വ്യാഴാഴ്ച 723 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ്, വെള്ളിയാഴ്ച വിക്ടോറിയയിൽ 627 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ, കൊവിഡ്ബാധ തുടങ്ങിയ ശേഷമുള്ള സംസ്ഥാനത്തെ ആകെ വൈറസ്ബാധിതരുടെ എണ്ണം 10,577 ആയി.
എട്ടു പേർ കൂടി സംസ്ഥാനത്ത് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ നാലു മരണങ്ങളും ഏജ്ഡ് കെയർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ്.
സംസ്ഥാനത്ത് രോഗബാധ കുതിച്ചുയരുമ്പോഴും, വൈറസ് സ്ഥിരീകരിച്ച പലരും നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ലെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് ചൂണ്ടിക്കാട്ടി.
രോഗബാധ സ്ഥിരീകരിച്ചവർ വീട്ടിൽ തന്നെയിരിക്കാൻ തയ്യാറാകാത്തത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്ന നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
വൈറസ്ബാധ സ്ഥിരീകരിച്ച് 500 പേരുടെ വീടുകളിൽ ഓസ്ട്രേലിയൻ സൈന്യത്തിന്റെ പ്രത്യേക ഓഫീസർമാർ സന്ദർശനം നടത്തിയിരുന്നു.
ഇതിൽ 130 പേരും വീടുകളിൽ ഉണ്ടായിരുന്നില്ല.

ADF personnel and public health officials doorknocking houses in St Albans. Source: AAP
വൈറസ്ബാധിതരിൽ നാലിൽ ഒരാൾ വീതം വീട്ടിലിരിക്കാൻ തയ്യാറാകുന്നില്ല എന്നത് ഗുരുതരമായ സാഹചര്യമാണെന്ന് പ്രീമിയർ പറഞ്ഞു.
നൂറിലേറെ പേരുടെ വിഷയം പൊലീസിന്റെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്.
സംസ്ഥാനത്തെ നിയന്ത്രണങ്ങൾ നീട്ടുന്ന കാര്യവും പ്രീമിയർ സൂചിപ്പിച്ചു.
വൈറസ്ബാധ ഇത്രയും കൂടി നിൽക്കുമ്പോൾ നിയന്ത്രണങ്ങൾ ഇളവു ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മെൽബണിൽ ആറാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ മൂന്നാഴ്ച പൂർത്തിയായ സാഹചര്യത്തിൽ, ഇത് എത്രത്തോളം ഫലപ്രദമായി എന്നു പരിശോധിക്കുമെന്നും തുടർ തീരുമാനമെടുക്കുമെന്നും പ്രീമിയർ പറഞ്ഞു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൽ കൂടുതൽ കർശനമാക്കണമോ എന്നും ഇതിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.
ന്യൂസിലാന്റിലേതുപോലുള്ള ലോക്ക്ഡൗൺ സർക്കാരിന്റെ പരിഗണനാ വിഷയങ്ങളിലുണ്ടെന്ന് സംസ്ഥാന ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ പറഞ്ഞു.
അവശ്യസേവനങ്ങൾ ഒഴികെ മറ്റെല്ലാം അടച്ചിട്ട ലോക്ക്ഡൗണായിരുന്നു ന്യൂസിലാന്റിൽ.
NSWൽ 21 കേസുകൾ
സംസ്ഥാനത്ത് പുതുതായി സ്ഥിരീകരിച്ച 21 കേസുകളിൽ രണ്ടു പേർ മാത്രമാണ് ഹോട്ടൽ ക്വാറന്റൈനിൽ ഉള്ളവർ.
വെഥറിൽ പാർക്കിലെ തായ് റോക്ക് റെസ്റ്റോറന്റ്, പോട്ട്സ് പോയിന്റിലെ അപ്പോളോ റെസ്റ്റോറന്റ്, മൗണ്ടീസ് ക്ലബ്, ഹാരിസ് പാർക്കിലെ ഔർ ലേഡി ഓഫ് ലെബനൻ പള്ളി തുടങ്ങിയ ക്ലസ്റ്ററുകളിൽ പുതിയ കേസുകളുണ്ട്.
ഏപ്രിൽ 19 നു ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കേസ് നിരക്കാണ് ഇത്.
പശ്ചിമ സിഡ്നിയിലെ പാർക്ക്ലീ ജയിലിലെ ഒരു തടവുപുള്ളിക്കും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Residents in metropolitan Melbourne are subject to stay-at-home orders and can only leave home for essential work, study, exercise or care responsibilities. It is also mandatory to wear masks in public.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.