Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

വിവാദങ്ങൾക്ക് അന്ത്യം; ആട്ടിറച്ചി പരസ്യം പിൻവലിച്ചു

ഹൈന്ദവ ദൈവമായ ഗണപതിയുടെ രൂപം ഉൾപ്പെടുത്തിയ വിവാദങ്ങൾ നിറഞ്ഞ ആട്ടിറച്ചി പരസ്യം പിൻവലിച്ചു. പരസ്യം പുനഃപരിശോധിച്ച അഡ്വർടൈസിങ് സ്റ്റാൻഡേർഡ്സ് ബ്യുറോ ആണ് ഇത് പിൻവലിക്കാൻ ആവശ്യപ്പെട്ടത്.

lamb ad
Source: (Meat and Livestock Australia)

ആട്ടിറച്ചിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മീറ്റ് ആൻഡ് ലൈവ് സ്റ്റോക്ക് ഓസ്‌ട്രേലിയയുടെ പരസ്യ വീഡിയോയിൽ ഹൈന്ദവ ദൈവമായ ഗണപതിയുടെ രൂപം ഉൾപ്പെടുത്തിയത്തിനെതിരെ ഓസ്ട്രേലിയയിൽ ഹിന്ദുമത വിശ്വാസികൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു.

ഓസ്‌ട്രേലിയിലെ ഇന്ത്യൻ ഹൈ കമ്മീഷനിൽ നിന്നുൾപ്പെടെ ഏതാണ് 200 ൽ പരം പരാതികളാണ് പരസ്യത്തിനെതിനെ മീറ്റ് ആൻഡ് ലൈവ് സ്റ്റോക്ക് ഓസ്‌ട്രേലിയക്ക് (എം എൽ എ ) ലഭിച്ചത്. എന്നാൽ ഇത്രയധികം പരാതികൾ ലഭിച്ചുവെങ്കിലും പരസ്യം പിൻവലിക്കാൻ എം എൽ എ തയ്യാറായിരുന്നില്ല.

അതേസമയം പരസ്യം സ്വത്രന്ത്രമായ പുനഃപരിശോധനക്ക് വിധേയമാക്കിയതിനെത്തുടർന്നാണ് അഡ്വർടൈസിങ് സ്റ്റാൻഡേർഡ്‌സ് ബ്യുറോ (എ എസ് ബി ) പരസ്യം പിൻവലിക്കാൻ ആവശ്യപ്പെട്ടത്.

പരസ്യം പിൻവലിക്കണമെന്ന പരാതികൾ എ എസ് ബി ആദ്യം തള്ളിക്കളഞ്ഞിരുന്നു.

തങ്ങൾ നേരത്തെ എടുത്തത് ശരിയായ തീരുമാനം ആയിരുന്നില്ലെന്നും ജനങ്ങളുടെ മതവിശ്വാസം പരിഗണിക്കുന്നതിൽ എം എൽ എ വീഴ്ച വരുത്തിയെന്നും എ എസ് ബി കുറ്റപ്പെടുത്തി.

മാത്രമല്ല പരസ്യം ഹിന്ദുമത വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തുമെന്ന് അഡ്വെർടൈസിങ് സ്റ്റാൻഡേർഡ്‌സ് ബ്യുറോ ചൂണ്ടിക്കാട്ടി.

പരസ്യം പൂർണമായും പിൻവലിച്ചെന്നും ഇത് ഇനി യൂട്യൂബ് ചാനലിൽ ലഭ്യമായിരിക്കില്ല എന്നും എം എൽ എ സ്ഥിരീകരിച്ചു. ജനങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്താൻ മനഃപൂർവം ശ്രമിച്ചിട്ടില്ലെന്നും എം എൽ എ വ്യക്തമാക്കി.

ഇതിനിടെ പരസ്യം പിൻവലിച്ചത് ഹൈന്ദവ സമൂഹത്തിന്റെ വിജയമാണെന്ന് പരസ്യത്തിനെതിരെ പരാതികൊടുത്തവർ എസ് ബി എസ് ഹിന്ദിയോടു പറഞ്ഞു.

വിവിധ മതവിഭാഗങ്ങളുടെയും വിശ്വാസവിഭാഗങ്ങളുടെയും ദൈവങ്ങളും പ്രവാചകരുമെല്ലാം ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന തരത്തിലായിരുന്നു ഈ വീഡിയോ. ഇക്കൂട്ടത്തിലാണ് ഗണപതിയുടെ രൂപവുമുള്ളത്. എല്ലാ വിശ്വാസത്തിലുള്ളവർക്കും കഴിക്കാവുന്ന തരത്തിലാണ് പരസ്യമെന്നും ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ല എന്നുമാണ് മീറ്റ് ആൻറ് ലൈവ് സ്റ്റോക്ക് ഓസ്ട്രേലിയ അവകാശപ്പെട്ടത് .

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.


1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now