മെല്‍ബണില്‍ കാറപകടത്തില്‍ ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ട സംഭവത്തില്‍ തടവുശിക്ഷക്കു വിധിക്കപ്പെട്ട മലയാളി യുവതിയെ നാടുകടത്തുന്ന നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കുടിയേറ്റകാര്യവകുപ്പിന് അപേക്ഷ നല്‍കി.
ഡിംപിൾ ഗ്രേസ് തോമസ് എന്ന മലയാളി യുവതിയെയാണ് കോടതി രണ്ടര വർഷം തടവിനു ശിക്ഷിച്ചിരിക്കുന്നത്.
ഡിംപിൾ ജയിലിലായത് നാലു വയസുള്ള മകനെ മാനസികമായി ബാധിക്കുന്നുണ്ടെന്നും, പലപ്പോഴും അമ്മയെന്ന വ്യാജേന മറ്റു സുഹൃത്തുക്കൾ ഫോൺ ചെയ്താണ് മകനെ ആശ്വസിപ്പിക്കുന്നതെന്നും ഡിംപിളിന്റെ ഭര്‍ത്താവ് ലിബിന്‍ ജോസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു. ലിബിനുമായുള്ള അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...





