ഓസ്ട്രേലിയയിൽ ബാങ്കിംഗ് പലിശനിരക്ക് വീണ്ടും കൂട്ടി; വർദ്ധനവ് 0.5 ശതമാനം

മേയിൽ രാജ്യത്തെ ബാങ്കിംഗ് പലിശ നിരക്കിൽ 0.25 ശതമാനത്തിന്റ വർദ്ധനവ് വരുത്തിയതിന് പിന്നാലെ റിസർവ് ബാങ്ക് ക്യാഷ് റേറ്റ് വീണ്ടും കൂട്ടി. റിസർവ് ബാങ്ക് 0.5 ശതമാനത്തിന്റെ വർദ്ധനവാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ബാംങ്കിംഗ് പലിശ നിരക്ക് 0.85ലേക്ക് ഉയർന്നു.

News

Source: AAP / Dan Himbrechts

ഓസ്‌ട്രേലിയയിൽ ബാംങ്കിംഗ് പലിശ നിരക്ക് വീണ്ടും കൂട്ടിയതായി റിസർവ് ബാങ്ക് സ്ഥിരീകരിച്ചു. 0.5 ശതമാനത്തിന്റെ വർദ്ധനവാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ ബാങ്കിംഗ് പലിശ നിരക്ക് 0.85ലേക്ക് ഉയർന്നു.

പന്ത്രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു മേയ് മാസം ഓസ്ട്രേലിയയിൽ ബാങ്കിംഗ് പലിശ നിരക്കിൽ വർദ്ധനവ് വരുത്തിയത്.

മേയ് മാസത്തിലെ ക്യാഷ് റേറ്റ് വർദ്ധനവിന് മുൻപ് ഒന്നര വർഷത്തോളം 0.1 ശതമാനമായിരുന്നു അടിസ്ഥാന പലിശനിരക്ക്.

പലിശ നിരക്ക് ഇനിയും കൂടുമെന്ന കാര്യം RBA ഗവർണർ ഫിലിപ്പ് ലോവി വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ നാണയപ്പെരുപ്പവും വിലക്കയറ്റവുമെല്ലാം രൂക്ഷമായ സാഹചര്യത്തിലാണ് പലിശ നിരക്ക് വീണ്ടും ഉയർത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസത്തെ വർദ്ധനവിന് പിന്നാലെ ഉണ്ടായ ബാധ്യത പ്രധാന ബാങ്കുകൾ പൂർണ്ണമായും ഉപഭോക്താക്കളിലേക്ക് കൈമാറാനാണ് തീരുമാനിച്ചത്. ഇതോടെ ബാങ്കിംഗ് പലിശ നിരക്കിൽ കുറഞ്ഞത് 0.25 ശതമാനത്തിൻറെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

പുതിയ വർദ്ധനവും ഭാവന വായ്പയെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

ബാങ്കുകൾ ഇന്നത്തെ വർദ്ധനവ് ഉപഭോക്താക്കൾക്ക് കൈമാറുന്ന സാഹചര്യത്തിൽ $500,000ന്റെ ഭവന വായ്പയുള്ള ഒരാൾക്ക് മാസം 133 ഡോളർ  അധികമായി അടയ്‌ക്കേണ്ടി വരും.

പത്ത് ലക്ഷം ഡോളർ ഭവന വായ്പയുള്ളവർക്ക് 265 ഡോളർ പ്രതിമാസം അധികമായി അടയ്‌ക്കേണ്ടി വരും.

Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service