അദാനി ഖനിക്ക് നിര്‍ണ്ണായക അനുമതി; പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഇനി ഒറ്റ അനുമതി കൂടി മതി

വിവാദമായ കാർമൈക്കൽ കൽക്കരി ഖനി പദ്ധതി നടപ്പിലാക്കാൻ പ്രധാന തടസ്സമായി നിന്ന പാരിസ്ഥിതിക പ്രശ്നത്തിന് പരിഹാരമായി. പ്രദേശത്ത് വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ സംരക്ഷിക്കാൻ കമ്പനി മുൻപോട്ടു വച്ച പദ്ധതിക്ക് വെള്ളിയാഴ്ച സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെയാണ് പദ്ധതി നേരിട്ടിരുന്ന പ്രധാന തടസ്സം നീങ്ങിയത് .

Adani coal mine

Source: SBS

അദാനി കൽക്കരി ഖനി പദ്ധതി നടപ്പിലാക്കുന്നതിന് തടസ്സമായി നിൽക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഒന്നായിരുന്നു തദ്ദേശിയമായി കാണപ്പെടുന്ന ബ്ലാക്ക് ത്രോട്ടഡ് ഫിഞ്ച് എന്ന പക്ഷി നേരിടുന്ന ഭീഷണി. വംശനാശം നേരിടുന്ന പക്ഷികൾക്ക് കൽക്കരി ഖനി ഭീഷണിയാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് പാരിസ്ഥിതിക വകുപ്പ് അനുമതി നിഷേധിച്ചിരുന്നത്.

എന്നാൽ ഇവയെ സംരക്ഷിക്കാനായി അദാനി ഗ്രൂപ് മുൻപോട്ടു വച്ച പദ്ധതി വെള്ളിയാഴ്ച വകുപ്പ് അംഗീകരിച്ചു .

ഇതോടെ കൽക്കരി ഖനി പദ്ധതിയുമായി മുൻപോട്ടു പോകുന്നതിനുള്ള പ്രധാന തടസ്സം നീങ്ങിയിരിക്കുകയാണ്. 

പ്രദേശത്തെ ഭൂഗർഭ ജലസ്രോതസ്സാണ് പദ്ധതി നേരിടുന്ന മറ്റൊരു പാരിസ്ഥിതിക പ്രശ്നം. മറ്റ് ഖനികളെ അപേക്ഷിച്ച് കാർമൈക്കൽ ഖനിയിലേത് സങ്കീർണമായ ഭൂഗർഭ ജലസ്രോതസ്സാണ്. അതുകൊണ്ട് തന്നെ ഇവിടെ ആവശ്യമായ കാര്യങ്ങൾ അദാനി കമ്പനി ചെയ്യേണ്ടതുണ്ട്. 

ഈ പ്രശനം കൂടി നീങ്ങിയാൽ എട്ടു വര്ഷം നീണ്ട അദാനി കൽക്കരി ഖനി പദ്ധതിക്ക് സർക്കാരിന്റെ അനുമതി ലഭിക്കും. ഇതിന് രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം പദ്ധതി സംബന്ധിച്ച തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ ക്വീൻസ്ലാൻറ് പ്രീമിയർ അനസ്താഷ്യ പാലാഷെ കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു.
b96b7a60-8ac1-47af-9345-2ccb14e245bb
അദാനി പദ്ധതിക്ക് അനുമതി നൽകാനുള്ള ചുമതലയുള്ള സംസ്ഥാന കോർഡിനേറ്റർ ജനറലിനോടാണ്  ഇതുസംബന്ധിച്ച തീരുമാനങ്ങൾ വൈകിപ്പിക്കരുതെന്ന് പ്രീമിയർ ആവശ്യപ്പെട്ടത്. ഇതിനായി അദാനി ഗ്രൂപ്പുമായി അടിയന്തര ചർച്ചകൾ നടത്തണമെന്നും പ്രീമിയർ ആവശ്യപ്പെട്ടിരുന്നു.

ആയിരക്കണക്കിന് തൊഴിലവസരങ്ങളുള്ള കൽക്കരി ഖനി പദ്ധതി വൈകിപ്പിച്ചതാണ് ഫെഡറൽ തെരഞ്ഞെടുപ്പിൽ ലേബറിന് തിരിച്ചടിയായതെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പദ്ധതി വൈകിപ്പിക്കരുതെന്ന് പ്രീമിയർ ആവശ്യപ്പെട്ടത്. 

അതേസമയം ഫെഡറൽ പരിസ്ഥിതിക മന്ത്രി മെലിസാ പ്രൈസ് ഭൂഗർഭ ജല പദ്ധതിക്കുള്ള അനുമതി ഏപ്രിലിൽ നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് പദ്ധതി വൈകുന്നത്.

മാത്രമല്ല പദ്ധതിക്ക് തിരക്കിട്ട് അനുമതി നൽകില്ലെന്ന് പാരിസ്ഥിതിക മന്ത്രി ലീ ആൻ ഇനോക്‌ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
1578b612-09c2-47fd-a6ff-d5743cc8155e
പദ്ധതിയുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാൻ വൈകിപ്പിച്ചതിൽ സമീപവാസികൾക്കിടയിൽ ആശങ്കയുണ്ടായതായി മനസ്സിലാക്കുന്നുവെന്നും സംസ്ഥാനത്ത് വാഗ്ദാനം നൽകിയ തൊഴിലുകളുടെ കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നും പലാഷേ ജനങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു.

പതിനെട്ടു മാസം മുൻപ് നടക്കേണ്ട പദ്ധതിയാണ് പ്രീമിയർ വൈകിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ഡെബ് ഫ്രക്കലിംഗ്ടൺ  കുറ്റപ്പെടുത്തി. 


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


വിവാദ കൽക്കരി ഖനി പദ്ധതി സർക്കാർ മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന് അദാനി പലതവണ ആരോപണം ഉന്നയിച്ചിരുന്നു. 

ആയിരക്കണക്കിന് തൊഴിൽ സാധ്യതകളുള്ള പദ്ധതിക്ക് ക്വീൻസ്ലാൻറ് സർക്കാർ തടസ്സം നിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് കഴിഞ്ഞ മാസം പ്രദേശത്ത് നോട്ടീസ് വിതരണം നടത്തിയിരുന്നു. പദ്ധതിക്ക് എത്രയും വേഗം അനുമതി ലഭിക്കാൻ സർക്കാറിന് മേൽ കമ്പനി സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു.

Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service