SKIP TO MAIN CONTENT

ഇന്ത്യൻ റസ്റ്റോറന്റുകളുടെ മറവിൽ വിസ തട്ടിപ്പെന്ന് ആരോപണം; സർക്കാർ അന്വേഷണം ആരംഭിച്ചു

ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിലുള്ള ചില ഇന്ത്യൻ റസ്റ്റോറന്റുകൾ പ്രവർത്തനം നടത്താതെ വിസ തട്ടിപ്പിനായി സ്ഥാപനം മറയാക്കുന്നു എന്ന ആരോപണത്തെത്തുടർന്നു ഫെഡറൽ സർക്കാർ അന്വേഷണം ആരംഭിച്ചു. അന്വേഷണം ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു.

visa fraud
Source: AAP

1 min read

Published

Updated


Skip to article content

സൺഷൈൻ കോസ്റ്റിലെ നാമ്പോറിലുള്ള മൂന്ന് റസ്റ്റോറന്റുകളാണ് ഇത്തരത്തിൽ തുറന്നു പ്രവർത്തിക്കാതെ വിസ തട്ടിപ്പു നടത്തുന്നതെന്നാണ് ആരോപണം.

കറി കിംഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന തന്തൂരി സ്‌പൈസ്, ടേസ്റ്റി  ബഡ്‌സ്, പോട്ട്പൗരി എന്നിവയാണ് തുറന്നു പ്രവർത്തിക്കാത്ത നിലയിൽ കണ്ടെത്തിയ റെറ്റോറന്റുകൾ.

ഈ മൂന്ന് റസ്റ്റോറന്റുകളുടെയും വെബ്സൈറ്റിലും ഫേസ്ബുക് പേജിലും പ്രവർത്തന സമയവും മെനുവും മറ്റും നൽകിയിട്ടുണ്ടെങ്കിലും ഈ ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാറില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇവക്കെതിരെ വിസ തപ്പുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിരുന്നു. ഈ സാഹച്യത്തിലാണ് ഇവയുടെ മുൻ പേരന്റ് കമ്പനിയായ എം ജെ ഫുഡ് വെഞ്ച്വറിനു എതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്നു സൺഷൈൻ കോസ്റ് ഡെയിലി റിപ്പോർട്ട് ചെയ്യുന്നു .

പുറമെ നിന്ന് നോക്കിയാൽ മേശകളും, കസേരകളും, പ്ലേറ്റുകളും മറ്റും നിരത്തി പ്രവർത്തനത്തിന് സജ്ജമായ നിലയിലാണ് ഈ റെസ്റ്റോറന്റുകൾ.

ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മീഷന്റെ (ASIC) റജിസ്റ്റർ പ്രകാരം 2015 മുതൽ ടേസ്റ്റി ബഡ്‌സും 2017 മുതൽ തന്തൂരി സ്പൈസും പ്രവർത്തനം ആരംഭിച്ചതായാണ് റെസ്റ്റോറന്റിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  എന്നാൽ ഇവ ഇതുവരെയും തുറന്ന് പ്രവർത്തിച്ചിട്ടില്ലെന്നാണ് പ്രാദേശികവാസികൾ പറയുന്നത്.

മാത്രമല്ല, ഈ രണ്ടു റസ്റ്റോറന്റുകൾക്കും ഫുഡ് ലൈസെൻസ് ലഭിച്ചിട്ടില്ല എന്ന് സൺഷൈൻ കോസ്റ്റ് കൗൺസിൽ വക്താവ് അറിയിച്ചു. ഇവയുടെ ഉടമകൾക്കെതിരെയും അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now