ക്ലോസ് കോൺടാക്റ്റിനും ക്വാറന്റൈൻ വേണ്ടെന്ന് ശുപാർശ: മറ്റു നിബന്ധനകൾ ഏർപ്പെടുത്തണം

കൊവിഡ് ബാധിതരുടെ അടുത്ത സമ്പർക്കപ്പട്ടികയിലുള്ളവരെ ക്വാറൻറൈനിൽ നിന്ന് ഒഴിവാക്കാൻ പബ്ലിക് ഹെൽത്ത് കമ്മറ്റി ശുപാർശ നൽകി. നിലവിലുള്ള BA.2 വകഭേദത്തിൻറ തരംഗം അവസാനിച്ചതിന് ശേഷം അടുത്ത സമ്പർക്കത്തിലുള്ളവരുടെ ക്വാറൻറൈൻ ഒഴിവാക്കാമെന്നാണ് സമിതിയുടെ നിർദ്ദേശം.

Kids looking outside at the world. Stuck inside during a pandemic quarantine.

Source: Unsplash-Kelly Sikkema

കഴിഞ്ഞ മാസം ചേർന്ന നാഷണൽ ക്യാബിനറ്റ് യോഗത്തിൻറ ആവശ്യപ്രകാരമാണ്  ക്വാറൻറൈൻ നിയന്ത്രണങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രൊട്ടക്ഷൻ പ്രിൻസിപ്പൽ കമ്മിറ്റി (AHPPC) ശുപാർശ നൽകിയത്.

അടുത്ത സമ്പർക്ക പട്ടികയിലുള്ളവരെ ക്വാറൻറൈനിൽ നിന്നൊഴിവാക്കുമ്പോൾ അവർക്കായി മറ്റ് ചില നിബന്ധനകൾ സമിതി നിർദ്ദേശിച്ചിട്ടുണ്ട്.
അടിക്കടി റാപ്പിഡ് ആൻറിജൻ പരിശോധന നടത്തുക, വീടിന് പുറത്തുപോകുമ്പോൾ മാസ്‌ക് ധരിക്കുക, വർക്ക് ഫ്രം ഹോം, രോഗം വേഗത്തിൽ പകരാൻ സാധ്യതയുള്ളിടങ്ങളിൽ നിയന്ത്രണം, രോഗലക്ഷണങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ നടപടികൾ ക്വാറന്റൈൻ ഒഴിവാക്കുമ്പോൾ പകരം വേണമെന്ന്  AHPPC നിർദ്ദേശിച്ചു.
നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോൺ BA.2 വകഭേദം കുറഞ്ഞ് തുടങ്ങിയതിന് ശേഷം പുതിയ മാറ്റം നടപ്പാക്കിയാൽ മതിയെന്നും സമിതിയുടെ നിർദ്ദേശത്തിൽ പറയുന്നു.

അടുത്ത ആഴ്‌ചയോടെ NSW, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ BA.2 സബ് വേരിയൻറ് കേസുകൾ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത സമ്പർക്ക പട്ടികയിലുള്ളവർക്ക് ക്വാറൻറൈൻ നിബന്ധനകൾ ഒഴിവാക്കുന്നത് കേസുകളുടെ എണ്ണം കൂടുതൽ ഉയരുന്നതിനിടയാക്കുമെന്നും, ആരോഗ്യ സംവിധാനങ്ങളുടെ സമ്മർദ്ദം ഉയർത്തുമെന്നും സമിതി നിരീക്ഷിച്ചിട്ടുണ്ട്.


Share

Published

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service