സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്ന അടിയന്തരാവസ്ഥ സെപ്‌റ്റംബർ 13ന് അവസാനിക്കാനിരിക്കെയാണ് ആറ് മാസത്തേക്ക് കൂടി ഇത് നീട്ടാൻ തീരുമാനമായത്.
ഇത് സംബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ ചർച്ച അർദ്ധരാത്രി കഴിഞ്ഞും നീണ്ടുപോയി. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ബിൽ പാസായത്.
മറ്റേർണിറ്റി ലീവിന് ശേഷം അപ്രതീക്ഷിതമായി പാർലമെന്റിൽ തിരിച്ചെത്തിയ ഗ്രീൻസ് നേതാവ് സമാന്ത രത്‌നത്തിന്റെ പിന്തുണയോടെയാണ് ബിൽ പാസായത്.
ബില്ലിനെ പിന്തുണച്ച് 20 വോട്ടുകളാണ് ലഭിച്ചതെങ്കിൽ ഇതിനെ എതിർത്തുകൊണ്ട് 19 പേരാണ് വോട്ട് ചെയ്തത്.
എന്നാൽ ജനങ്ങളുടെ സുരക്ഷയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ലോക്ക്ഡൗൺ നീട്ടുക എന്നല്ല ഇത് കൊണ്ട് അർത്ഥമാക്കുന്നതെന്നും പ്രീമിയർ അറിയിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ സംസ്ഥാന ചീഫ് ഹെൽത്ത് ഓഫീസർക്ക് വിപുലമായ അധികാരങ്ങളാകും ലഭിക്കുക. ജനങ്ങളെ ക്വാറന്റൈനിലാക്കാനും, ആൾക്കൂട്ടങ്ങൾ നിരോധിക്കാനും, യാത്രാ വിലക്കുകൾ ഏർപ്പെടുത്താനുമെല്ലാം ഉൾപ്പെടെയാണ് ഈ അധികാരം.
കൊവിഡ് സ്ഥിരീകരിക്കുന്നയാൾ ഐസൊലേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും, കഫെയും മറ്റും തുറന്ന് പ്രവർത്തിക്കുമ്പോൾ സാമൂഹിക അകലം പാലിച്ച് കൊവിഡ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും മറ്റുമാണ് അടിയന്തരാവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പ്രീമിയർ വ്യക്തമാക്കി.
അടിയന്തരാവസ്ഥ നീട്ടുന്നതോടെ നിലവിലെ നിയന്ത്രണങ്ങൾ നീട്ടുമെന്ന് അർത്ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ ചീഫ് ഹെൽത്ത് ഓഫീസർക്ക് നിയമപരമായി ആരോഗ്യസംബന്ധമായ നിർദ്ദേശങ്ങൾ നൽകാനും ഇത് അനുവാദം നൽകും.
കൊറോണ വ്യാപനം രൂക്ഷമായതിനെത്തുടർന്ന് അടിയന്തരാവസ്ഥ ഒരു വർഷത്തേക്ക് കൂടി നീട്ടിയേക്കുമെന്നായിരുന്നു പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് അറിയിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷത്തതിന്റെ എതിർപ്പിനെ തുടർന്ന് ഇത് നീട്ടുന്ന കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയായിരുന്നു.
ഇതിന് പുറമെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന State of Disaster അഥവാ ദുരന്ത സാഹചര്യവും നീട്ടി. ഓഗസ്റ്റ് രണ്ട് ബുധനാഴ്‌ച വൈകിട്ടത് ആറുമണിക്ക് അവസാനിക്കാനിരുന്ന ദുരന്ത സാഹചര്യമാണ് 11 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
ഇതോടെ ലോക്ക് ഡൗൺ അവസാനിക്കുന്ന സെപ്‌റ്റംബർ 13നാണ് സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റാറും അവസാനിക്കുന്നത് .
വിക്ടോറിയയിൽ 90 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗബാധ 100ൽ താഴെയായി കുറയുന്നത്. ചൊവ്വാഴ്ച 73 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം ആറ് പേർ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.
മെൽബൺ-മിച്ചൽ ഷയർ മേഖലയിൽ സെപ്‌റ്റംബർ 13 വരെയാണ് നാലാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള മാർഗ്ഗരേഖ അടുത്ത ഞായറാഴ്ച പുറത്തുവിടുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
Metropolitan Melbourne residents are subject to Stage 4 restrictions and must comply with a curfew between the hours of 8pm and 5am. During the curfew, people in Melbourne can only leave their house for work, and essential health, care or safety reasons.
Between 5am and 8pm, people in Melbourne can leave the home for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative. All Victorians must wear a face covering when they leave home, no matter where they live.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at https://sbs.com.au/coronavirus.