ഇന്ത്യൻ റസ്റ്റോറന്റുകളുടെ മറവിൽ വിസ തട്ടിപ്പെന്ന് ആരോപണം; സർക്കാർ അന്വേഷണം ആരംഭിച്ചു

ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിലുള്ള ചില ഇന്ത്യൻ റസ്റ്റോറന്റുകൾ പ്രവർത്തനം നടത്താതെ വിസ തട്ടിപ്പിനായി സ്ഥാപനം മറയാക്കുന്നു എന്ന ആരോപണത്തെത്തുടർന്നു ഫെഡറൽ സർക്കാർ അന്വേഷണം ആരംഭിച്ചു. അന്വേഷണം ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു.

visa fraud

Source: AAP

സൺഷൈൻ കോസ്റ്റിലെ നാമ്പോറിലുള്ള മൂന്ന് റസ്റ്റോറന്റുകളാണ് ഇത്തരത്തിൽ തുറന്നു പ്രവർത്തിക്കാതെ വിസ തട്ടിപ്പു നടത്തുന്നതെന്നാണ് ആരോപണം.

കറി കിംഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന തന്തൂരി സ്‌പൈസ്, ടേസ്റ്റി  ബഡ്‌സ്, പോട്ട്പൗരി എന്നിവയാണ് തുറന്നു പ്രവർത്തിക്കാത്ത നിലയിൽ കണ്ടെത്തിയ റെറ്റോറന്റുകൾ.

ഈ മൂന്ന് റസ്റ്റോറന്റുകളുടെയും വെബ്സൈറ്റിലും ഫേസ്ബുക് പേജിലും പ്രവർത്തന സമയവും മെനുവും മറ്റും നൽകിയിട്ടുണ്ടെങ്കിലും ഈ ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാറില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇവക്കെതിരെ വിസ തപ്പുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിരുന്നു. ഈ സാഹച്യത്തിലാണ് ഇവയുടെ മുൻ പേരന്റ് കമ്പനിയായ എം ജെ ഫുഡ് വെഞ്ച്വറിനു എതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്നു സൺഷൈൻ കോസ്റ് ഡെയിലി റിപ്പോർട്ട് ചെയ്യുന്നു .

പുറമെ നിന്ന് നോക്കിയാൽ മേശകളും, കസേരകളും, പ്ലേറ്റുകളും മറ്റും നിരത്തി പ്രവർത്തനത്തിന് സജ്ജമായ നിലയിലാണ് ഈ റെസ്റ്റോറന്റുകൾ.

ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മീഷന്റെ (ASIC) റജിസ്റ്റർ പ്രകാരം 2015 മുതൽ ടേസ്റ്റി ബഡ്‌സും 2017 മുതൽ തന്തൂരി സ്പൈസും പ്രവർത്തനം ആരംഭിച്ചതായാണ് റെസ്റ്റോറന്റിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  എന്നാൽ ഇവ ഇതുവരെയും തുറന്ന് പ്രവർത്തിച്ചിട്ടില്ലെന്നാണ് പ്രാദേശികവാസികൾ പറയുന്നത്.

മാത്രമല്ല, ഈ രണ്ടു റസ്റ്റോറന്റുകൾക്കും ഫുഡ് ലൈസെൻസ് ലഭിച്ചിട്ടില്ല എന്ന് സൺഷൈൻ കോസ്റ്റ് കൗൺസിൽ വക്താവ് അറിയിച്ചു. ഇവയുടെ ഉടമകൾക്കെതിരെയും അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.


1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now