ഇതിനിടെ സിഡ്‌നിയിൽ കൊറോണബാധ കൂടുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച മുതൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിനും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ആകെ ശേഷിയുടെ 25 ശതമാനം മാത്രമേ കാണികളെ പ്രവേശിപ്പിക്കുകയുള്ളു എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തിങ്കളാഴ്ച അറിയിച്ചത്.
ടിക്കറ്റ് വാങ്ങിയവർക്ക് പണം തിരികെ നൽകുമെന്നും ടിക്കറ്റുകൾ വീണ്ടും വില്പനക്ക് വച്ചതായും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരുന്നു.
എന്നാൽ ചില സിഡ്നി സബർബുകളിൽ നിന്നുള്ളവർ SCG യിൽ എത്തരുതെന്ന് ബറിലറോ അറിയിച്ചു.
രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒബൺ, ബെറാല, റീജന്റ്സ് പാർക്ക്, റൂക് വുഡ് എന്നിവിടങ്ങളിലുള്ളവർക്കാണ് ക്രിക്കറ്റ് ടെസ്റ്റ് കാണാനായി ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
നിയന്ത്രണം ലംഘിക്കുന്നവർക്ക് മേൽ 1,000 ഡോളർ പിഴ ചുമത്തുമെന്നും ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് 26,000 ലേറെ പരിശോധനകൾ നടത്തിയതായി സർക്കാർ അറിയിച്ചു. രോഗബാധിതരും ഇവരോട് സമ്പർക്കം പുലർത്തിയവരും സന്ദർശിച്ച കൂടുതൽ സ്ഥലങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് പുറത്തു വിട്ടു. ഇത് ഇവിടെ അറിയാം.
വിക്ടോറിയയിൽ മൂന്ന് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.