'ജോലിക്ക് പോയാൽ' പിഴ കിട്ടാം: വർക്ക് ഫ്രം ഹോം നിർദ്ദേശം കർശനമാക്കി വിക്ടോറിയ

ഇതുവരെയും വീട്ടിലിരുന്ന് ജോലി ചെയ്തവർ അതേ രീതി തന്നെ തുടരണമെന്നും, മാറ്റം വരുത്തിയാൽ പിഴശിക്ഷ നൽകുമെന്നും വിക്ടോറിയൻ സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു സ്കൂൾ വിദ്യാർത്ഥിക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു.

Working From Home (AAP)

Source: AAP

വിക്ടോറിയയിൽ അടുത്ത തിങ്കളാഴ്ച മുതൽ കൊറോണവൈറസ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വരുന്നതിനിടെയാണ്, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്ന നിബന്ധന സർക്കാർ കൂടുതൽ കർശനമാക്കുന്നത്.

സാമൂഹിക നിയന്ത്രണങ്ങൾ തുടങ്ങിയ ശേഷം ഇതുവരെയും വീട്ടിലിരുന്ന് ജോലി ചെയ്തവർ അതേ രീതി തുടരണമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് നിർദ്ദേശിച്ചു.

വർക്ക് ഫ്രം ഹോം എന്നത് ഇതുവരെ ഒരു നിർദ്ദേശം മാത്രമായിരുന്നെങ്കിൽ, ഇനി മുതൽ അത് ചീഫ് ഹെൽത്ത് ഓഫീസറുടെ ഔദ്യോഗിക ഉത്തരവിന്റെ ഭാഗമാകും.

അതായത്, വർക്ക് ഫ്രം ഹോം ഉത്തരവ് ലംഘിക്കുന്നവർക്കുമേൽ പിഴ ചുമത്താൻ കഴിയും എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

ജീവനക്കാരോട് ജോലിക്ക് വരാൻ ആവശ്യപ്പെടുന്ന തൊഴിൽ സ്ഥാപനങ്ങൾക്കും പിഴ ചുമത്താൻ കഴിയും.

കുറഞ്ഞത് ജൂൺ മാസം കഴിയുന്നതുവരെയെങ്കിലും ഇതേ രീതി തുടരണം എന്നാണ് ഇപ്പോഴുള്ള നിർദ്ദേശം. അതേസമയം, വർക്ക് ഫ്രം ഹോം സാധ്യമല്ലാത്ത മേഖലകളിലുള്ളവർക്ക് ജോലി സ്ഥലത്തേക്ക് പോകുന്നത് തുടരാം.
പൊതുഗതാഗത മാർഗ്ഗങ്ങളിലെ തിരക്ക് ഈയാഴ്ച വൻതോതിൽ വർദ്ധിച്ചതായി സർക്കാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ചത്തേക്കാൾ 23 ശതമാനമാണ് തിരക്ക് കൂടിയത്.

ബുധനാഴ്ച് 3,89,900 യാത്രകളാണ് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളിലൂടെ ഉണ്ടായത് എന്നാണ് കണക്കുകൾ

സാധാരണസമയങ്ങളിലുള്ള യാത്രകളുടെ 18 ശതമാനം മാത്രമാണ് ഇതെങ്കിലും, മുൻ ആഴ്ചത്തേക്കാൾ 73,000 യാത്രകളാണ് ഒറ്റയടിക്ക് കൂടിയത്.

കുട്ടികൾ സ്കൂളിലേക്ക് തിരിച്ചെത്തിയതാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഇത്തരത്തിൽ തിരക്ക് കൂടുകയും, കൂടുതൽ പേർ ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചെത്തുകയും ചെയ്താൽ, സാമുഹിക നിയന്ത്രണങ്ങൾ സാധ്യമാകില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

സ്കൂൾ അടച്ചു

ഒരു വിദ്യാർത്ഥിക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് വടക്കുപടിഞ്ഞാറൻ മെൽബണിലുള്ള കീലർ ഡൗൺസ് സെക്കൻഡറി സ്കൂൾ അടച്ചിട്ടു.

ഇതേ സ്കൂളിലെ ഒരു അധ്യാപകന് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ സംഭവങ്ങൾ തമ്മിൽ ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.

വൈറസ്ബാധയുള്ളപ്പോൾ അധ്യാപകൻ സ്കൂളിലെത്തിയിരുന്നില്ല.
എന്നാൽ വൈറസ്ബാധയുള്ളപ്പോൾ തന്നെ ഈ വിദ്യാർത്ഥി ചൊവ്വാഴ്ച സ്കൂളിലെത്തിയിരുന്നതായി ചീഫ് ഹെൽത്ത് ഓഫീസർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സ്കൂൾ അടച്ചിട്ട് അണുനശീകരണം നടത്തുന്നത്.

VET ക്ലാസിൽ ഈ വിദ്യാർത്ഥിയോടൊപ്പം പങ്കെടുത്ത ടെയ്ലർ ലേക്സ് സെക്കൻഡറി കോളേജിലെ ആറു വിദ്യാർത്ഥികളെയും, സെന്റ് ആൽബൻസ് സെക്കൻഡറി കോളേജിലെ ഒരു വിദ്യാർത്ഥിയെയും ക്വാറന്റൈന് വിധേയരാക്കിയിട്ടുണ്ട്. ഈ സ്കൂളുകൾ അടച്ചിട്ടില്ല.

People in Australia must stay at least 1.5 metres away from others. Find out what restrictions are in place for your state or territory.

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
The federal government's coronavirus tracing app COVIDSafe is available for download from your phone's app store.


SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at http://www.sbs.com.au/coronavirus


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
'ജോലിക്ക് പോയാൽ' പിഴ കിട്ടാം: വർക്ക് ഫ്രം ഹോം നിർദ്ദേശം കർശനമാക്കി വിക്ടോറിയ | SBS Malayalam