വൂള്‍വര്‍ത്ത്‌സിന്റെ പേരില്‍ വ്യാജ സര്‍വേ; സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് മുന്നറിയിപ്പ്‌

ഓസ്‌ട്രേലിയന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വൂള്‍വര്‍ത്ത്‌സിന്റെ പേരിലുള്ള വ്യാജ സര്‍വേ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടക്കുന്നതായി ഫെഡറല്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

woolworth Scam

Source: acmadotgov

വൂള്‍വര്‍ത്ത്‌സിന്റെ സേവനം തൃപ്തികരമാണോ എന്നതു സംബന്ധിച്ച് ഉപഭോക്താക്കളുടെ അഭിപ്രായം തേടുന്നു എന്ന പേരിലാണ് ഈ സര്‍വേ (കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ സര്‍വേ).

സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം 50 ഡോളര്‍ ക്രെഡിറ്റ് സമ്മാനമായി നല്‍കുമെന്നും ഇതില്‍ പറയുന്നുണ്ട്.

അപേക്ഷയിൽ പേര്, ജനനതിയതി, ഇമെയിൽ അഡ്രസ്,  ക്രെഡിറ്റ് കാർഡിന്റെ നമ്പർ തുടങ്ങി എല്ലാ വിവരങ്ങളും നൽകാൻ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, ഇമെയിൽ പാസ്സ്‌വേർഡും നിർബന്ധമായും പൂരിപ്പിക്കണമെന്ന് അപേക്ഷയിൽ സൂചിപ്പിക്കുന്നു. കണ്ടാല്‍ തട്ടിപ്പാണെന്ന് തിരിച്ചറിയാത്ത രീതിയില്‍ വൂള്‍വര്‍ത്ത്‌സിന്റെ ലോഗോയും മറ്റു വിശദാംശങ്ങളുമെല്ലാം ഉപയോഗിച്ചുകൊണ്ടാണ് ഈ സര്‍വേ.


എന്നാല്‍ ഇത്തരത്തില്‍ ഉപഭോക്താക്കള്‍ കൈമാറുന്ന  വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈവശമാണ് എത്തുന്നത് എന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതുവഴി സ്വകാര്യ വിവരങ്ങള്‍ ചോരുകയും, ഇന്‍ബോക്‌സ് അനാവശ്യ ഇമെയിലുകള്‍ കൊണ്ട് നിറയുകയും ചെയ്യും.


രണ്ടു വര്‍ഷത്തോളമായി രാജ്യത്ത് പ്രചരിക്കുന്നതാണ് ഈ തട്ടിപ്പ് ഇമെയില്‍.  ഇതുവഴി നിരവധി ആളുകളുടെ സ്വകാര്യ വിവരങ്ങളാണ് തട്ടിപ്പുകാർ ശേഖരിച്ചിരിക്കുന്നത്. ഇമെയിൽ ഉപയോഗിക്കുന്നവർ ഇത്തരം വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗരൂകരായിരിക്കണമെന്ന് പോലീസ് അറിയിച്ചു.

വൂൾവർത്തിന്റെ പേരിലുള്ള സ്‌കാമുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും അറിയാം .


കൂടുതൽ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

Share

1 min read

Published

Updated

By Salvi Manish



Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service