Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

വിക്ടോറിയയിലേക്ക് കുടിയേറുന്നോ ? പുതുക്കിയ സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് പ്രാബല്യത്തിൽ

വിക്ടോറിയയിലേക്കുള്ള പുതിയ സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

skilled occupation list
Source: AAP

വിക്ടോറിയയിലേക്കുള്ള പുതുക്കിയ സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

വിവിധ തൊഴിൽ മേഖലകളിൽ പ്രാദേശിക തൊഴിലാളികളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള തൊഴിലുകളാണ് പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതിൽ താഴെ കൊടുത്തിരിക്കുന്ന രണ്ടു തൊഴിലുകൾ പുതുക്കിയ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിനായുള്ള അപേക്ഷകൾ 2016 ഡിസംബർ 31 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ .

234411 Geologist

234412 Geophysicist

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് skilled@liveinvictoria.vic.gov.au എന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണ്.

അന്താരാഷ്ട്രാ വിദ്യാർത്ഥികൾക്കും, അടുത്തിടെ ബിരുദം നേടിയവർക്കും വിക്ടോറിയയിലെ ബിരുദധാരികൾക്കായുള്ള സ്റ്റേറ്റ് നോമിനേഷൻ ഒക്ക്യൂപ്പേഷൻ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.

കൂടാതെ, ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് ഈ ലിങ്കിൽ നിന്നും ലഭ്യമാണ്.

വിക്ടോറിയയിലേക്കുള്ള പുതുക്കിയ സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് ചുവടെ :

SOL
Source: Live In Victoria
sol
Source: Live In Victoria
SOL victoria
Source: Live In Victoria

സ്‌കിൽഡ് വിസക്കായുള്ള നോമിനേഷനുകൾ അധികമായി ലഭിച്ചതിനെത്തുടർന്ന് ഇൻഫോർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അഥവാ (ICT ) മേഖലകളിലെ ചില തൊഴിലുകൾക്കായുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് വിക്‌ടോറിയൻ സർക്കാർ താത്കാലികമായി നിറുത്തി വച്ചു. 2016 നവംബർ 11 മുതൽ 2017 മാർച്ച് ആറ് വരെ നാല് മാസത്തേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത് നിറുത്തി വച്ചിരിക്കുന്നത്.

SOL victoria
Source: Live In Victoria
SOL
Source: Live In Victoria
SOL victoria
Source: Live In Victoria
SOL victoria
Source: Live In Victoria
SOL victoria
Source: Live In Victoria
SOL victoria
Source: Live In Victoria
SOL victoria
Source: Live In Victoria

1 min read

Published

Updated

Source: Victoria government


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now