തൊഴിലാളികൾക്ക് ശമ്പളം കുറച്ചു നൽകി; ഗോൾഡ് കോസ്റ്റിലെ ഇന്ത്യൻ റെസ്റ്റോറന്റ് $50,000 തിരികെ നൽകാൻ ഉത്തരവ്

ഗോൾഡ് കോസ്റ്റിലുള്ള ഇന്ത്യൻ റെസ്റ്റോറന്റ് 22 തൊഴിലാളികൾക്ക് ശമ്പളം കുറച്ചു നൽകിയതായി ഫെയർവർക് ഓംബുഡ്സ്മാൻ കണ്ടെത്തി. ഇതേതുടർന്ന് തൊഴിലാളികൾക്ക് ശമ്പളക്കുടിശ്ശികയായ 50,000 ഡോളർ നൽകാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു.

Indian restaurant underpay workers

Source: Pixabay

ഗോൾഡ് കോസ്റ്റിലെ ബ്രോഡ് ബീച്ചിലുള്ള സാഫ്രൺ ഇന്ത്യൻ ഗോർമെറ് റെസ്റ്റോറന്റ് ആണ് അവിടെ ജോലി ചെയ്ത 22 തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകിയത്. വിദ്യാർത്ഥി വിസയിലുള്ള 14 പേർക്കും താത്കാലിക വിസയിൽ ഓസ്‌ട്രേലിയയിൽ എത്തിയ അഞ്ച് പേർക്കുമാണ് കഴിഞ വർഷം റെസ്റ്റോറന്റ് ശമ്പളം കുറച്ചു നൽകിയത്.

ഇവർക്ക് മണിക്കൂറിൽ ലഭിക്കേണ്ട മിനിമം വേതനമോ, കാഷ്വൽ ലോഡിങ്ങോ, വാരാന്ത്യത്തിൽ ജോലി ചെയ്തതിനുള്ള പെന്റാലിറ്റി റേറ്റോ നൽകിയിരുന്നില്ല. മറിച്ച് ഫ്ലാറ്റ് റേറ്റ് ആയി 15 ഡോളറും 18.50 ഡോളറും മാത്രമാണ് ഇവർക്ക് നല്കിയിരുന്നതെന്ന് ഫെയർ വർക് ഓംബുഡ്സ്മാൻ കണ്ടെത്തി.


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക 


22 ജോലിക്കാർക്ക് 54,470 ഡോളർ ശമ്പളക്കുടിശ്ശിക ഉണ്ടായിരുന്നതെന്നാണ് ഓംബുഡ്‌സ്മാന്റെ കണ്ടെത്തൽ .

കുറഞ്ഞ ശമ്പളം നല്കുന്നതായി ഇവിടെ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി അജ്ഞാത സന്ദേശം നൽകിയതിനെത്തുടർന്നാണ് ഫെയർ വർക് ഓംബുഡ്സ്മാൻ അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിൽ റെസ്റ്റോറന്റ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിൽ  തൊഴിലാളികൾക്ക് ശമ്പളം തിരിച്ചു നല്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. ഇതേതുടർന്ന് 22 തൊഴിലാളികൾക്കായി 50,000ലേറെ ഡോളർ റെസ്റ്റോറന്റ് തിരികെ നൽകിയതായി ഫെയർ വർക് ഓംബുഡ്സ്മാൻ അറിയിച്ചു.

മാത്രമല്ല, തൊഴിലിടത്തിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താമെന്ന സമ്മതപത്രവും റെസ്റ്റോറന്റിന്റെ ഡയറക്ടർ ശ്രീധർ പെനുമെച്ചു കോടതിയുമായി ഒപ്പു വച്ചു.

ഓസ്‌ട്രേലിയയിലെ എല്ലാ തൊഴിലിടങ്ങളിലും ജോലി ചെയ്യുന്നവർക്ക് ഒരേ അവകാശമാണുള്ളതെന്നും ഗോൾഡ് കോസ്റ്റിലെ ഈ റെസ്റ്റോറന്റിന്റെ അനുഭവം മറ്റുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് ഒരു മുന്നറിയിപ്പാണെന്നും ഫെയർ വർക് ഓംബുഡ്സ്മാനിലെ സാന്ദ്ര പാർക്കർ പറഞ്ഞു.

ഓസ്‌ട്രേലിയയിൽ കുടിയേറ്റ തൊഴിലാളികൾക്ക് തുടർച്ചയായി കുറഞ്ഞ വേതനം നൽകുന്ന തൊഴിലുടമകൾക്ക് ജയിൽ ശിക്ഷ നൽകണമെന്ന കുടിയേറ്റ തൊഴിലാളികൾക്കായുള്ള കർമ്മസമിതി കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് സർക്കാർ തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service